ന്യൂദല്‍ഹി : രാഷ്‌ട്രപതിയെ സമീപിക്കുന്നതിന് മുമ്പ് നിര്‍ഭയകേസ് പ്രതികള്‍ ദയാഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു. പ്രതികളുടെ അഭിഭാഷകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള സമയ പരിധി സംബന്ധിച്ച് കഴിഞ്ഞ മാസം അവസാനം തീഹാര്‍ ജെയില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്‌ട്രപതിക്ക് ദയാ ഹര്‍ജി നല്‍കുന്നതിനുള്ള സമയ പരിധി ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ അവസാനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.
ദയാഹര്‍ജി സമര്‍പ്പിക്കുന്നില്ലെങ്കില്‍ വവധശിക്ഷാ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്നും കാണിച്ച് ഒക്ടോബര്‍ 28ന് ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ വെള്ളിയാഴ്ച ജയിലിലെത്തി പ്രതികളെ കണ്ടു.
എന്നാല്‍ രാഷ്‌ട്രപതിക്കു മുമ്പാകെ സുപ്രീംകോടതിയില്‍ ദയാഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു. നിലവില്‍ കേസിലെ നാല് പ്രതികളില്‍ മൂന്ന് പേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോളി ജയിലിലുമാണ് കഴിയുന്നത്. രാഷ്‌ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കും മുമ്ബ് സുപ്രീംകോടതിക്ക് സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്ന് പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗം നടക്കുന്നത്. ദല്‍ഹി നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് ഡിസംബര്‍ 29ന് മരിച്ചു.
രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് ഥാക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണക്കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പ്രതി 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതനാവുകയും ചെയ്തു.
















