Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഘപരിവാറിനെ ഉന്മൂലനം ചെയ്യാന്‍ പദ്ധതിയൊരുക്കിയത് കാന്തപുരത്തിന്റെ സംഘടന; സുന്നി ഫോഴ്‌സ് വളര്‍ന്നത് തിയേറ്റര്‍ കത്തിച്ചും മതം വളര്‍ത്തിയും; ഇസ്ലാമിക ഭീകരരുടെ ആസൂത്രണം മൂന്ന് പതിറ്റാണ്ടു മുമ്പേ

അനീഷ് അയിലം by അനീഷ് അയിലം
Oct 23, 2019, 01:43 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി:  സംസ്ഥാനത്തെ സംഘപരിവാര്‍ നേതാക്കളേയും പ്രവര്‍ത്തകരേയും ഉന്മൂലനം ചെയ്യാന്‍ മൂന്നുപതിറ്റാണ്ടിന് മുമ്പേ ഇസ്ലാമിക ഭീകരസംഘടനകള്‍ പദ്ധതി തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിച്ച ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പൂഴ്‌ത്തിവച്ച് എല്‍ഡിഎഫും പിന്നീട് യുഡിഎഫും ഇത്തരം സംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 

തൊഴിയൂര്‍ സുനില്‍കമാറിനേയും മോഹന ചന്ദ്രനേയും വധിച്ച ഭീകര സംഘടനയായ ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ യുടെ തുടക്കം കുറിച്ചത് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ (എ.പി. അബൂബക്കര്‍ മുസലിയാര്‍) രൂപീകരിച്ച ‘സുന്നി ടൈഗര്‍ ഫോഴ്‌സി'(എസ്‌ടിഎഫ്)ലൂടെയെന്ന് 1997 ലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് പിന്നിലും സുന്നി ടൈഗര്‍ ഫോഴ്‌സാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുസ്ലിം ഭീകര സംഘടനയായ അല്‍-ഉമ, ജം ഇയ്യത്തുല്‍ ഇസ്ഹാനിയ എന്നിവയെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്നത്തെ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പൂഴ്‌ത്തിവയ്‌ക്കുകയായിരുന്നു. 

അല്‍-ഉമയെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’യുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളായിരുന്നുവെന്ന് വ്യക്തമാക്കുന്നത്. 1995 ഡിസംബര്‍ 29 ന് വാടാനപ്പിള്ളി രാജീവ്, 1996 ആഗസ്ത് ഒമ്പതിന് മതിലകം സന്തോഷ്, 1996 ആഗസ്ത് 14 ന് കൊല്ലങ്കോട് മണി, 1996 ആഗസ്ത് 23 ന് വാളഞ്ചേരി മഠത്തില്‍ താമി എന്നിവര്‍ കൊല്ലപ്പെട്ടു. താമിയുടെ കൊലപാതകത്തിലെ പ്രതികളെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യവെയാണ് 1995 ആഗസ്ത് 18 ന് വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതിയ  മോഹനചന്ദ്രന്റേത് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ ആസൂത്രണം ചെയ്ത കൊലപാതകം ആയിരുന്നെന്ന് വെളിപ്പെടുത്തുന്നത്. മോഹനചന്ദ്രന്റെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയതും ഇതേ ഭീകര സംഘടനയെന്ന് കണ്ടെത്തി. അപ്പോഴേക്കും സുനിലിന്റെ കൊലപാതകികളെന്ന് പോലീസ് കണ്ടെത്തിയവരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷ ലഭിച്ച് ജയിലിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ  ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നായനാര്‍ സര്‍ക്കാരിന് കൈമാറിയെങ്കിലും അന്ന് അത് പൂഴ്‌ത്തി വച്ചു.  തൊഴിയൂര്‍ സുനില്‍കുമാറിനെ കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ പിടികൂടാത്തതിനെതിരെ സിപിഎമ്മില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആ കേസ് മാത്രം പുനരന്വേഷിക്കാന്‍  നായനാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ആ കേസിലാണ് ഇപ്പോള്‍ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആറ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അന്‍വാരി എന്ന സെയ്ദലവി ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ചിന്റെ  അതീവ രഹസ്യ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നിട്ടും ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.

 ജം ഇയ്യത്തുല്‍ ഇസ്ഹാനിയ സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്ന്

 സുന്നികളിലെ എതിര്‍ വിഭാഗത്തില്‍  നിന്ന് പള്ളികള്‍ പിടിച്ചെടുക്കാന്‍  കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രൂപീകരിച്ച സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്നാണ് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’ രൂപപ്പെടുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കോഴിക്കോട് മുജാഹിദ് സെന്ററില്‍ ബോംബ് വച്ചവരില്‍ പ്രധാനിയായ ഉസ്മാന്‍ മുസലിയാര്‍ ആയിരുന്നു ടൈഗര്‍ ഫോഴ്‌സിന്റെ വോളന്റിയര്‍ ക്യാപ്റ്റന്‍. ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് പിന്നിലും ഉസ്മാന്‍ മുസലിയാര്‍ക്കും സുന്നി ടൈഗര്‍ഫോഴ്‌സിനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറത്തെ തിയേറ്റര്‍ കത്തിക്കല്‍, ശരിയത്ത് നിയമം കര്‍ശനമാക്കല്‍, എതിര്‍ക്കുന്നവരെ കായികമായി നേരിടല്‍, മതം വളര്‍ത്തല്‍ തുടങ്ങിയവ ഇവരുടെ നേതൃത്വത്തില്‍ നടന്നു. 

 അയോധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയോടെ  സുന്നി ടൈഗര്‍ ഫോഴ്‌സ്, അബ്ദുള്‍ നാസര്‍ മദനിയുടെ ഇസ്ലാമിക് സേവാ സംഘ് (ഐഎസ്എസ്), സിമി എന്നിവയിലെ തീവ്രസ്വഭാവമുള്ള അംഗങ്ങളുമായി ഒത്തുചേര്‍ന്ന്  രൂപീകരിച്ച ഭീകരരുടെ കോര്‍ഗ്രൂപ്പാണ് ‘ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ’. 1994ല്‍ കാന്തപുരം അബൂബക്കറുമായി ഈ ഗ്രൂപ്പ്  തെറ്റിയതോടെ ഉസ്മാന്‍ മുസലിയാര്‍, അന്‍വാരി എന്ന സെയ്ദലവി എന്നിവര്‍ ചേര്‍ന്ന് ‘ജം ഇയ്യത്തുല്‍ ഇസ്ഹാനിയ’യുടെ നേതൃത്വത്തില്‍ ഭീകര പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Kerala

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

India

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

Kerala

ആര്‍എസ്എസിന് ഇന്‍ഡി സഖ്യത്തിന്റെ ഔദാര്യം വേണ്ട: വി. മുരളീധരന്‍

India

വിമാനാപകടം: സ്വര്‍ണവും പണവും ഭഗവത്ഗീതയും കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പാക് പിന്തുണ: അസമില്‍ ഇതുവരെ അറസ്റ്റിലായത് 94 പേര്‍

ഹസന്‍ ഖാന്‍ സുരക്ഷിതന്‍; ഡെനാലിയില്‍ നിന്ന് തിരിച്ചിറങ്ങുന്നു

ഓക്സ്ഫോര്‍ഡ് ഇന്ത്യ ഫോറം പ്രഭാഷണം: രാജീവ് ചന്ദ്രശേഖര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും

ഈ കണ്ടെത്തൽ നേപ്പാളിനെ സമ്പന്നമാക്കും ! 50 വർഷത്തേക്ക് ഗ്യാസ് ക്ഷാമം ഉണ്ടാകില്ല 

ഇടത്-വലത് മുന്നണികള്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ 
കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി 
മുഹമ്മദ് ഷെരീഫിനെ തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍

എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം പ്രതി കസ്റ്റഡിയില്‍; തെളിവെടുപ്പ് തുടരുന്നു

രാജ്ഭവനില്‍ നടന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര 
ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയത്: കുമ്മനം

ആരാണ് ഉത്തമ ഭക്തന്‍

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് പഞ്ചാബ് സ്വദേശിനി

ആര്‍എസ്എസ് എല്ലാവരുടേതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies