Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗ്രെറ്റ ദി ഗ്രേറ്റ്

ആര്യ ചന്ദ്രന്‍ by ആര്യ ചന്ദ്രന്‍
Oct 20, 2019, 05:45 am IST
in Varadyam

എന്നോടു ദേഷ്യം തോന്നരുത്, എനിക്കു നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരും. കാരണം, ഞാന്‍ ഗ്രെറ്റയുടെ വാക്കുകളില്‍ വിസ്മയിക്കുന്നില്ല…

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇതു പറയുമ്പോള്‍ മോസ്‌കോയിലെ സദസ്സ് നിശ്ശബ്ദമായിരുന്നു.  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന പതിനാറുകാരി പ്രസംഗിക്കുമ്പോള്‍ പക്ഷെ സദസ്സ് ശബ്ദമുഖരിതമായിരുന്നു. ലോക നേതാക്കളോട് ഹൗ ഡെയര്‍ യൂ…എന്നു ഗ്രെറ്റ ചോദിക്കുമ്പോള്‍ കരഘോഷം മുഴങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണെങ്കിലും മറുപടി പറയാന്‍ പുടിന്‍ നിര്‍ബന്ധിതനാകുന്നു. വിയോജിക്കാം, പക്ഷേ, അവഗണിക്കാനാവില്ല ഗ്രെറ്റയുടെ വാക്കുകള്‍. 

പ്രായക്കണക്കില്‍ പത്താം ക്ലാസ് 

 സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നിന്ന് ഗ്രെറ്റ ഈ ലോകത്തോടു പറഞ്ഞു കൊണ്ടിരിക്കുന്നത്,  അധികം അകലെയല്ലാതെ കാത്തിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ചാണ് കാലാവസ്ഥാ വ്യതിയാനമെന്ന, ഇപ്പോഴും പലരും ഗൗരവത്തിലെടുത്തിട്ടില്ലാത്ത വലിയ ദുരന്തം. ഇനി കാത്തിരിക്കാന്‍ സമയമില്ല എന്ന മുന്നറിയിപ്പ്. ഇപ്പോഴും എങ്ങനെ നിസ്സംഗമായിരിക്കാന്‍ ധൈര്യം വരുന്നു എന്ന ചോദ്യം.

2003 ജനുവരി മൂന്നിനാണ് ഗ്രെറ്റ ഇര്‍മാന്‍ തുന്‍ബെര്‍ഗെന്ന കൊച്ചു മിടുക്കിയുടെ ജനനം. സ്വീഡനിലെ പ്രശസ്തമായ കുടുംബമായിരുന്നു അവളുടേത്. അച്ഛന്‍ സ്വാന്‍ത തുന്‍ബെര്‍ഗ് മികച്ച നടനായിരുന്നു. അമ്മ ഒപ്പെറ ഗായിക മലേന ഇര്‍മാന്‍. അസ്പര്‍ജേഴ്സ് സിന്‍ഡ്രോം എന്ന ലഘു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു ഗ്രെറ്റ. അതുമൂലം ആളുകളുമായി ഇടപഴകുന്നതിനും മറ്റും വൈഷമ്യം അനുഭവിച്ചിരുന്നു. ഇക്കാര്യം  ലോകത്തോട് വിളിച്ച് പറഞ്ഞതും ഗ്രെറ്റ തന്നെ. 

കാലാവസ്ഥാ സംരക്ഷണ സന്ദേശവുമായി തെരുവിലേക്കിറങ്ങുന്നതിന് മുമ്പ് വീട്ടില്‍ തന്നെ അത് പ്രാവര്‍ത്തികമാക്കി. തന്റെ വീട്ടില്‍ നിന്നുള്ള കാര്‍ബണ്‍ വാതകത്തിന്റെ തോത് കുറയ്‌ക്കുകയായിരുന്നു അവളുടെ ലക്ഷ്യം. അതിനായി സസ്യഭുക്കുകളാകാന്‍ കുടുംബാംഗങ്ങളെ നിര്‍ബന്ധിച്ചു. വിമാനയാത്ര ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചു.

2018 ആഗസ്തില്‍ ഗ്രെറ്റ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം തുടങ്ങി. ഉഷ്ണ തരംഗവും കാട്ടുതീയുമാണ് ആ ഒന്‍പതാം ക്ലാസുകാരിയുടെ മനസ്സിനെ മുറിപ്പെടുത്തിയത്. ആ വര്‍ഷം സപ്തംബര്‍ 9ന് നടന്ന പൊതുതെരഞ്ഞെടുപ്പ് വരെ താന്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന് അവള്‍ പ്രഖ്യാപിച്ചു. അങ്ങനെ കാലാവസ്ഥയ്‌ക്ക് വേണ്ടി പഠിപ്പ് മുടക്കുന്നു എന്ന പ്ലക്കാര്‍ഡുമായി  സ്വീഡനിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്‍പിലെത്തി.

പൊതുതെരഞ്ഞെടുപ്പിന് ശേഷം എല്ലാ വെള്ളിയാഴ്ചകളിലും അവള്‍ സമരം തുടര്‍ന്നു. വൈകാതെ സഹപാഠികളും ഒപ്പം കൂടി. അവളെ അസ്വസ്ഥയാക്കിയ കാട്ടുതീ പടരുന്ന വേഗത്തില്‍ തന്നെ സമരവും വ്യാപിച്ചു. കേരളത്തിലെ കുട്ടികള്‍ പോലും അവള്‍ക്ക് പിന്തുണയുമായി തെരുവിലിറങ്ങി.   തന്റെ ഓരോ പ്രവര്‍ത്തിയിലും കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടി എന്തെങ്കിലുമൊന്ന് ഗ്രെറ്റ കരുതിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് സ്റ്റോക്ക്ഹോമില്‍ ആഗോള സമ്മേളന പരമ്പരയായ ടെഡ് ടോക്കില്‍ ഗ്രെറ്റ സംസാരിച്ചു. ഡിസംബര്‍ നാലിന് ഐക്യരാഷ്‌ട്രസഭ കാലാവസ്ഥാ ഉച്ചകോടിയിലും 12ന് പ്ലീനറി സഭയിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ കറുത്ത വശങ്ങള്‍ അവള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യാന്തര തലത്തില്‍ കാലാവസ്ഥാ മാര്‍ച്ചിനും ആഹ്വാനം നല്‍കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള സമയമാണിതെന്നും ഇനിയും താമസിച്ചാല്‍ ഭൂമി തന്നെ ഇല്ലാതാകുമെന്നും അന്നവള്‍ പറഞ്ഞു.

  പ്രസംഗം മാത്രമല്ല, അവളുടെ ഓരോ നീക്കവും കാലാവസ്ഥയ്‌ക്കു വേണ്ടിയുള്ളതാണ്. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പായ്വഞ്ചിയിലായിരുന്നു യാത്ര. വിമാനത്തില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്ന സന്ദേശം ലോകത്തെ അറിയിക്കാനായിരുന്നു അവളുടെ പായ്‌വഞ്ചി യാത്ര. ആഗസ്ത് 16 മുതല്‍, പതിനഞ്ചു ദിവസത്തെ യാത്രയില്‍ അവള്‍ ന്യൂയോര്‍ക്കിലെത്തിച്ചേര്‍ന്നു.  ന്യൂയോര്‍ക്കില്‍ വിവിധ പരിപാടികളിലും അവള്‍ പങ്കെടുത്തു. യുഎന്‍ പൊതുസഭയിലും അവളുടെ ശബ്ദം ഉയര്‍ന്നു. ആഗോള കാലാവസ്ഥാ സംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായി ഹൗ ഡെയര്‍ യൂ…എന്ന ഗ്രെറ്റയുടെ ചോദ്യം. 

 സമാന്തര നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരവും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ പുരസ്‌കാരവും ഗ്രെറ്റയെ തേടിയെത്തി.  നെഞ്ച് കുത്തിത്തുളയ്‌ക്കുന്ന ചോദ്യങ്ങളാണ് ലോകനേതാക്കള്‍ക്കായി അവള്‍ കരുതിയിരുന്നത്. തന്റെ ബാല്യവും സ്വപ്‌നങ്ങളും തകര്‍ത്ത, ശാസ്ത്രത്തെ അവഗണിക്കുന്ന, കാലാവസ്ഥാ വ്യതിയാനത്തിന് പ്രാധാന്യം കല്പിക്കാത്ത നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ ആ പതിനാറുകാരി മുള്‍ മുനയില്‍ നിര്‍ത്തി.  ഗ്രെറ്റയുടെ രോഷം തിളയ്‌ക്കുന്ന വാക്കുകളുടെ താപത്തില്‍ ഭരണകൂടങ്ങളുടെ നിസ്സംഗതയുടെ മഞ്ഞുരുകുമോ എന്ന് കാത്തിരുന്ന് കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

India

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം
India

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

India

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.