Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭഗവത്ഗീതയിലെ ‘ഗുണാതീതന്‍ ‘

ആര്‍. രമാദേവി തിരുമല, തിരുവനന് by ആര്‍. രമാദേവി തിരുമല, തിരുവനന്
Oct 9, 2019, 01:09 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭഗവത്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗുണാതീതനെപ്പറ്റി പറയുന്നത് ഗുണത്രയവിഭാഗയോഗമെന്ന പതിനാലാം അധ്യായത്തിലാണ്. പതിമൂന്നാം അധ്യായത്തില്‍ പുരുഷനായ ആത്മാവ് അകര്‍ത്താവും സാക്ഷിയും മാത്രമാണെന്നും സകലകര്‍മവ്യാപാരങ്ങളും പ്രകൃതിയുടേതാണെന്നും ഭഗവാന്‍ വിവരിച്ചു. പ്രകൃതിയുടെ ഈ കര്‍മവ്യാപാരം എങ്ങനെ നടക്കുന്നുവെന്ന് പതിനാലാം അധ്യായത്തില്‍ തുടരുകയാണ്. പ്രകൃതി ത്രിഗുണാത്മികയാണ്. ത്രിഗുണങ്ങളായ സത്വരജസ്‌മോഗുണങ്ങള്‍ പ്രകൃതിയില്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ ഏറ്റക്കുറച്ചില്‍ എല്ലാ ചരാചരങ്ങളിലും കാണാം. ഗുണാതീതന്‍ ആരാണെന്ന് വ്യക്തമാക്കുന്നതിന് ഭഗവാന്‍ ത്രിഗുണങ്ങളെക്കുറിച്ച് പറയുന്നു. ആത്മാവിനെ ദേഹത്തില്‍നിന്നും വേര്‍തിരിക്കാനുള്ള ഏകമാര്‍ഗം ത്രിഗുണങ്ങളെ അറിഞ്ഞ് അവയെ ജയിക്കുകയാകുന്നു. 

സത്വഗുണത്തിന്റെ  സ്വരൂപം അറിവും പ്രകാശവുമാണ്. എന്നാല്‍ അതില്‍ അഹംഭാവം പൂര്‍ണമായും നശിക്കുന്നില്ല. ‘ഞാന്‍ സുഖിയാണ്, ജ്ഞാനിയാണ്’  എന്നുള്ള അഭിമാനത്തില്‍ ആത്മാവിനെ ദേഹത്തോട് ബന്ധിക്കുന്നു. രജോഗുണത്തിന്റെ പ്രധാനലക്ഷണം നാനാപ്രകാരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുവാനുള്ള ഉത്സാഹമാണ്. 

കര്‍മത്തില്‍ വലുതായ സംഗം ഉണ്ടാകുന്നു. കര്‍മങ്ങളിലുള്ള ആസക്തിയാല്‍ ആത്മാവിനെ അത് ബന്ധിക്കുന്നു. തമോഗുണമാകട്ടെ അജ്ഞാനത്തില്‍നിന്ന് ഉണ്ടാകുന്നു. അത് ആലസ്യം, പ്രമാദം, നിദ്ര ഇവയെക്കൊണ്ട് ആത്മാവിനെ ബന്ധിക്കുന്നു. ത്രിഗുണങ്ങളെ കടക്കുന്നതിന് ആദ്യം രജോഗുണംകൊണ്ട് തമോഗുണത്തേയും പിന്നീട് സത്വഗുണംകൊണ്ട് രജോഗുണത്തേയും ജയിക്കണം. രജസ്തമോഗുണങ്ങളെ ജയിച്ച് സത്വഗുണി എല്ലാ ഫലത്തേയും ഈശ്വരങ്കല്‍ സമര്‍പ്പിക്കണം. അതിലുള്ള ആസക്തിയേയും ഉപേക്ഷിക്കണം. ഇങ്ങനെ സാത്വികനിഷ്ഠയില്‍ ഉറച്ച് സത്വഗുണത്തേയും ജയിച്ചവനേയാണ് ഗുണാതീതന്‍ എന്നുപറയുന്നത്. അയാള്‍ ജീവന്മുക്താവസ്ഥയെ പ്രാപിക്കുന്നു. ഈ സ്ഥിതിയില്‍ എത്തിച്ചേരുന്ന ആത്മനിഷ്ഠന്‍ ജനനമരണജരാദുഃഖാദികളില്‍നിന്നും മോചിക്കപ്പെട്ടവനായി അമൃതസ്വരൂപമായ ബ്രഹ്മാനന്ദത്തെ പ്രാപിക്കുന്നു.

 ഇരുപത്തി ഒന്നാമത്തെ ശ്ലോകത്തില്‍ (14 – 21) അര്‍ജുനനന്‍ ഭഗവാനോട് ഈ ഗുണാതീതന്‍ എന്തു ലക്ഷണങ്ങളോടു കൂടിയിരിക്കുന്നു, അവന്റെ ആചാരം എന്ത്, എങ്ങനെയാണ് അവന്‍ ഈ മൂന്നുഗുണങ്ങളേയും അതിക്രമിക്കുന്നത് എന്ന് ചോദിക്കുന്നു. അതിനുള്ള ഭഗവാന്റെ ഉത്തരമാണ് 22 മുതല്‍ 25 വരെയുള്ള ശ്ലോകങ്ങള്‍. 

ശ്രീ ഭഗവാന്‍ ഉവാച:

പ്രകാശം ച പ്രവൃത്തിം ച

മോഹമേവ ച പാണ്ഡവ!

നദ്വേഷ്ടി സമ്പ്രവൃത്താനി

ന നിവൃത്താനി കാംക്ഷതി  22

ഉദാസീന വ ദാസീനോ

ഗുണൈര്‍യോ ന വിചാല്യതേ

ഗുണാവര്‍ത്തന്ത ഇത്യേവ 

യോളവതിഷ്ഠതി നേംഗതേ   23

സമദുഃഖസുഖഃ സ്വസ്ഥഃ

സമലോഷ്ടാശ്മ കാഞ്ചനഃ

തുല്യപ്രിയാ പ്രിയോ ധീര-

സ്തുല്യ നിന്ദാത്മ സംസ്തുതിഃ  24

മാനാപമാനയോസ്തുല്യ-

സ്തുല്യോ മിത്രാരിപക്ഷയോഃ

സര്‍വാരംഭപരിത്യാഗീ

ഗുണാതീതഃ സ ഉച്യതേ  25 

യാതൊരുവന്‍ സത്വഗുണ ധര്‍മമായ പ്രകാശത്തേയും അതായത് അറിവിനേയും രജോഗുണകാര്യമായ പ്രവൃത്തിയേയും തമോഗുണകാര്യമായ മോഹത്തേയും അതായത് മിഥ്യാബോധത്തേയും വന്നുചേരുമ്പോള്‍ ദ്വേഷിക്കുന്നില്ലയോ,  ഇവ ഇല്ലാതായാല്‍ അവയെ കാംക്ഷിക്കുന്നില്ലയോ, യാതൊരുവന്‍ ഉദാസീനനെപ്പോലെ ഇരുന്നുകൊണ്ട് ഗുണകാര്യങ്ങളായ സുഖദുഃഖാദികളില്‍ ചലിക്കപ്പെടുന്നില്ലയോ, ഗുണങ്ങള്‍ അവയുടെ ധര്‍മം കാട്ടുന്നുവെന്നല്ലാതെ താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിവേകജ്ഞാനത്തോടെ യാതൊരുവന്‍ സ്ഥിരചിത്തനായി സ്വസ്വരൂപത്തില്‍നിന്ന് ചലിക്കുന്നില്ലയോ, യാതൊരുവന്‍ സുഖദുഃഖാദികളില്‍ സമനായും സ്വസ്വരൂപമായ ആത്മാവില്‍ തന്നെ സ്ഥിതിചെയ്യുന്നവനായും മണ്‍കട്ട, കല്ല്, ഇവയെ സമമായി വിചാരിക്കുന്നവനായും ഇഷ്ടാനിഷ്ടങ്ങളില്‍ സമബുദ്ധിയുള്ളവനായും ധീരനായും തന്നെ നിന്ദിച്ചാലും സ്തുതിച്ചാലും അവയെ സമമായി കരുതുന്നവനായും മാനാപമാനങ്ങളില്‍ സമനായും ശത്രുക്കളേയും മിത്രങ്ങളേയും സമഭാവത്തോടെ കാണുന്നവനായും സകലവിധ ഉദ്യമങ്ങളിലും പ്രത്യേക താത്പര്യമില്ലാത്തവനായും ഇരിക്കുന്നുവോ അവനെ ഗുണാതീതന്‍ എന്നുപറയുന്നു. ഈ പറഞ്ഞ ലക്ഷണങ്ങളോടെ ഗുണാതീതന്‍ സമൂഹത്തില്‍ വര്‍ത്തിക്കുന്നു. 

ഇരുപത്തി ആറാമത്തെ ശ്ലോകത്തില്‍ ഉറച്ച മനസ്സോടെ എപ്പോഴും ഭഗവത് ഭജനം ചെയ്യുന്ന സുകൃതിയായ ഭക്തന് ത്രിഗുണങ്ങളേയും കീഴടക്കാന്‍ കഴിയുമെന്നും അയാള്‍ മോക്ഷത്തിന് യോഗ്യനായി ഭവിക്കുമെന്നും ഭഗവാന്‍ പറയുന്നുണ്ട്. 

ഗുണാതീതന്‍, സ്ഥിതപ്രജ്ഞന്‍, ഭഗവല്‍ഭക്തന്‍, ബ്രഹ്മഭൂതന്‍ എന്നിവരുടെ ലക്ഷണങ്ങള്‍ മിക്കവാറും ഒന്നുതന്നെയാണ്.  എല്ലാവരും അവസാനത്തില്‍ ഒരേ സിദ്ധാവസ്ഥയെ അഥവാ ജീവന്‍മുക്താവസ്ഥയെ പ്രാപിക്കുന്നവരാണ്. അവര്‍ക്ക് പ്രപഞ്ചം ‘വസുധൈവ കുടുംബക’മാകുന്നു. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

പുതിയ വാര്‍ത്തകള്‍

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies