Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭീകരരെ തെരഞ്ഞുപിടിക്കാന്‍ വരുന്നു നാറ്റ്ഗ്രിഡ

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Sep 26, 2019, 03:28 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ത്യയില്‍നിന്ന് ഭീകരതയെ വേരോടെ പിഴുത് എറിയുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അതിന് വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുത്തിരുന്നു.

രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എടുത്ത സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് എന്‍ഐഎയ്‌ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്. എന്‍ഐഎയ്‌ക്ക് രാജ്യത്തിന് പുറത്തേയ്‌ക്കും അന്വേഷണം നടത്താനുള്ള പ്രത്യേക അധികാരവും നല്‍കിയിരുന്നു. ഇപ്പോള്‍ മറ്റൊരു സുപ്രധാന തീരുമാനം കൂടി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നു. എല്ലാ മേഖലകളിലേക്കും ഇന്റലിജന്‍സിന്റെ നിരീക്ഷണം എത്തിക്കുന്നതാണ് പദ്ധതി. നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹ ശക്തികളുടെ അടിവേര് അറുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തേക്ക് വരുന്നവരേയും പോകുന്നവരെയും ഇതിലൂടെ വളരെ വേഗം നിരീക്ഷിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ബാങ്കിങ് ഇടപാടുകളുടെയും ഇമിഗ്രേഷന്റെയും വിവരങ്ങള്‍ നാറ്റ്ഗ്രിഡിന് ലഭ്യമാക്കുന്നുണ്ട്. 

രാജ്യത്തേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ലഭ്യമാകാതിരുന്നതാണ് 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയായത്. 2006ലും 2008ലും കൊടുംഭീകരന്‍ ഡേവിഡ് ഹെഡ്ലി ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തായിബയ്‌ക്ക് കൈമാറിയതും ഹെഡ്ലിയായിരുന്നു. ഹെഡ്ലിയുടെ നീക്കങ്ങള്‍ അന്ന് തിരിച്ചറിയാനാവാതെ പോയത് ഇത്തരമൊരു ഇന്റലിജന്‍സ് സംവിധാനം ഇല്ലാതിരുന്നതുകൊണ്ടാണ്. അതുകൊണ്ട്തന്നെ ഇനി ഇത്തരമൊരു നീക്കം ഒരുഭാഗത്ത്‌നിന്നും ഉണ്ടാവാതിരിക്കാനും, ഉണ്ടായാല്‍ അത് ഫലപ്രദമായി പ്രതിരോധിക്കാനും തക്ക സംവിധാനത്തിലാണ് നാറ്റ്ഗ്രിഡ് എന്ന പുതിയ ഇന്റലിജന്‍സ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. ഇരുപതിലേറെ മേഖലകളുമായി ബന്ധപ്പെട്ടായിരിക്കും ഇന്റലിജന്‍സിന്റെ നിരീക്ഷണ വലയം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരശക്തികള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ആവശ്യമായ പണം ലഭിക്കുന്നത് ബാങ്കുകള്‍ വഴിയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ബാങ്കിടപാടുകള്‍ മുതല്‍ തീവണ്ടിയാത്രകള്‍ വരെയുള്ള എല്ലാ മേഖലകളിലും നിരീക്ഷണം ഉണ്ടാകും. 

റിയല്‍ ടൈം ഡേറ്റയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന നാറ്റ്ഗ്രിഡ് രൂപീകരിക്കാന്‍ 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് തീരുമാനം ഉണ്ടായത്. 2010 ഏപ്രില്‍ 8ന് നാറ്റ്ഗ്രിഡിനായി കേന്ദ്രമന്ത്രിസഭ 3,400 കോടി രൂപയുടെ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍, 2012ന് ശേഷം ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. വകുപ്പുകള്‍ തമ്മിലുള്ള വടംവലികളും പദ്ധതിക്ക് തിരിച്ചടിയുണ്ടാക്കി. നരേന്ദ്രമോദി അധികാരത്തിലേറിയതിന് പിന്നാലെയാണ് നാറ്റ്ഗ്രിഡിനെ ശക്തമായ ഇന്റലിജന്‍സ് സംവിധാനമാക്കി മാറ്റാന്‍ തീരുമാനിച്ചത്. 2016ല്‍ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അവലോകന യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അശോക് പട്നായിക്കിനെ സിഇഒയായും നിയോഗിച്ചു. അമിത്ഷാ ആഭ്യന്തരമന്ത്രി സ്ഥാനത്ത് എത്തിയതോടെ നാറ്റ്ഗ്രിഡ് പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. രാജ്യത്ത് വരികയും പോവുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന വിവരശേഖരണമാണ് നാറ്റ്ഗ്രിഡിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ബാങ്കിങ്, മറ്റ് സാമ്പത്തിക ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ടെലികമ്യൂണിക്കേഷന്‍, നികുതി, വിമാനയാത്ര, ട്രെയിന്‍ യാത്ര തുടങ്ങി വ്യക്തികളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായുള്ള സകലകാര്യങ്ങളും നാറ്റ്ഗ്രിഡിന്റെ നിരീക്ഷണത്തിന് കീഴില്‍ വരും. ആദ്യഘട്ടത്തില്‍ 10 ഏജന്‍സികളും 21 സേവനദാതാക്കളും നാറ്റ്ഗ്രിഡിനോട് സഹകരിച്ച് പ്രവര്‍ത്തിക്കും. തുടര്‍ന്നുള്ള ഓരോ ഘട്ടങ്ങളിലും 950, 1000 സ്ഥാപനങ്ങള്‍ വീതം നാറ്റ്ഗ്രിഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. 

നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്ഐയു), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ്സ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് ഇന്റലിജന്‍സ് (ഡിജിസിഇഐ), നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവയാണ് നാറ്റ്ഗ്രിഡ് ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്ന ഏജന്‍സികള്‍. ആരംഭത്തില്‍ സംസ്ഥാന ഏജന്‍സികള്‍ക്കൊന്നും നാറ്റ്ഗ്രിഡിന്റെ സേവനം ലഭിക്കില്ല. അവശ്യവിവരങ്ങള്‍ സിബിഐ അടക്കമുള്ള ഏജന്‍സികള്‍ വഴി സഹായം തേടാവുന്നതാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

India

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

India

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

India

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

കേരളത്തിൽ വിശ്വാസികൾ ഇന്ന് ബക്രീദ് ആഘോഷിക്കുന്നു

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies