Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശിവാംശമായ ജലന്ധരന് ശിവനാല്‍ തന്നെ അന്ത്യം

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
Aug 30, 2019, 09:48 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശിവാംശമായി പിറന്ന ജലന്ധരാസുരന്‍. വിഷ്ണുഭക്തയായ വൃന്ദ. ഇവര്‍ വിവാഹിതരായി. സാക്ഷാല്‍ തുളസീദേവി തന്നെയാണ്  വൃന്ദയായി അവതരിച്ചത്. വിഷ്ണു പത്‌നിയാകാന്‍ പണ്ടേ തല്‍പരയായി കഴിഞ്ഞവളാണ് തുളസി. ചില പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ വൃന്ദയായി അവതരിക്കേണ്ടി വന്നതാണ്. 

 എന്നാല്‍ മുജ്ജന്മ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഈ അവതാരത്തില്‍ വൃന്ദയ്‌ക്ക് ലഭ്യമായില്ല. ചില ശാപങ്ങള്‍ അതിന് കാരണമായി ഭവിച്ചു.  

ഏതായാലും ഈ അവതാരത്തില്‍ വൃന്ദ, ജലന്ധരന്‍ എന്ന ശിവാംശത്തെ സ്‌നേഹം കൊണ്ടു മൂടി. പാതിവ്രത്യധര്‍മമനുസരിച്ചു തന്നെ ജീവിച്ചു. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി ഏറെ പ്രാര്‍ഥിച്ചു. വാസ്തവത്തില്‍ അതൊരു തപസ്സു തന്നെയായിരുന്നു. തപസ്സനുസരിച്ചുള്ള വരവും ലഭ്യമായി. 

വൃന്ദയുടെ പാതിവ്രത്യം നിലനില്‍ക്കുന്നിടത്തോളം കാലം ജലന്ധരന്റെ ആയുസ്സിന് യാതൊരു കേടും സംഭവിക്കില്ല. വൃന്ദയുടെ പാതിവ്രത്യ നിഷ്ഠയില്‍ പൂര്‍ണ വിശ്വാസമുള്ള ജലന്ധരന്‍ വൃന്ദയുടെ ഈ വരവോടെ ഏറെ അഹങ്കാരിയായി മാറി. 

അസുരന്മാരുടെ ആധിപത്യം ഏറ്റെടുത്ത ജലന്ധരന്‍ ദേവന്മാരെയെല്ലാം കീഴടക്കി. മഹര്‍ഷിമാരെയെല്ലാം ഉപദ്രവിച്ചു. ഭക്തജനങ്ങളെ തുറുങ്കിലടച്ചു. നാമം ജപിക്കുന്നവരെ തല്ലിച്ചതച്ചു. അവര്‍ക്ക് പലവിധ പീഢനങ്ങളും നല്‍കി. സന്മാര്‍ഗികള്‍ക്ക് ജീവിക്കാന്‍ ഏറെ പ്രയാസം. ശിവാംശമായ ജലന്ധരനു മുന്നില്‍ ശിവഭൂതങ്ങള്‍ക്കു പോലും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥ. മഹര്‍ഷിമാരും മറ്റും ത്രിമൂര്‍ത്തികളെ വിവരമറിയിച്ചു. സങ്കടങ്ങള്‍ ഉണര്‍ത്തിച്ചു. 

ഒടുവില്‍ ശിവന്‍ തന്നെ സ്വയം ആ ഉത്തരവാദിത്തമേറ്റെടുത്തു. ജലന്ധരനെ ശ്രീമഹാദേവന്‍ തന്നെ വധിക്കും. ശ്രീപരമേശ്വരന്‍ ദൂതനെ അയച്ച് ജലന്ധരനെ വിളിപ്പിച്ചു. സമാധാന ശ്രമം അംഗീകരിക്കാതെ യുദ്ധത്തിന് തന്നെ ജലന്ധരന്‍ തയ്യാറായി. ശ്രീമഹാദേവനും ജലന്ധരനും തമ്മില്‍ ഘോരയുദ്ധം തുടങ്ങി. യുദ്ധം ഏറെ നീണ്ടു. 

ഇതിനിടയില്‍ മഹാവിഷ്ണു വൃന്ദയുടെ അരികില്‍ ചെന്നു. വിഷ്ണുവിന്റെ പത്‌നിയാകണമെന്ന വൃന്ദയുടെ ജന്മാന്തരത്തിലെ ആഗ്രഹം നിറവേറ്റാനുള്ള സന്നദ്ധതയിലാണ് മഹാവിഷ്ണു അവിടെ പ്രത്യക്ഷമായത്. വിഷ്ണുവിനെ കണ്ട വൃന്ദയ്‌ക്ക് തന്റെ ഭര്‍ത്താവു വരുന്നതായാണ് തോന്നിയത്. ഭര്‍ത്താവിനെ എന്ന പോലെ സ്വീകരിച്ച് വൃന്ദ ആലിംഗനം ചെയ്തു. വൃന്ദയുടെ പാതിവ്രത്യ വ്രതം കളങ്കിതമായി. 

മഹാവിഷ്ണു വൃന്ദയുടെ പൂര്‍വജന്മ വൃത്താന്തങ്ങള്‍ അവളെ ഓര്‍മിപ്പിച്ചു. വീണ്ടും തുളസി എന്ന ചെടിയായി വിഷ്ണു പൂജകള്‍ ചെയ്ത് ഭൂമിയില്‍ കഴിയാനും വിഷ്ണു പാദത്തില്‍ കഴിയാനും അവള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തു. 

വൃന്ദയുടെ പാതിവ്രത്യം നഷ്ടമായതോടെ ശ്രീപരമേശ്വരന് ജനന്ധരനെ വധിക്കാന്‍ സാധിച്ചു. വൃന്ദയ്‌ക്ക് ജനിച്ച മകനാണ് കാമാസുരന്‍. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും ; മൂന്നിടങ്ങളിലും തുടക്കമിടുന്നത് വികസനത്തിന്റെ പുത്തൻ പദ്ധതികൾ

India

38 അന്താരാഷ്‌ട്ര, ദീർഘദൂര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

World

യൂറോപ്പ് ചുറ്റി സഹായം അഭ്യർത്ഥിച്ച് ഇറാൻ ; രണ്ടാഴ്ചയ്‌ക്കുള്ളിൽ ട്രംപ് തീരുമാനിക്കുന്നത് യുദ്ധമായാൽ സ്ഥിതിഗതികൾ രൂക്ഷമാകും

India

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ ആക്രമിച്ചെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ കുറ്റസമ്മതം

India

ആഗോളതലത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ ക്യുഎസ് ലോക റാങ്കിങ്ങിൽ ഇന്ത്യയിലെ 54 സർവകലാശാലകൾ

പുതിയ വാര്‍ത്തകള്‍

മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് ഏഴ് കോടി തട്ടി: സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ ഇവ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

ഗോവിന്ദയും സുനിതയും പിരിയുന്നു? കുടുംബപ്പേര് ഉപേക്ഷിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി താരപത്നി

അര്‍ജ്ജുനന്റെ പത്തുനാമങ്ങള്‍ ചൊല്ലുന്നതിലൂടെ കുട്ടികളിലെ പേടിമാറ്റുന്നതെങ്ങനെ?

ഇറാനെ ആക്രമിക്കാന്‍ മടിച്ച് ട്രംപ്; ഇറാന്‍ ഭരണം മാറണമെന്ന പിടിവാശിയില്ലാതെ അമേരിക്കയും ഇസ്രയേലും; സമാധാനത്തിന് ജര്‍മ്മനി, യുകെ, ഫ്രാന്‍സ്

ഹെസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിന്റെ ചുമതലയുള്ള കമാന്‍ഡറെ വധിച്ച് ഇസ്രയേല്‍

കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പത്തു വര്‍ഷത്തിനുശേഷം പിടിയില്‍

ട്രംപിനോട് നോ പറഞ്ഞ മോദിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി;അസിം മുനീറിനെയും മോദിയെയും ഒരു വേദിയില്‍ ഇരുത്താനുള്ള ട്രംപ് തന്ത്രം പൊളിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies