Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹരിയുടെ രാഗസഞ്ചാരങ്ങള്‍

സുരേഷ് ശ്രീകണ്‌ഠേശ്വരത്ത്byസുരേഷ് ശ്രീകണ്‌ഠേശ്വരത്ത്
Aug 25, 2019, 12:06 pm IST
inVaradyam

തമിഴ് ഭക്തകവി പാടിപ്പുകഴ്‌ത്തിയ തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാളിന്റെ വരപ്രസാദമാകുന്നു മൂഴിക്കുളം ഹരികൃഷ്ണന്റെ സംഗീത വഴികള്‍. ഭക്തിയാണ് ഹരിയുടെ ഭാവം. വിനയമാണ് മുദ്ര. രാഗതാളങ്ങളാകുന്നു പ്രദക്ഷിണങ്ങള്‍. ഹരിയുടെ രാഗസഞ്ചാരങ്ങള്‍ക്ക് ഒഴുകാന്‍ തടങ്ങള്‍ പലതാണ്. കര്‍ണാടക സംഗീതത്തിന്റെ സാമ്പ്രദായിക ശുദ്ധിയുടെ പ്രയാണമാണ് അവയില്‍ പ്രഥമവും പ്രധാനവും.

മറ്റൊന്ന് കഥകളി സംഗീതത്തിന്റേതാണ്. കലാനിലയം രാജീവനില്‍നിന്നും കലാമണ്ഡലം സുധീഷില്‍നിന്നും പകര്‍ന്നുകിട്ടിയ കഥകളി സംഗീതത്തിന്റെ നാടകീയ രഥ്യകള്‍. ഇടയ്‌ക്കെല്ലാം സോപാനസംഗീതത്തിന്റെ ഇടവഴികളില്‍ ഹരിയെ കണ്ടെന്നിരിക്കും. ഇടയ്‌ക്കയുമായി സോപാനത്തിനരികിലും പഞ്ചവാദ്യത്തിലും ഹരി ചിലപ്പോള്‍ ഒരു മന്ദഹാസമാകുന്നതു കാണാം. വലിയച്ഛനില്‍നിന്നു ലബ്ധമായ ചെണ്ടയുടെ താളവഴികളും ഹരിക്കന്യമല്ല.

ഇക്കുറി കേരള സംസ്ഥാന സര്‍ക്കാരിന്റെ ചെമ്പൈ സംഗീത പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത് മൂഴിക്കുളം കെ.ആര്‍. ഹരികൃഷ്ണനെയാണ്. മൂഴിക്കുളം എന്ന കലാഗ്രാമത്തിന്റെ ഉജ്ജ്വലമായ ഈ നിലവിളക്ക് സംഗീതത്തില്‍ മുഖവുര വേണ്ടാത്ത യൗവനദീപ്തിയാണ്. ആറാം വയസ്സില്‍ ഗാനലോകവീഥിയില്‍ ആകൃഷ്ടനായതാണ്. കലഞ്ഞൂര്‍ വിശ്വനാഥന്‍ എന്ന ആദ്യ ഗുരുവിനു കീഴില്‍ പദംവച്ചു തുടങ്ങി. സംഗീത സപര്യയുടെ നാളുകള്‍ ഒന്നൊന്നായി കടന്നുപോകുമ്പോള്‍ അറിയാതെതന്നെ ഹരിയിലെ കലാകാരന്‍ വളരുകയായിരുന്നു.

പില്‍ക്കാല ഗുരുനാഥന്മാരായ രജു നാരായണന്‍, ഡോ. ദിലീപ് കുമാര്‍ എന്നിവര്‍ അതിനുവേണ്ട പോഷകങ്ങള്‍ ആവോളം പകര്‍ന്നു. ഹരിയുടെ സൂക്ഷ്മശ്രോത്രങ്ങള്‍ ശബ്ദത്തിനുള്ളിലെ നാദത്തെ കേട്ടെടുത്തു. മനനംകൊണ്ടും നിരന്തര സാധനകൊണ്ടും സ്വാദ്ധ്യായംകൊണ്ടും നാള്‍ക്കുനാള്‍ മിനുക്കിമിനുക്കിയെടുത്തതാണ് നാദര്‍ണ്ണവത്തിലേക്കു ഹരിയൊരുക്കിയ ചാലുകള്‍. പ്രശസ്ത സംഗീതജ്ഞനായ പത്മഭൂഷണ്‍ പി.എസ്. നാരായണ സ്വാമിയുടെ ശിഷ്യനായ ചെന്നൈ സി.ആര്‍. വൈദ്യനാഥന്‍ എന്ന ഗുരുവിന്റെ ശിഷ്യനാണ് ഈ കലാകാരനിപ്പോള്‍.

ഹരിയുടെ ഗാനമഹിമയില്‍ നിപുണശ്രോത്രങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാവുന്നതല്ല. രാമനോട് കൃഷ്ണന്‍, ഹൈദരാബാദ് ബ്രദേഴ്‌സ്, തഞ്ചാവൂര്‍ എസ്. കല്യാണ രാമന്‍, എം.എല്‍. വസന്തകുമാരി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ തുടങ്ങിയ മഹാരഥന്മാരായ സംഗീതജ്ഞരുടെ ആലാപന മാതൃകകള്‍  ഹരിക്കേറെ പ്രിയങ്കരം. ശുദ്ധസംഗീതത്തിന്റെ വിസ്മയപ്രവാഹങ്ങളെ ഹരി അവരില്‍ കാണുന്നു. കലര്‍പ്പില്ലാത്ത അവരുടെ സംഗീത വഴികളുമായി തന്റെ വഴി പലപ്പോഴും കണ്ടെത്തുന്ന താദാത്മ്യത്തിന്റെ തിരിച്ചറിവില്‍ നിന്നുകൊണ്ട്, സ്വന്തം വ്യക്തിമുദ്രയുടെ പടവുകള്‍ പണിയുകയാണ് ഈ പ്രതിഭ.

തോടി, കല്യാണി, ശങ്കരാഭരണം തുടങ്ങിയ ഘനരാഗങ്ങളുടെ ആഴങ്ങളില്‍ ഹരി ഒരു സമ്മോഹനതയാണ്. സാമ്പ്രദായിക സംഗീതത്തിന്റെ നിലാവെളിച്ചത്തിലൂടെയുള്ള യാത്രയില്‍, തനതായ ഫ്രെയിമുകള്‍ തകര്‍ത്തെറിയുന്നതില്‍ തല്‍പരനല്ല ഹരി. ചട്ടക്കൂടുകള്‍ നല്‍കുന്ന ഭദ്രതയെ കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളാണ് കലയെ സമൃദ്ധമാക്കുന്നതെന്നു ഹരി വിലയിരുത്തുന്നു. അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു അനുഭവവേദ്യമാകുന്ന സ്വാതന്ത്ര്യമാണ് ശരിയായ സ്വാതന്ത്ര്യം എന്നു കരുതാനാണ് ഹരിക്കിഷ്ടം.

ആകസ്മികതയല്ല ഹരിയെ സംഗീതത്തിലേക്കെത്തിച്ചത്. പാരമ്പര്യത്തിന്റെ അതിശക്തമായ കണ്ണിയും സാഹചര്യത്തിന്റെ ചെറുതല്ലാത്ത സ്വാധീനവും ഹരിക്കു പാടാന്‍ വിമലാകാശങ്ങള്‍ വിടര്‍ത്തി. തായ്‌വഴി, കലയുടെ നിര്‍ഭര സാന്നിദ്ധ്യമാണ് ഈ പ്രതിഭയ്‌ക്ക്. മാതൃഭവനം മഹോന്നതരായ കലാകാരന്മാര്‍ക്കു ജന്മമേകിയ കോതച്ചിറ ഗ്രാമത്തിലാണ്. രാഗതാളങ്ങളും അഭിനയവും മേളിക്കുന്ന പാരമ്പര്യത്തിന്റെ കരുത്തുറ്റ സംസ്‌കാരം.

അവിടെ തെളിഞ്ഞ വിളക്കുകളുടെ പ്രകാശധോരണിയെ ബാഹ്യചക്ഷുസ്സുകള്‍ മാത്രമല്ല, അന്തര്‍നേത്രങ്ങളും ആവോളം ഏറ്റുവാങ്ങി. അതിനാലാകണം ചെറുപ്രായം മുതല്‍ കലാമത്സരവേദികളില്‍ ഹരിയെന്ന പ്രതിഭയെ കാണാന്‍  കഴിഞ്ഞത്. മുന്നോട്ടുള്ള യാത്രയില്‍ മത്സരവേദികളോടു വിടപറയുകയും, സംഗീത സരയുവിന്റെ തീരത്തെ പ്രശാന്തി നുകരുകയും ചെയ്യുന്ന ഹരി.

പ്രസന്നമാണ് ഹരിയുടെ ഓരോ സംഗീതവേദിയും. പ്രസന്നമാണ് അനുവാചകരുമായുള്ള ഹരിയുടെ ഭാവപ്പകര്‍ച്ചകള്‍. ചില നേരം ആ രാഗവേഗങ്ങള്‍ രസവേഗങ്ങളുടെ ഒരു കുത്തൊഴുക്കാകുന്നു. അതിനിടയിലെപ്പോഴോ ചെറു ചാറ്റല്‍, മഴ പോലെ. ചിലപ്പോള്‍ ഒരിളം കാറ്റാകുന്നു. പിന്നെയൊരു വേള ധ്യാനാത്മകമായ മനസ്സിന്റെ ലയവുമാകാം.

സംഗീതമല്ലാതെ മറ്റൊന്നും ഹരിക്കു മുന്‍പിലില്ല. അച്ഛനമ്മമാരുടെ സ്‌നേഹനിര്‍ഭരമായ പിന്തുണയും, കൂടിയാട്ട കലാകാരന്‍ കൂടിയായ അനുജന്‍ യദുകൃഷ്ണന്റെ സഹവര്‍ത്തിത്വവും, മൂഴിക്കുളമെന്ന കലാഗ്രാമത്തിന്റെ നിറഞ്ഞ പ്രോത്സാഹനവും ചേരുമ്പോള്‍ ഹരിക്ക് സംഗീത പ്രതിഭയായ മൂഴിക്കുളം കെ.ആര്‍. ഹരികൃഷ്ണനാകാതിരിക്കാന്‍ കഴിയുവതെങ്ങനെ!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Astrology

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.