Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതയെ പരിത്യജിച്ച രാമന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 6, 2019, 05:27 am IST
in Samskriti

സീതാപരിത്യാഗം ശ്രീരാമനും സീതയും കൂടിയാലോചിച്ച് മുന്‍കൂര്‍ തീരുമാനിച്ചുവെന്നാണ് മൂലത്തില്‍ കാണുന്നത്. (സര്‍ഗ്ഗം-4-ശ്ലോ. 34 മൂ 44) മൂന്നുലോകങ്ങളും ആരുടെ ചരണാരവിന്ദങ്ങളെ വന്ദിക്കുന്നുവോ ആ രാമന്‍ ഏകപത്‌നീ വ്രതത്തോടെ സീതാദേവിയോടൊപ്പം പതിനായിരം വര്‍ഷം ഭൂഭാരം ചെയ്തു. ഒരു ദിവസം സീതയും ശ്രീരാമനും ക്രീഡാവനത്തില്‍ സൈ്വരമായിരിക്കുമ്പോള്‍ ദേവി മെല്ലെശ്രീരാമപാദങ്ങള്‍ തന്റെ മടിയില്‍ എടുത്തുവച്ച് തടവിക്കൊണ്ടിരുന്നു. എന്നിട്ടിങ്ങനെ പറഞ്ഞു,

ദേവദേവ ജഗന്നാഥ, 

പരമാത്മന്‍ സനാതന

ചിദാനന്ദാദിമധ്യാന്തരഹിതാ

ശേഷകാരണ

ദേവദേവാഃ സമാസ്യാദ്യ 

മാമേകാന്തേളബ്രുവന്‍ വചഃ

ബഹുശോളര്‍ത്ഥയമാനാസ്‌തേ

വൈകുണ്ഠാഗമനം പ്രതി. 

ഹേ ദേവാദിദേവ, ഹേ സനാതന, പരമാത്മന്‍! ഹേ ചിദാനന്ദ രൂപന്‍, ആദിമധ്യാന്തരഹിതനും സകലത്തിനും കാരണക്കാരനുമായ ദേവ, ദേവന്മാര്‍ ഏകാന്തമായി എന്നെ സമീപിച്ച് ഒരഭ്യര്‍ത്ഥന നടത്തിയിരിക്കുന്നു. നമ്മുടെ വൈകുണ്ഠയാത്രയെക്കുറിച്ചാണ് അവര്‍ അഭ്യര്‍ത്ഥിച്ചത്.’അവര്‍ പറഞ്ഞു:ഹേ ദേവീ ഞങ്ങളുടെ നാഥനായ ഭഗവാന്‍ ഇപ്പോള്‍ ഞങ്ങളെയും വൈകുണ്ഠത്തെയും ഉപേക്ഷിച്ചിട്ട് ദേവിയുമൊത്ത് ഇവിടെ സുഖമായി വസിക്കുന്നു. ദേവി ആദ്യം വൈകുണ്ഠത്തിലേക്കുപോകുകയാണെങ്കില്‍ രഘുനാഥന്‍ പിന്നാലെ വന്ന് ഞങ്ങളെ സനാഥരാക്കും.” അവര്‍ പറഞ്ഞകാര്യം അങ്ങയോടിപ്പോള്‍ ഞാന്‍ പറയുന്നു. ഹേ പ്രഭോ! എന്താണു വേണ്ടതെന്ന് അങ്ങുതന്നെ നിശ്ചയിക്കണം. ഇതുകേട്ട് ശ്രീരാമന്‍ അല്പനേരം ചിന്താകുലനായിരുന്നു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. ഹേ ദേവി, ദേവി പറഞ്ഞതൊക്കെ സത്യംതന്നെ. ഞാനും ഇക്കാര്യം ചിന്തിച്ചു. അതിനൊരുപായം ഞാന്‍ കണ്ടിട്ടുണ്ട്. ദേവി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ലോകാപവാദം എന്ന വ്യാജേന ഞാന്‍ ദേവിയെ വാല്‍മീകിയുടെ ആശ്രമത്തിനടുത്ത് കാട്ടില്‍ ഉപേക്ഷിക്കും. അവിടെവച്ച് ദേവി രണ്ടു പുത്രന്മാരെ പ്രസവിക്കും. അതിനുശേഷം എന്റെ സമീപം വരും. ലോകര്‍ക്കുബോധ്യം വരാന്‍ വീണ്ടും അഗ്നിപ്രവേശം ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെടുമ്പോള്‍ ദേവി ഭൂമി പിളര്‍ന്ന് മടങ്ങിപ്പോകണം. പിന്നാലെ ഞാനും വൈകുണ്ഠത്തില്‍ എത്തിച്ചേരും.’രണ്ടുപേരും ചേര്‍ന്ന് ഇപ്രകാരം തീരുമാനിച്ചശേഷം ശ്രീരാമന്‍ പതിവുപോലെ മന്ത്രിമാരോടൊപ്പം രാജ്യകാര്യങ്ങളില്‍ മുഴുകി. ഏതാനുംനാള്‍ കഴിഞ്ഞ് ഒരുദിവസം രാജാവ് തന്റെ ചാരന്മാരെ വിളിച്ചുവരുത്തി. അതില്‍ മുഖ്യനായ വിജയനോടു ചോദിച്ചു. വിജയാ, എന്നെ സംബന്ധിച്ചും സീതയെ സംബന്ധിച്ചും അമ്മയെ സംബന്ധിച്ചും സഹോദരന്മാരെപ്പറ്റിയും നഗരവാസികളുടെ അഭിപ്രായം എന്താണ്? നീ ഭയപ്പെടാതെ സത്യം എന്നോടു പറയുക.’അതുകേട്ട് വിജയന്‍ പറഞ്ഞു. ആത്മജ്ഞാനിയായ രാജാവ് വളരെ ദുഷ്‌കരമായ കാര്യം ചെയ്തിരിക്കുന്നു. രാവണനെ കൊന്ന് സീതയെ വീണ്ടെടുത്തു. എന്നാല്‍ തന്റെ കൂടെ താമസിപ്പിക്കുന്നത് ശരിയല്ലയെന്നാണ് ബഹുജനാഭിപ്രായം. സീതക്ക് ചാരിത്രഭംഗം ഉണ്ടായിട്ടെന്ന് എങ്ങനെ ഉറപ്പായി വിശ്വസിക്കും? ഇനി ഞങ്ങളുടെ പത്‌നിമാര്‍ ദുഷ്‌ചെയ്തികള്‍ നടത്തിയാലും രാജാവിനെ അനുകരിക്കണോ? എന്നവര്‍ ചോദിക്കുന്നു. ഇതുകേട്ട് രാജാവ് വിശ്വസ്തരായ ചിലരോട് അഭിപ്രായം ചോദിച്ചു. അവരും വിജയന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചു. അപ്പോള്‍ ശ്രീരാമന്‍ ലക്ഷ്മണനെ വിളിച്ചുവരുത്തി. ഇങ്ങനെ പറഞ്ഞു. ലക്ഷ്മണാ സീതകാരണം എനിക്കു വളരെയേറെ പഴികേള്‍ക്കേണ്ടി വരുന്നു. നീ നാളെ രാവിലെ സീതയെ രഥത്തിലേറ്റി വാല്മീകിമുനിയുടെ ആശ്രമത്തിനടുത്തു കൊണ്ടു വിട്ടിട്ടുപോരണം. നീ ഇതിന് എതിരു പറയുകയാണെങ്കില്‍ ഞാന്‍ മരിച്ചതായി കരുതുക. ഭയന്നുപോയ ലക്ഷ്മണന്‍  രാമാജ്ഞപ്രകാരം അടുത്തദിവസം രാവിലെ സീതയെ രഥത്തില്‍ കയറ്റി വാല്മീകിയുടെ ആശ്രമത്തിനടുത്ത് വനത്തില്‍ കൊണ്ടുവിട്ടു. ‘

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.