Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുണിയെ ആശ്രയിച്ചിരിക്കുന്ന ഗുണം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 6, 2019, 05:21 am IST
in India

ഉത്ക്രാന്തിഗത്യധികരണം തുടരുന്നു.

സൂത്രം തഥാ ച ദര്‍ശയതി

അപ്രകാരം തന്നെ ശ്രുതിയും കാണിക്കുന്നുണ്ട്.

ഹൃദയത്തിനുള്ളിലിരിക്കുന്ന അണുസ്വരൂപമായ ആത്മാവിന്റെ ചൈതന്യം സകല രോമങ്ങളിലും നഖത്തിന്റെ അറ്റം വരെയും വ്യാപിച്ചിട്ടുണ്ടെന്ന് ശ്രുതിയും വ്യക്തമാക്കുന്നു. നഖശിഖാന്തം ഒരേ ചൈതന്യം തന്നെ വ്യാപിച്ചിരിക്കുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ ‘ആലോമഭ്യ: ആനഖാഗ്രേഭ്യ: ‘ബ. ശരീരം മുഴുവന്‍ ജീവ ചൈതന്യം വ്യാപിക്കുന്നു. അതിനാല്‍ ജീവാത്മാവ് അണുവാണെന്നും ശരീരത്തില്‍ ഒരിടത്തിരിക്കുന്നുവെന്നും ചൈതന്യം മുതലായ ഗുണങ്ങളാല്‍ ശരീരം മുഴുവന്‍ വ്യാപിക്കുന്നുവെന്നും ഉറപ്പിക്കുന്നു.

സൂത്രം പൃഥഗുപദേശാത്

വേറെയായി ഉപദേശിച്ചിരിക്കുന്നതിനാല്‍ ജീവനും ചൈതന്യവും വേറെയാണെന്ന് കരുതണം. പ്രത്യേകമായി ശ്രുതിയില്‍ ഉപദേശിച്ചിരിക്കുന്നതിനാല്‍ ആത്മാവ് ആകൃതി കൊണ്ട് അണുവാണെങ്കിലും പ്രഭാവം കൊണ്ട് അനന്തമാണ്.

ജീവാത്മാവ് അണുവാണ് എന്ന് പറയുന്ന ശ്രുതിയില്‍ തന്നെ അത് അനന്തമെന്നും പറയുന്നു.

‘സ ചാനന്ത്യായ കല്പതേ’ അതിനെ അനന്തമായി കല്പിക്കുന്നു. 

കഠോപനിഷത്തില്‍ ജീവനെ മഹാന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

ജീവനെ അണുവില്‍ വെച്ച് അണുവും മഹത്തില്‍ വെച്ച് മഹത്തുമായി പറയുന്നു. 

കൗഷീതകി ഉപനിഷത്തില്‍ ‘പ്രജ്ഞയാ ശരീരം സമാരുഹ്യ’ പ്രജ്ഞയാല്‍ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു എന്ന് പറയുന്നു. ഇത് ജീവനും പ്രജ്ഞ അഥവാ ചൈതന്യവും വേറെയാണെന്ന് സൂചിപ്പിക്കുന്നു. ബൃഹദാരണ്യകത്തില്‍ ‘തദേഷാം പ്രാണാനാം വിജ്ഞാനേന വിജ്ഞാനമദായ ‘ അവന്‍ ഇന്ദ്രിയങ്ങളുടെ വിജ്ഞാനത്താല്‍ വിജ്ഞാനത്തെ സ്വീകരിക്കുന്നു. ഇത് ജീവനും വിജ്ഞാനവും വേറെയെന്ന് വ്യക്തമാക്കുന്നു.

സൂത്രം  തദ്ഗുണസാര ത്വാത്തു തദ് വ്യപദേശ: പ്രാജ്ഞവത്

എന്നാല്‍ ബുദ്ധിയുടെ ഗുണങ്ങളായ ഇച്ഛാദ്വേഷ സുഖദു:ഖങ്ങളെ പ്രധാനമായി സ്വീകരിച്ചതിനാല്‍ ജീവന്‍ അണുവാണെന്ന വ്യപദേശം സംഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജീവന്‍ ബ്രഹ്മത്തെപ്പോലെ വിഭുവാണ്. ജീവന്‍ അണുവാണെന്നും ചൈതന്യം മുതലായ ഗുണങ്ങളെ കൊണ്ടാണ് എല്ലാം അറിയുന്നതെന്നും ജൈനന്‍മാര്‍ തുടങ്ങിയവരുടെ അഭിപ്രായത്തെയാണ് പറഞ്ഞത് ഇനി വേദാന്ത മതമെന്താണെന്ന് ഈ സൂത്രത്തില്‍ പറയുന്നു.

ജീവന്‍ ഉണ്ടായതിനെപ്പറ്റി ശ്രുതിയില്‍ എവിടെയും പറഞ്ഞിട്ടില്ല. ‘തത് സൃഷ്ട്വാ തദേവാനുപ്രാവിശത്’ സൃഷ്ടിച്ചതിനു ശേഷം ബ്രഹ്മം തന്നെ അതില്‍ പ്രവേശിച്ചുവെന്ന് പറഞ്ഞിട്ടുമുണ്ട്. ബ്രഹ്മത്തെപ്പോലെ ജീവനും വിഭുവാണെന്നത് ശ്രുതി സ്മൃതികളില്‍ കാണാം. അണുവായ ജീവന് ശരീരവുമായി ബന്ധപ്പെട്ട വേദന മുഴുവന്‍ അറിയാന്‍ കഴിയില്ല. കാലില്‍ മുള്ള് തറച്ചാല്‍ ദേഹം മുഴുവന്‍ വേദന ഉണ്ടാകാറില്ല. കാലില്‍ മാത്രമേ വേദനയുണ്ടാകൂ. ഗുണം എപ്പോഴും ഗുണിയെ ആശ്രയിച്ചിരിക്കും. ചൈതന്യമെന്ന ഗുണം ദേഹം മുഴുക്കെ വ്യാപിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ ചൈതന്യം ഗുണമല്ല. ജീവ സ്വരൂപം തന്നെയാണ്.

തീയിന് ചൂടും വെളിച്ചവും പോലെ ജീവന്റെ സ്വരൂപം ചൈതന്യമാണ്. ജീവനെ അതിനാല്‍ വിഭുത്വഗുണത്തോടു കൂടിയതായി ശ്രുതി പറയുന്നു. അത് അണു പരിമാണമല്ല. ഉപാധികളുമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ജീവന് സംസാരം വന്ന് പെടുന്നത്. അപ്പോള്‍ ബുദ്ധിയുടേയും മനസ്സിന്റെയും അണുത്വമുള്‍പ്പടെയുള്ള ഗുണങ്ങള്‍ ജീവന്റെതായി ആരോപിക്കുന്നു. ഇതില്ലെങ്കില്‍ ജീവന് സംസാരിത്വമില്ല. പരമാത്മാവിനെ പോലെ നിത്യ മുക്തസ്വരൂപമാണ്. ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതല്ല ജീവഭാവം. അധ്യാസം കൊണ്ട് വേറെയെന്ന് തോന്നിക്കുന്നതാണ്. മുമ്പ് പറഞ്ഞതായ ഉത്ക്രാന്തി, ഗതി, ആഗതി എന്നിവയൊക്കെ അധ്യാസം കൊണ്ട് ഉണ്ടാകുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.