Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണ സനല്‍ക്കുമാര സംവാദം

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 2, 2019, 05:12 am IST
in Samskriti

രാവണന്‍ സീതയെ അപഹരിക്കാനുള്ള കാരണം അഗസ്ത്യന്‍ ശ്രീരാമനോടു പറയുന്നു. പണ്ടൊരിക്കല്‍ ദിഗ്‌വിജയം നടത്തിക്കൊണ്ടിരുന്ന രാവണന്‍ ഏകാന്തതയില്‍ ഇരുന്ന ബ്രഹ്മപുത്രനായ സനല്‍കുമാരനെ കാണാനിടയായി. മഹര്‍ഷിയെ നമസ്‌കരിച്ചുകൊണ്ട് വിനയത്തോടെ ചോദിച്ചു: ഏതൊരാളെ ആശ്രയിച്ചാണ് ദേവഗണങ്ങള്‍ ശത്രുക്കളെ ജയിക്കുന്നത്? എല്ലാദേവന്മാരിലും വച്ച് ശ്രേഷ്ഠനും ബലവാനുമായ ദേവന്‍ ആരാണ്? ബ്രാഹ്മണര്‍ പൂജിക്കുന്നത് ആരെ? യോഗികള്‍ ധ്യാനിക്കുന്നതാരെ? അങ്ങ് എന്റെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കണം.’സനല്‍ക്കുമാരന്‍ ജ്ഞാനദൃഷ്ടികൊണ്ട് രാവണന്റെ മനസ്സിലിരിപ്പെന്താണെന്നു മനസിലാക്കി. എന്നിട്ടിങ്ങനെ പറഞ്ഞു: വത്സാ, നീ ചോദിച്ചതിനൊക്കെ ഞാന്‍ ഉത്തരംപറഞ്ഞുതരാം.

ഈ സമ്പൂര്‍ണ്ണ സംസാരത്തെയും പോഷിപ്പിക്കുന്നത് ആരോ, ജനനമോ മൃത്യുവോ ഇല്ലാത്തതാരോ,ദേവന്മാരാലും ദൈത്യന്മാരാലും വന്ദ്യനും അവിനാശിയുമായ അദ്ദേഹത്തെ ശ്രീഹരിയെന്നു വിളിക്കുന്നു. സൃഷ്ടികള്‍ക്കെല്ലാം സ്വാമിയായ ബ്രഹ്മാവ് പോലും യാതൊരാളുടെ നാഭികമലത്തില്‍ നിന്നും ഉണ്ടായോ, ഇക്കാണപ്പെടുന്ന സമസ്തപ്രപഞ്ചത്തേയും നിര്‍മ്മിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സഹായത്താല്‍ ദേവകള്‍ ശത്രുക്കളെ ജയിക്കുന്നു. യോഗികള്‍ ധ്യാനത്തില്‍ അദ്ദേഹത്തെ ഭജിക്കുന്നു.

ഇതുകേട്ട് രാവണന്‍ വീണ്ടും ചോദിച്ചു. ആ വിഷ്ണുഭഗവാനാല്‍ വധിക്കപ്പെടുന്ന ദൈത്യന്മാരും രാക്ഷസന്മാരുമൊക്കെ എങ്ങോട്ടു പോകുന്നു? മരണശേഷം അവരുടെ ഗതിയെന്ത്? അതിന് സനല്‍കുമാരമുനി പറഞ്ഞു. സാധാരണ ദേവന്മാരുടെ കൈയാല്‍ കൊല്ലപ്പെടുന്നവര്‍ സ്വര്‍ഗ്ഗലോകത്തിലെത്തി സുഖങ്ങള്‍ അനുഭവിച്ചശേഷം പുണ്യം തീരുമ്പോള്‍ ഭൂമിയില്‍ വന്നു പതിക്കുന്നു. ചെയ്യുന്ന പാപപുണ്യങ്ങള്‍ക്കനുസരിച്ച് ജനിച്ചും മരിച്ചും കഴിയുന്നു. എന്നാല്‍ ഭഗവാന്‍ വിഷ്ണുവിന്റെ കൈയാല്‍ കൊല്ലപ്പെടുന്നവര്‍ ജനനമരണങ്ങളില്ലാത്ത വിഷ്ണുപദം പ്രാപിക്കുന്നു. അതുകേട്ട് പ്രസന്നനായ രാവണന്‍ പറഞ്ഞു.

എനിക്കും വിഷ്ണുപദം പ്രാപിക്കണം. അതിനാല്‍ ഞാന്‍ വിഷ്ണുവിനോടു യുദ്ധംചെയ്യും. അപ്പോള്‍ സനല്‍ക്കുമാരന്‍ അനുഗ്രഹിച്ചു. നിന്റെ ആഗ്രഹം നടക്കും. എന്നാല്‍ അദ്ദേഹം രൂപരഹിതനാണ്. എങ്കിലുംഞാന്‍ അദ്ദേഹത്തിന്റെ രൂപം സങ്കല്പിക്കാന്‍ പറഞ്ഞുതരാം. അദ്ദേഹം നദങ്ങളും നദികളും തുടങ്ങി സകല സ്ഥാവര ജംഗമ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നു. വിശ്വത്തിലുള്ള സര്‍വ്വദേവന്മാരും സൂര്യചന്ദ്രന്മാരും കാലവും എല്ലാം അദ്ദേഹത്തിന്റെ രൂപങ്ങള്‍ തന്നെ. സമ്പൂര്‍ണ്ണ വിശ്വത്തെയും സൃഷ്ടിച്ചു രക്ഷിച്ചു സംരക്ഷിക്കുന്ന ആ വിഷ്ണുഭഗവാന്‍ നിര്‍വ്വികാരനും നാനാതരം ലീലകള്‍ നടത്തുന്നവനുമാണ്. ഈ മൂന്നുലോകവും ആ വിഷ്ണുവില്‍ വ്യാപിച്ചിരിക്കുന്നു. ശ്യാമവര്‍ണ്ണനായ ഭഗവാന്‍ മഞ്ഞപ്പട്ടുടുക്കുന്നു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.