Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മമ്മിയൂര്‍ ക്ഷേത്രക്കുളം മണ്ണിട്ട് നികത്തി സിപിഎം ഭരണസമിതി; പാര്‍ക്കിങ് ഗ്രൗണ്ട് പണിയാനുള്ള ശ്രമത്തിനെതിരെ ഭക്തജനങ്ങള്‍; ക്ഷേത്ര കമ്മിറ്റിക്കെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2019, 05:06 pm IST
in Kerala

ഗുരുവായൂര്‍: മമ്മിയൂര്‍ ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ക്ഷേത്രക്കുളം ഭാഗീകമായി മണ്ണിട്ടു മൂടി രൂപമാറ്റം വരുത്തുവാന്‍ നീക്കം. ക്ഷേത്ര കമ്മിറ്റിയുടെ നടപടിക്കെതിരെ ഭക്തജനങ്ങള്‍ക്കിടയിലും പരിസരവാസികള്‍ക്കിടയിലും പ്രതിഷേധം ശക്തമായി. 

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഗുരുവായൂരിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയും സിപിഎമ്മുകാരനുമായ ജി.കെ പ്രകാശന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ച ഭരണ സമിതിയാണ് ക്ഷേത്രക്കുളത്തിന്റെ 60 സെന്റോളം വരുന്ന ഭാഗം നികത്തി ക്ഷേത്രത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിന് വേണ്ടി പാര്‍ക്കിങ് സൗകര്യം നിര്‍മ്മിക്കുന്നത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന തണ്ണീര്‍ത്തട നിയമങ്ങളുടെ നഗ്‌നമായ ലംഘനവും പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതുമാണിത്. 

നിലവില്‍ 1.11 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കുളം രൂപമാറ്റം വരുത്തി 40 സെന്റായി ചുരുക്കുവാനാണ് ഭരണസമിതിയുടെ നീക്കം. ഇത് മൂലം പരിസരത്തുള്ള വീടുകളിലെ കിണറുകളില്‍ ശുദ്ധജല ലഭ്യത കുറയും. സ്വാഭാവിക ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരില്‍ നിന്നോ, ഗുരുവായൂര്‍ നഗരസഭയില്‍ നിന്നോ അനുമതി ലഭിച്ചിട്ടില്ല. നവീകരണത്തിനായി അപേക്ഷ സമര്‍പ്പിക്കുക പോലും ചെയ്തിട്ടില്ലെന്നറിയുന്നു. 

ക്ഷേത്രക്കുളം നികത്തുന്നതിനെതിരെ ഹിന്ദു ഐക്യവേദിയടക്കമുള്ള ഭക്തജന സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളുടേയും പരാതികളുടേയും അടിസ്ഥാനത്തില്‍ ചാവക്കാട് തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍  തണ്ണീര്‍ത്തട നിയമമനുസരിച്ച് ഇപ്പോള്‍ നടത്തുന്ന നിര്‍മ്മാണം നിയമ ലംഘനമാണെന്ന് ബോധ്യപ്പെടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇതെല്ലാം അവഗണിച്ചു രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു വരികയാണ്.  ക്ഷേത്ര കമ്മിറ്റിയുടെ നിയമവിരുദ്ധവും ജനദ്രോഹകരവുമായ പ്രവര്‍ത്തനത്തിനെതിരെ നിയമ നടപടിയെടുക്കുമെന്നും ഇതിന്റെ ഭാഗമായി കോടതിയെ സമീപിക്കുമെന്നും പരിസ്ഥിതി – വിവരാവകാശ പ്രവര്‍ത്തകന്‍ കോലഴി സ്വദേശി സി.ആര്‍. സുകു അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിൽ നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Editorial

തലസ്ഥാനത്തെ സിപിഎം ഫാസിസം

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

പുതിയ വാര്‍ത്തകള്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.