തിരുവനന്തപുരം: തന്റെ പ്രസ്താവനകള്‍ ഒരു മാധ്യമങ്ങളും കൊടുക്കുന്നില്ലെന്ന പരിവേദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ കുറ്റങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ കണ്ടുപിടിക്കുന്നത്. താന്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിളിക്കുന്ന പത്രസമ്മേളനങ്ങള്‍ ലൈവ് കൊടുക്കാന്‍ പോലും ആരും സമയം കണ്ടെത്തുന്നില്ല. പിണറായി വിജയനെന്ന നിലക്കല്ല മുഖ്യമന്ത്രിയായി നല്‍കുന്ന ലേഖനങ്ങള്‍ പോലും മാധ്യമങ്ങള്‍ കൊടുക്കുന്നില്ല. ഈ നിലപാട് മാധ്യമങ്ങള്‍ മാറ്റണം. മാധ്യമങ്ങള്‍ അവഗണിച്ചതിനാല്‍ സര്‍ക്കാര്‍ മറ്റു വഴികള്‍ തേടുമെന്നും പിണറായി വ്യക്തമാക്കി.
സിപിഎം കേരള ഫേസ്ബുക്കില്‍ നടത്തിയ ‘പിണറായിയോട് ചോദിക്കാം’ എന്ന സംവാദത്തിലാണ് പരിവേദനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. അതേസമയം, കാര്‍ നിര്‍മ്മാണ കമ്പനിയായ നിസാന്‍ കേരളം വിടുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് പിണറായി പറഞ്ഞു.വിശദീകരണം
‘ഒരു സ്ഥാപനമെന്ന നിലയ്‌ക്ക് നിസാന്‍ ഇവിടെയെത്തിയപ്പോള്‍ ഒട്ടെറെ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. പ്രത്യേക സൗകര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. കാരണം മറ്റ് ചില രാജ്യങ്ങളും നമ്മുടെ രാജ്യത്തെ തന്നെ മറ്റ് പല നഗരങ്ങളും കമ്പനി അവിടെ വേണമെന്ന് ആഗ്രഹിച്ചിരുന്നവരാണ്. എന്നാല്‍ കേരളത്തിലാകട്ടെയെന്ന് അവര്‍ തീരുമാനിച്ചു. അപ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് സംബന്ധിച്ച് പ്രതിജ്ഞാബദ്ധമായ കാര്യമാണ്.
സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതില്‍ ചില കാര്യങ്ങള്‍ തീരുമാനിക്കാനുണ്ടെന്ന് കാട്ടി ഒരു കത്ത് നിസാന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നുവെന്നും അദേഹം സ്വിരീകരിച്ചു. ആ കത്ത് ലഭിച്ച ഉടന്‍ തന്നെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം മുഖ്യമന്ത്രി കൂടി പങ്കെടുത്ത് കൊണ്ട് നടന്നിരുന്നു. അതില്‍ നിസാന്റെ പ്രതിനിധികളും പങ്കെടുത്തിരുന്നുവെന്നും അദേഹം പറഞ്ഞു.
ചെന്നൈയെ മറികടന്നാണ് നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ ഡിജിറ്റല്‍ ഹബ്ബും റിസര്‍ച്ച് സെന്ററും കേരളം പദ്ധതിയ്‌ക്കായി തെരഞ്ഞെടുത്ത്. ഇത് സംബന്ധിച്ച കമ്പനി കേരള സര്‍ക്കാരുമായി ധാരണ പത്രത്തില്‍ ഒപ്പിടുകയും ചെയതിരുന്നു. എന്നാല്‍ ധാരണപത്രത്തില്‍ ഒപ്പിടുന്ന സമയത്ത് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോര്‍പ്പറേഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ചീഫ് സെക്രട്ടറിക്ക് പുറമെ കിഫ്ബി സിഇഒ മറ്റ് നാല് വകുപ്പുകളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് കത്തുനല്‍കിയത്.
പദ്ധതി നടപ്പിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ പദ്ധതി നടപ്പിലായി കിട്ടുന്നതിന് വേണ്ടി വിവിധ വകുപ്പുകളെ സമീപിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ടെക്‌നോപാര്‍ക്കില്‍ എ ഗ്രേഡ് സ്ഥലം ലഭ്യമല്ലാത്തതിനാല്‍ തല്‍ക്കാലം ഇന്‍ഫോസിസ് ക്യാമ്പസിലായിരുന്നു കമ്പനിക്ക് സ്ഥലം അനുവദിച്ചത്. എന്നാല്‍ വാഗ്ദാനം ചെയതതുപോലെ സ്റ്റാബ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും വേണ്ടെന്ന് വെയ്‌ക്കാന്‍ റജിസ്‌ട്രേഷന്‍ വകുപ്പ് തയ്യാറായില്ല. പാട്ടഭൂമി വീണ്ടും പാട്ടം നല്‍കുമ്പോള്‍ ഇത്തരം ഇളവുവകള്‍ നല്‍കാനാവില്ലെന്നായിരുന്നു എന്ന് പറഞ്ഞാണ് വകുപ്പ് ഇളവുകള്‍ നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഡിജിറ്റല്‍ ഇന്നോവേഷന്‍ ഹബ് സ്ഥാപിക്കാന്‍ നിസ്സാനുമായി കേരള സര്‍ക്കാര്‍ ധാരണ പത്രത്തിലുള്ളത്. 3000 പേര്‍ക്കും അതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്ക പരോക്ഷമായും പദ്ധതി വഴി തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നു.കമ്പനിയുടെ ആദ്യഘട്ടം കഴിയുമ്പോള്‍ പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഇവരുടെയെല്ലാം പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ്.
















