കൊച്ചി: വിവാദ ഭൂമി ഇടപാടിനെ തുടര്‍ന്നുണ്ടായ എറണാകുളം- അങ്കമാലി അതിരൂപതയില വിഭാഗീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് അങ്കമാലി അതിരൂപത പരസ്യ പ്രസ്താവനകള്‍ക്ക് സീറോ മലബാര്‍ സഭ വിലക്ക് ഏര്‍പ്പെടുത്തി. ഭൂമി ഇടപാട് പുറത്തുവന്നതോടെ മാര്‍ജോര്‍ജ് ആലഞ്ചേരിയെ സഭയുടെ ഭരണച്ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. അതിനുശേഷം വീണ്ടും അദ്ദേഹത്തെ തന്നെ ചുമതല ഏല്‍പ്പിച്ചുകൊണ്ട് വത്തിക്കാന്‍ ഉത്തരവിറക്കി.
ആലഞ്ചേരി വീണ്ടും അധികാരത്തില്‍ എത്തിയതിനുശേഷം സഹായ മെത്രാന്മാരെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വൈദിക സമൂഹം രംഗതെത്തുകയും പരസ്യമായി ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് സീറോ മലബാര്‍ സഭ വിലക്ക് ഏര്‍പ്പെടുത്തിയത്.
സിനഡിന്റെ തീരുമാനം അംഗീകരിച്ചതടക്കം പാലിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും സ്ഥിരം സിനഡ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ആഗസ്തില്‍ നടക്കുന്ന പൂര്‍ണ്ണ സിനഡ് യോഗം വരെ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സഹായിക്കാന്‍ സിനഡിനെ വത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
















