തിരുവനന്തപുരം: ധനസഹായം വാഗ്ദാനം ചെയ്ത് ക്രിസ്തവ സമുദായത്തിലേക്ക് മത പരിവര്‍ത്തനം നടത്തിയിട്ട് ഭൂരിഭാഗം പേര്‍ക്കും ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട്. സഹായം ലഭിക്കുമെന്ന് പേരില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ 93 ശതമാനം പേര്‍ക്കും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പി. കെ. ഹനീഫ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മത പരിവര്‍ത്തനം നടത്തി ക്രിസ്ത്യാനി ആയവരില്‍ 73.89 ശതമാനം ആളുകള്‍ക്കും പള്ളികളില്‍ ജാതിവിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യന്‍ മതം സ്വീകരിച്ചതുകൊണ്ടുമാത്രം അവരെ യഥാര്‍ത്ഥ ക്രിസ്ത്യാനികളായി അംഗീകരിക്കുകയോ പള്ളികളിലും മറ്റും തുല്യ പദവി നല്‍കുകയോ ചെയ്യുന്നില്ല.
ഇതുവരെ ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മതം മാറിയവരില്‍ വെറും 11.11 ശതമാനത്തിന് മാത്രമാണ് അര്‍ഹിച്ച അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ളത്. കത്തോലിക്കാ, സിഎസ്ഐ, മാര്‍ത്തോമ, ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങളിലേക്കാണ് മതംമാറ്റം കൂടുതലും നടന്നിട്ടുള്ളത്. താഴ്ന്ന സാമ്പത്തിക സ്ഥിതിമൂലം ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ ഭൂരിപക്ഷത്തിനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമേയുള്ളൂ. 20.5 ശതമാനം പേര്‍ക്കാണ് ഉന്നതവിദ്യാഭ്യാസം നേടാനായത്. സഭയ്‌ക്കുള്ളിലെ വിവേചനം വിവാഹാലോചയിലും പ്രതിഫലിക്കുന്നുണ്ട്. അതേസമയം മതംമാറിയവരെ പിന്നാക്ക സമുദായമായി സര്‍ക്കാര്‍ പരിഗണിക്കാത്തതിനാല്‍ ഇവര്‍ക്ക് സംവരണം ലഭിക്കുന്നില്ല.
പെന്തക്കോസ്ത് വിഭാഗങ്ങളിലാകട്ടെ കുടുംബാംഗങ്ങളെല്ലാം മതപരിവര്‍ത്തനം നടത്തിയിട്ടില്ലെങ്കില്‍ സ്വന്തം കുടുംബത്തില്‍ നിന്നു പോലും ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയാണ്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ പെന്തക്കോസ്ത് സഭകളെ മറ്റ് ക്രൈസ്തവ സഭകളെപ്പോലെതന്നെ സഭാ വിഭാഗമായി അംഗീകരിക്കണമെന്ന് കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
















