തിരുവനന്തപുരം: കേരളം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പുനരധിവാസം ഒരുക്കാന്‍ പിണറായി സര്‍ക്കാര്‍. സി.പി.എം. മുന്‍ ലോക്സഭാംഗമായ ആറ്റിങ്ങലില്‍ മത്സരിച്ച് തോറ്റ എ. സമ്പത്തിന്റെയും സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ രാജ്യസഭാംഗവുമായ കൊല്ലത്ത് മത്സരിച്ച് തോറ്റ കെ.എന്‍. ബാലഗോപാലിനെയുമാണ് ഖജനാവിലെ പണം ഉപയോഗിച്ച് പുനരധിവസിപ്പിക്കുന്നത്. കേന്ദ്രത്തില്‍നിന്നുള്ള സഹായധനം നേടിയെടുക്കുന്നതിനും പദ്ധതികളുടെ ഏകോപനത്തിനുമായാണ് ഇവരെ ഡല്‍ഹിയില്‍ നിയമിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പ്രത്യേക രാഷ്‌ട്രീയ നിയമനത്തിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കേരള ഹൗസില്‍ ഇപ്പോള്‍തന്നെ റെസിഡന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ ധൂര്‍ത്ത്. കേന്ദ്രത്തിന്റെ വിവിധ ഫണ്ടുകള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്. അര്‍ഹതപ്പെട്ടതും അനുവദിച്ചതുമായ ഫണ്ടുകള്‍ നേടിയെടുക്കുന്നതിന് നല്ല തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കണം. അതിന് അത്തരമൊരു പ്രവര്‍ത്തന സംവിധാനം ആവശ്യമാണെന്നാണ് പുതിയ നിയമനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിണറായി മറുപടി നല്‍കിയത്. പ്രളയ പുനരധിവാസം കൃത്യമായി നടത്താത്ത സര്‍ക്കാരിനെതിനെ രോഷം ശക്തമായിരിക്കുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കിയുള്ള പുതിയ നിയമനം.
പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയും ധൂര്‍ത്താണെന്നുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്‌ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും കണക്കുകള്‍ പുറത്തുവന്നിരുന്നു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയും ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും യാത്രയ്‌ക്കായി 3,72,731 രൂപയും ഡിഎ ഇനത്തില്‍ 51,960 രൂപയും ചെലവായെന്നും സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. പിണറായി വിജയന്റെ
മുഖ്യമന്ത്രി സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാന്‍ അച്യുതാനന്ദനെ ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ രൂപീകരിച്ച ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ധൂര്‍ത്തും വിവാദമായിരുന്നു. വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാരകമ്മിഷനു വേണ്ടി സര്‍ക്കാര്‍ 5.9 കോടി രൂപയാണ് ഇതുവരെ ചെലവിട്ടത്. ഇതുവരെ 3 റിപ്പോര്‍ട്ടുകളാണ് കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. ചെലവില്‍ ഭൂരിഭാഗവും ശമ്പള ഇനത്തിലാണ്. വി.എസ്. അച്യുതാനന്ദന്‍ 23.43 ലക്ഷം രൂപ ശമ്പളമായി കൈപ്പറ്റി. കമ്മിഷന്‍ അംഗങ്ങളായ സി.പി. നായര്‍ 25.56 ലക്ഷം രൂപയും നീല ഗംഗാധരന്‍ 7.55 ലക്ഷം, മെംബര്‍ സെക്രട്ടറി ഷീല തോമസ് 38.37 ലക്ഷം രൂപയും ശമ്പളം വാങ്ങി. കമ്മിഷനിലെ ജീവനക്കാര്‍ക്ക് പ്രതിമാസം 8.4 ലക്ഷം രൂപയാണ് ശമ്പളച്ചെലവ്. ഇതേ രീതിയിലുള്ള ധൂര്‍ത്താണ് ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറെ നിയമിച്ച് പിണറായി സര്‍ക്കാര്‍ നടത്താന്‍ ശ്രമിക്കുന്നത്.
















