Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിധിയുടെ കിരീടവുമണിഞ്ഞ് സേതുമാധവന്‍ എത്രകാലം

സേവ്യര്‍ ജെ. by സേവ്യര്‍ ജെ.
Jul 9, 2019, 07:20 pm IST
in Entertainment

ഇന്നും മലയാള സിനിമയില്‍ 30 വയസായിട്ടും വളരാത്ത ഒരു കഥാപാത്രമുണ്ട്, സേതുമാധവന്‍. കിരീടത്തില്‍ മോഹന്‍ലാല്‍ ജീവന്‍നല്‍കിയ കഥാപാത്രം. കിരീടം കണ്ട പ്രേക്ഷകര്‍ ഒരുപോലെ സ്നേഹിച്ചും അനുതപിച്ചും വളര്‍ത്താന്‍ മനപ്പൂര്‍വം മറന്നുപോയ കഥാപാത്രമാണ് സേതുമാധവന്‍. പ്രേക്ഷകന്‍ ഒന്നടങ്കം നെഞ്ചിടിപ്പോടെ കണ്ട ചിത്രമാണിത്. സങ്കടപ്പെട്ടും കരഞ്ഞുമാണ് പലരും അന്നു തിയറ്റര്‍ വിട്ടത്.

ചുറ്റുപാടുകള്‍ മനുഷ്യനെ ദുരന്തങ്ങളുടെ ചക്രവ്യൂഹത്തിലാക്കി സ്വപ്നങ്ങള്‍ ഞെരിച്ചുകളയുന്നതെങ്ങനെയെന്ന് മുന്‍പൊരിക്കലും സിനിമയില്‍ കാണാത്തതാണ് സേതുമാധവനിലൂടെ കാണികള്‍ അറിഞ്ഞത്. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാല്‍ പുറത്തുചാടാനിരിക്കുന്ന ഒരു സേതുമാധവന്‍ തങ്ങളിലുമുണ്ടോയെന്ന് അന്നത്തെ പ്രേക്ഷകന്‍ ഭയന്നിരുന്നു. ഇന്നും ഭയക്കുന്നു. അതുകൊണ്ടാവണം മൂന്നു പതിറ്റാണ്ടായിട്ടും സേതുമാധവന്‍ എന്ന ചെറുപ്പക്കാരന്‍ വളരാതെ അന്നത്തെ കാണികള്‍ മനസില്‍കൊണ്ടു നടക്കുന്നത്.

നാട്ടിന്‍പുറത്തെ നല്ലവനും സര്‍വസാധാരണക്കാരനുമായ ചെറുപ്പക്കാരനായിരുന്നു സേതുമാധവന്‍. അച്ഛനും അമ്മയും പെങ്ങളും മുത്തശിയുമടങ്ങിയ സ്നേഹ വാത്സല്യങ്ങള്‍ നിറഞ്ഞ കുടുംബമായിരുന്നു അയാളുടേത്. അയാളെ ആറ്റുനോറ്റു കാത്തിരുന്ന കാമുകി. പോലീസ് കോണ്‍സ്റ്റബിളായ അച്ചുതന്‍നായര്‍ മകന്‍ എസ് ഐയാകാന്‍ കാത്തിരിക്കുകയാണ്. സത്യസന്ധനും നീതിമാനുമായ അയാള്‍ കിട്ടുന്നതില്‍ ചുരങ്ങി മകന്റെ ദേഹരക്ഷയ്‌ക്കുവേണ്ടിക്കൂടി ശ്രദ്ധിച്ചിരുന്നു.

ചെറുമകന്റെ കൈപിടിച്ചു മസിലുനോക്കുന്ന മുത്തശി. അതിനിടയിലാണ് കീരിക്കാടന്‍ ജോസ് എന്ന ഗുണ്ട ജീവിതത്തിന്റെ എതിര്‍ വിധി വേഷമായി വന്ന് സേതുമാധവന്റേയും കുടുംബത്തിന്റേയും സ്വപ്നങ്ങള്‍ ഞെരുക്കിക്കളയുന്നത്. അച്ഛനെ ഗുണ്ട തല്ലുന്നത് നോക്കിനില്‍ക്കാന്‍ ഒരു മകന് സാധിക്കാത്തതുപോലെ സേതുമാധവനും കഴിഞ്ഞില്ല. ഗുണ്ടയെ അയാള്‍ പട്ടിയെപ്പോലെ തല്ലിച്ചതക്കുന്നു. അതോടെ അയാളുടേയും കുടുംബത്തിന്റേയും മോഹങ്ങള്‍ ദുരന്തത്തിന്റെ കയത്തിലേക്കു വീഴുകയായിരുന്നു. 

പോലീസുകാരനായ അച്ഛനുതന്നെ എസ് ഐയാകാന്‍ കാത്തിരുന്ന മകനെതിരെ യോഗ്യനല്ല എന്നു റിപ്പോര്‍ട്ടെഴുതേണ്ടിവരുന്നു. പോലീസ് തൊപ്പിവെക്കേണ്ട ശിരസില്‍ കുറ്റവാളിയുടെ കിരീടവുമായി സേതുമാധവന്‍ ജയിലിലേക്കുപോകുന്നു.വിധി വിളയാടിയ അനവധി സേതുമാധവന്‍മാര്‍ പലതരത്തില്‍ സമൂഹത്തിലുണ്ട്. അറിയാതെ ജീവിതത്തില്‍ വിവിധവേഷങ്ങളിലായിപ്പോകുന്ന മനുഷ്യന്റെ നിസാരതയുടെ പടുകുഴിചിത്രമാണ് സേതുമാധവനിലൂടെ മലയാളി അന്നു കണ്ടത് . ഒരിക്കലും മങ്ങാത്ത സത്യത്തിന്റെ കാഴ്ചയാണത്. നുണകള്‍ സത്യമായി അവതരിപ്പിക്കുന്നതാണ് സിനിമയെന്ന് ഗൊദാര്‍ദ് ഭാഷ്യം ചിലപ്പോള്‍ സത്യത്തിന്റെ കാഴ്ചയാണ് സിനിമയെന്ന വസ്തുതയില്‍ തട്ടി ചിതറിപ്പോകുന്നു.ആദ്യത്തെ സേതുമാധവനാകാന്‍ ഓരോ മലയാളിയും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ നിയതിയുടെ പരിണതിയില്‍ ആയിത്തീര്‍ന്ന അയാളുടെ രണ്ടാംഭാവമോര്‍ത്ത് അവര്‍ നടുങ്ങിയിട്ടുമുണ്ടാകണം.

സമൂഹം കുറ്റവാളി ഉണ്ടാകാന്‍വേണ്ടി വാരിക്കുഴികള്‍ ഒരുക്കിവെക്കുമ്പോള്‍ ചിലര്‍ അതില്‍ ചെന്നുവീഴുന്നുവെന്നു പറയാറുണ്ട്. അത് തെറ്റോ ശരിയോ ആകാം. എംടിയുടെ മഞ്ഞില്‍ വിമലയെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത് അവള്‍ ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതയാണെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിലര്‍ ജയിലില്‍നിന്നുമിറങ്ങുമ്പോഴാണ് ഉറപ്പാര്‍ന്ന ജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നതെന്നും പറയാറുണ്ട്. അതുപോലെ തന്നെയാണ് സാഹചര്യം സേതുമാധവനെ വേഷംകെട്ടിച്ചോടിച്ചത്. കിരീടം വന്‍ ഹിറ്റായിരുന്നു. പക്ഷേ പലര്‍ക്കും രണ്ടാമതൊന്നു കാണാനുള്ള ചങ്കുറപ്പുണ്ടായിരുന്നില്ല. അത്ര നെഞ്ചിടിപ്പുണ്ടാക്കി ആ ചിത്രം. 

മലയാള സിനിമ കിരീടംവെച്ചിട്ട് ഈ ആഗസ്റ്റ് ഏഴിന് 29 വര്‍ഷമാകുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നായാണ് കിരീടം നിരീക്ഷിക്കപ്പെടുന്നത്. മോഹന്‍ലാലിന്റേയും തിലകന്റേയും നടനജീവിതത്തിലെ ഇതിഹാസ കഥാപാത്രങ്ങളാണ് സേതുമാധവനും അച്ചുതന്‍നായരും.ലോഹിതദാസിന്റെ മികച്ച തിരക്കഥയില്‍ മുന്നിലാണ് കിരീടം. സിബി മലയിലിന്റെ ഏറ്റവും മികച്ച സംവിധാനങ്ങളില്‍ ഒന്നും. കൃപാ ഫിലിംസിന്റെ ബാനറില്‍,പിന്നീട് കിരീടം ഉണ്ണി എന്നറിയപ്പെട്ട ഉണ്ണിയാണ് ചിത്രം നിര്‍മിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.