തിരുവനന്തപുരം: കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്‌സി വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. വിവിധ വിമാനത്താവളങ്ങളിലെ യാത്രാരേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍, മറ്റേതെങ്കിലും പേരിലോ വ്യാജപാസ്‌പോര്‍ട്ടിലോ യാത്ര ചെയ്യാനുള്ള സാധ്യത അന്വേഷണസംഘം തള്ളുന്നില്ല. തുടരന്വേഷണത്തിന് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.
2011 ല്‍ ലിസ കേരളത്തിലെത്തിയിരുന്നു. ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിയെ പരിചയപ്പെട്ട ശേഷം ലിസ മതപരിവര്‍ത്തനത്തിനിരയായി. ഇവര്‍ തീവ്രമതചിന്തയില്‍ ആകൃഷ്ടയുമായിരുന്നു. ചില മതതീവ്രവാദ സംഘടനാപ്രവര്‍ത്തകരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതായാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ലിസ വെയ്‌സിന്റെ മാതാവിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെട്ട് അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ലിസയ്‌ക്കൊപ്പം തിരുവനന്തപുരത്ത് എത്തുകയും മാര്‍ച്ച് 15ന് തനിയെ മടങ്ങുകയും ചെയ്ത സുഹൃത്ത് മുഹമ്മദ് അലിയെ കണ്ടെത്താനാണ് ഇന്റര്‍പോളിന്റെ സഹായം തേടുന്നത്. ലിസയ്‌ക്കും സുഹൃത്തിനുമൊപ്പം മറ്റൊരാള്‍കൂടി തിരുവനന്തപുരത്ത് എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
















