Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകനായ പരബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 15, 2019, 04:35 am IST
in Samskriti

രണ്ടാം അദ്ധ്യായം 

അവിരോധം

ഈ അദ്ധ്യായത്തിലും 4 പാദങ്ങളാണ് ഉള്ളത്. ഒന്നാംപാദത്തില്‍ പതിമൂന്നും രണ്ടാം പാദത്തില്‍ എട്ടും മൂന്നാം പാദത്തില്‍ പതിനേഴും നാലാംപാദത്തില്‍ ഒമ്പതും ഉള്‍പ്പടെ 47  അധികരണങ്ങളുണ്ട്. ഇവയിലെല്ലാമായി 157 സൂത്രങ്ങളുമുണ്ട്. ജഗത്തിന്റെ നിമിത്ത, ഉപാദാനകാരണങ്ങള്‍ ബ്രഹ്മം തന്നെയെന്ന് ഒന്നാം അദ്ധ്യായത്തില്‍ വ്യക്തമാക്കി. ജഗത്തിന്റെ ഉല്‍പ്പത്തി, സ്ഥിതി, ലയങ്ങള്‍ക്ക് കാരണമായത് ആ ബ്രഹ്മമാണ്. എല്ലാറ്റിന്റെയും ആത്മാവായിരിക്കുന്നത് ആ പരമാത്മാവാണ്. സാംഖ്യന്‍മാരുടെ പ്രധാനം ആണ് ജഗത്തിന് കാരണമെന്ന വാദത്തെ ശ്രുതിവാക്യങ്ങളാല്‍ നിരാകരിച്ചു. ബ്രഹ്മത്തിനെ എല്ലാ കാര്യങ്ങളുടേയും കാരണമായി സ്ഥാപിച്ചു. ഇനി സ്മൃതി സംബന്ധിച്ചു വരുന്ന അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കാനാണ് ആദ്യ സൂത്രത്തെ ആരംഭിക്കുന്നത്.

സ്മൃത്യധികരണം

ആദ്യത്തെ ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളാണുള്ളത്. ഇത് രണ്ടും സ്മൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ ചര്‍ച്ച ചെയ്യുന്നു.

സൂത്രം  സ്മൃത്യനവകാശദോഷ പ്രസംഗ ഇതി ചേന്ന അന്യസ്മൃത്യനവകാശദോഷ പ്രസംഗാത്

സാംഖ്യസ്മൃതിയ്‌ക്ക് സ്ഥാനമില്ല എന്ന ദോഷം വരും എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. മറ്റ് സ്മൃതികള്‍ക്ക് സ്ഥാനമില്ല എന്ന ദോഷം വരുന്നതുകൊണ്ടാണിത്. സാംഖ്യസ്മൃതിയുടെ പ്രധാന വാദത്തെ അംഗീകരിച്ചാല്‍ മറ്റ് സ്മൃതികളുടെ അവകാശങ്ങളെ നിഷേധിക്കലാവും അത്. ബ്രഹ്മം ജഗത്കാരണമെന്ന് പറഞ്ഞാല്‍ കപില മഹര്‍ഷിയുടെ സാംഖ്യദര്‍ശനത്തിന് സ്ഥാനമില്ലാതെ പോകും. ഭഗവദ് അവതാരമായ കപിലദേവന്റെ സാംഖ്യദര്‍ശനം തെറ്റാണ് പറയുന്നത് യുക്തമല്ല എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. മറ്റു പല സ്മൃതികള്‍ക്കും സ്ഥാനമില്ല എന്ന ദോഷം വരും. ശ്രുതിയും സ്മൃതിയും തമ്മില്‍ വിരുദ്ധമായ അഭിപ്രായം വന്നാല്‍ ശ്രുതിയാണ് പ്രമാണമായി സ്വീകരിക്കേണ്ടത്. ശ്രുതിക്ക് അനുസരിച്ചുള്ള സ്മൃതികളാണ് സ്വീകരിക്കേണ്ടത്. സാംഖ്യന്‍മാരുടെ പ്രധാനം എന്നത് ശ്രുതി സമ്മതമല്ലാത്തതിനാല്‍ സ്വീകരിക്കാനാവില്ല.  ‘പുരുഷ ഏവേദം സര്‍വം’ എന്നാണ് ശ്രുതി വാക്യം. ഇത് പരമപുരുഷനെക്കുറിക്കുന്ന ഒരേയൊരു പരമാത്മാവിനെക്കുറിക്കുന്ന വാക്യമാണ്. എന്നാല്‍ പുരുഷന്‍മാര്‍ പലതുണ്ട് എന്ന് കരുതുന്ന സാംഖ്യന്‍മാര്‍ക്ക് ഇത് സ്വീകാര്യമാകുകയില്ല.

എന്നാല്‍ ഏകനായ പരബ്രഹ്മമാണ് എല്ലാറ്റിനും കാരണമെന്ന വാദത്തെ സ്വീകരിക്കുന്ന മറ്റ് പല സ്മൃതികളുണ്ട്. അവയെ തള്ളുന്നതിനേക്കാള്‍ നല്ലത് വേദാനുസാരിയല്ലാത്ത സാംഖ്യത്തെ നിരസിക്കുന്നതാണ്. അതിനാലാണ് സാംഖ്യന്‍മാരുടെ പ്രധാന കാരണവാദത്തെ സൂത്രങ്ങളിലൂടെ ഖണ്ഡിച്ച് തള്ളിയത്.

സൂത്രം  ഇതരേഷാം ചാനുപലബ്ധേ:

മറ്റുള്ളവയ്‌ക്കും മഹത്തത്ത്വം മുതലായ വയ്‌ക്കും പ്രസിദ്ധിയില്ല എന്നതിനാലും പ്രധാന വാദം സ്വീകാര്യമല്ല. മറ്റ് സ്മൃതികളുടെ അഭിപ്രായത്തില്‍ ജഗത്തിന്റെ കാരണം പ്രധാനമാണ് എന്ന അഭിപ്രായമില്ല. ഇത് സാംഖ്യസ്മൃതിയുടെ പ്രധാന വാദത്തെ തള്ളാനുള്ള കാരണമാണ്. പ്രധാനത്തിന്റെ പരിണാമങ്ങളെന്ന് പറയപ്പെടുന്ന മഹത്തത്ത്വം മുതലായവയ്‌ക്കും ലോകത്തിലോ വേദത്തിലോ പ്രസിദ്ധിയില്ല. അതിനാല്‍ അവയും സ്വീകാര്യമല്ല. കാര്യങ്ങളായ മഹത്തത്ത്വം മുതലായവയ്‌ക്ക് സ്വീകാര്യതയില്ലെങ്കില്‍ അവയുടെ കാരണമായ പ്രധാനത്തിനും സ്വീകാര്യതയില്ല.

വേദത്തിലും ലോകത്തിലും മഹത്തത്ത്വം തുടങ്ങിയവയെക്കുറിച്ച് പറയുന്നതുപോലെ തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് വ്യാഖ്യാനിക്കുന്നതും കാണാം.

വേദാന്തസിദ്ധാന്തമായ ബ്രഹ്മം ജഗത്തിന് കാരണമെന്നത് സ്വീകരിക്കുമ്പോള്‍ അത് സ്മൃതിക്ക് വിരോധമാവുകയുമില്ല. വേദം അപൗരുഷേയമായതിനാല്‍ അത് സ്വത:പ്രമാണമാണ്. എന്നാല്‍ സ്മൃതി മനുഷ്യബുദ്ധിയാല്‍ ഉണ്ടാക്കപ്പെട്ടവയാണ്. അതിനാല്‍ സ്മൃതി വേദാനുസാരിയായാല്‍ മാത്രമേ പ്രമാണമായി കണക്കാക്കാനാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.