കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതപരിവര്‍ത്തനം നടത്താന്‍ വരുന്നവര്‍ ആരായാലും തടയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. ഒരു പെണ്‍കുട്ടി പരസ്യമായി താന്‍ ലഘുലേഖ കൊടുക്കാന്‍ വരുമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ദയവായി വരുന്ന ദിവസം കൂടി അറിയിക്കണം. അനധികൃതമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്നവര്‍ ആരായാലും
തടയും. ജനാധിപത്യ രീതിയില്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളെ നേരിടും. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളും സാമൂഹിക വിപത്തു തന്നെയാണെന്നും ഹരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ക്രിസ്തുവിനോടും ക്രൈസ്തവരോടും എന്നു ബഹുമാനമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം അനുവദിക്കില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
എന്‍. ഹരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
#ക്രിസ്തുവിനൊടും_ക്രൈസ്തവരൊടും_എന്നും_ബഹുമാനം_നിർബന്ധിത_മതപരിവർത്തനം_അനുവദിക്കില്ല….
കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ മതപരിവർത്തന സംഘത്തെ തടഞ്ഞതുമായി ബന്ധപ്പെട്ട് നേരിട്ടും, അല്ലാതെയും സമൂഹമാദ്ധ്യമങ്ങിൽ വളരെ ‘മോശമായ രീതിയിൽ എനിക്കെതിരെ നിരവധി ഭീഷണി മെസ്സേജുകളും കോളുകളും വരുന്നു. പൊതു പ്രവർത്തകൻ എന്ന നിലയിൽ പറയുന്നു:
ഇവിടെ കേവലം ലഘുലേഖകൾ കൊടുക്കൽ മാത്രമല്ല, മറ്റു വിശ്വാസികൾക്ക് ഈ ലഘുലേഖകൾ നൽക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നത് രോഗിക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം അല്ല വലിയ ആസ്വാസ്ഥത ആണ് ഉണ്ടാക്കുന്നത്. നിങ്ങൾ വിശ്വസിക്കുന്ന വിശ്വാസ സമൂഹത്തിന് ആ പ്രാർത്ഥന ആശ്വാസം നൽകുന്നുണ്ടാവാം എന്നാൽ പല രോഗികളും പ്രാർത്ഥന വേണ്ട എന്ന് പറയുന്നത് കണ്ടു. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ആ പറയുന്നവർക്ക് നിങ്ങളുടെ പ്രാർത്ഥാന വേണ്ട എന്നാണ്. പക്ഷെ നിർബന്ധപൂർവ്വം പ്രാർത്ഥിക്കുന്നുണ്ട്, പ്രശ്നം ഉണ്ടാക്കുന്നുണ്ട്, വാർഡുകളിൽ. ഇതു മാത്രമല്ല ചിലരോഗികളുടെ കൂടെ ഇരിക്കുന്ന സ്ത്രീകളുടെ അടുത്ത് വളരെ സമയം ചിലവഴിക്കുന്നു, അവർക്ക് പണം നൽകും പിന്നീട് ഒരു പ്രാർത്ഥനാലയം ഉണ്ട് അവിടെ എത്തിയാൽ നിങ്ങൾക്ക് എല്ലാ സഹായവും ഉണ്ട് എന്നും പറയുന്നു. ഇതു പോലെ എല്ലാ വാർഡുകളിലും, 12 )o വാർഡിൽ സത്രീകൾക്ക് മാത്രം ആണ് പ്രവേശനം എന്നാൽ ഇതൊന്നും അവർക്ക് ബാധകമല്ല.’ അവിടെയും കയറും, അന്നത്തെ സുവിശേഷകനെയും തടഞ്ഞത് സ്ത്രീകളുടെ വാർഡിൽ നിന്നാണ്, ഇവർ നിരവധി ഗ്രൂപ്പുകൾ ഉണ്ട്, കൈവശം പണവും, മെഡിക്കൽ കോളേജിൽ എത്തുന്നതിൽ അതികവും സാധാരണക്കാരായിട്ടുള്ള ആളുകൾ ആണ് ഉറ്റവരുടെ രോഗാവസ്ഥയിൽ ദുഖിതരായിട്ടുള്ളവർ, അവർ വ്യത്യസ്ഥമായ വിശ്വാസങ്ങൾ ഉള്ളവരും, എന്തിനാണ് അവർക്ക് താല്പര്യമില്ലാത്ത കാര്യത്തിന് അവരെ നിർബന്ധിക്കുന്നത് ? ശല്യം സഹിക്കാതെ പരാതി പറഞ്ഞവരുണ്ട്, നേരിട്ട് കാണുക കൂടെ ചെയ്തപ്പോൾ ഞാൻ മെഡിക്കൽ സൂപ്രണ്ടിനെ വിളിച്ചു അദേഹം പറയുന്നത് “ഇതിനെതിരെ ഞാൻ ശക്തമായ നിലപാട് മുമ്പേ എടുത്തതാണ്, ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് ” പിന്നിട് പോലീസ് അധികാരികളെ അറിയിച്ചു ഗാന്ധിനഗർ CI അടക്കം എത്തി അവർ തന്നെ ‘ബാഗ് പരിശോധിച്ച് നിരവധി പലതരത്തിലുള്ള ലഘുലേഖകളും, പണവും കണ്ടു. അവർ അയാളെ കൊണ്ടുപോയി.
ചിലരപ്പോൾ പറയുന്നത് പോലീസിനും എനിക്കും എതിരെയാണ് കേസ് എടുക്കണ്ടത് എന്നാണ്. നിയമപരമായി സോഷ്യൽ വർക്ക് ചെയ്യുന്നവർക്ക് അംഗീകാരത്തോടെ അവിടെ പ്രവത്തിക്കാം. ഉദാ: Pu തോമസ് ഈ ആശംപത്രിയിൽ ഉള്ള രോഗികൾക്ക് അന്നം നൽകുന്നു , സേവാഭാരതി എത്രയോ വർഷമായി പ്രവർത്തിക്കുന്നു രോഗികൾക്ക് ആശ്വാസമായി അതു പോലെ മറ്റ് സംഘടനകൾ ഇവരൊന്നും പ്രാർത്ഥിക്കാനോ പണം കൊടുക്കാനോ ഒരാളോട് പോലും സംസാരിച്ചതായി നിങ്ങൾക്ക് പറയാൻ കഴിയുമോ? പിന്നെ ക്രിസ്തുവിന് എതിരാണ് എന്ന പ്രചരണം ,എന്നെ സംബന്ധിച്ച് പറഞ്ഞാൽ എല്ലാ സഭാ നേൃത്യമുമായി നല്ല ബന്ധം ഉണ്ട് , അവർ ഏറ്റവും കൂടുതൽ എതിർക്കുന്നതും നിർബന്ധപരിവർത്തനം തന്നെ പിന്നെ മെഡിക്കൽ കോളേജിൽ നിരോധിച്ച ഈ പരിപാടിക്ക് വരും എന്ന് എന്നെ വിളിച്ച് പറയുകയും FB പോസ്റ്റിടുകയും ചെയ്ത നിരോധിത സംഘടന മെഡിക്കൽ പോലീസിനേയും മറികടന്ന് ലഘുലേഖ കൊടുക്കാൻ രണ്ട് കാലിൽ കയറി പോകുന്നവരെ സർജറിക്കൽ വാർഡിൽ കാണേണ്ടി വരും:
ഒരു പെൺകുട്ടി പരസ്യമായി താൻ ലഘുലേഖ കൊടുക്കാൻ വരും എന്ന് പറഞ്ഞു ‘ ദയവായി വരുന്ന ദിവസം കൂടി അറിയിക്കണം. അനധികൃതമായി ഇത്തരം പ്രവർത്തനങ്ങൾക്ക് വരുന്നവർ ആരായാലും തടയും, ജനാധിപത്യ രീതിയിൽ തന്നെ ഇത്തരം പ്രവർത്തനങ്ങളെ നേരിടും. “കഞ്ചാവും മയക്കുമരുന്നും ഒന്നും വിറ്റതിനല്ലല്ലോ പ്രതികരിച്ചെ” ഈ സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാണുന്ന കമന്റ് ആണ്, ഒന്നു പറയാം കഞ്ചാവിനെയും മയക്കുമരുന്നിനെയും പോലെ ഇത്തരത്തിലുള്ള മതപരിവർത്തന പ്രവർത്തനങ്ങളും സാമൂഹിക വിപത്തു തന്നെ..
















