Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ന്യൂനമര്‍ദം മഴയുടെ അളവ് കുറയ്‌ക്കും, പിന്നീട് കൂടും

മെയ് മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഫോനി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം പതിവിലും ഏറെ വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Jun 11, 2019, 07:50 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതിന് പിന്നാലെയുണ്ടായ ന്യൂനമര്‍ദം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ അളവ് കുറയ്‌ക്കുമെന്ന് ആശങ്ക. നിലവില്‍ മഴ ശക്തമാകാന്‍ കാരണം ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണെങ്കിലും ഇത് ചുഴലിക്കാറ്റാകുന്നതോടെ മഴ കുറയും. എന്നാല്‍, ഈ മാസം 22 ഓടെ മഴ വീണ്ടും പഴയ നിലയില്‍ ലഭിച്ച് തുടുങ്ങുമെന്നാണ് നിഗമനം. വേനല്‍ മഴയുടെ കുറവിന് പിന്നാലെ കാലവര്‍ഷം ആദ്യ മാസത്തില്‍ കുറയുന്നത് കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്നതിനൊപ്പം കുടിവെള്ള ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിക്കും ഇടയാക്കാം. 

മെയ് മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഫോനി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം പതിവിലും ഏറെ വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. സാധാരണയായി ജൂണ്‍ മൂന്നിന് മുമ്പായി എത്തേണ്ടിയിരുന്ന കാലവര്‍ഷം കൃത്യസമയത്ത് ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെത്തിയെങ്കിലും അവിടുന്ന് മുകളിലേക്ക് എത്താന്‍ ഏറെ വൈകുകയായിരുന്നു.

എല്‍നിനോ പ്രതിഭാസവും അറബിക്കടലിലെ മര്‍ദവ്യതിയാനവുമാണ് തടസമായത്. എട്ടിന് രാത്രിയോടെയാണ് കാലവര്‍ഷം കേരളതീരത്ത് എത്തിയത്. ഇതിനൊപ്പം തന്നെ അറബിക്കടലില്‍ ന്യൂനമര്‍ദവും രൂപമെടുത്തു. ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വായു എന്ന ചുഴലിക്കാറ്റാകുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം നല്‍കുന്ന വിവരം. ഇതിനൊപ്പം കേരളത്തിലെ മഴ കുറയുകയും കാറ്റ് ശക്തമാവുകയും ചെയ്യും. എന്നാല്‍ തീരപ്രദേശത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ന്യൂനമര്‍ദം സമീപപ്രദേശങ്ങളിലെ കാറ്റിനെ വലിച്ചെടുത്താണ് ശക്തി പ്രാപിക്കുന്നത്. ഇവ മാറി ദിവസങ്ങള്‍ക്ക് ശേഷമാകും വീണ്ടും മഴ ലഭിക്കുക. ചുഴലിക്കാറ്റ് ആദ്യം കേരളത്തെ ദോഷകരമായി ബാധിക്കുമെങ്കിലും മഴ മേഘങ്ങള്‍ കൂടുതല്‍ അടുക്കാന്‍ സഹായമാകും.   

കോഴിക്കോട് നിന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ 300 കി.മീ അകലെയാണ് ന്യൂനമര്‍ദത്തിന്റെ ഇപ്പോഴത്തെ സ്ഥാനം. ഇത് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങും. രണ്ട് ദിവത്തിനുള്ളില്‍ മുംബൈ തീരത്ത് വെച്ച് ചുഴലിക്കാറ്റാകുമെന്നാണ് നിഗമനം. ഇതിന്റെ സ്വാധീനം മൂലം മഴ കുറയുകയും ഒരാഴ്ചക്ക് ശേഷം വീണ്ടും മഴ ലഭിച്ച് തുടങ്ങുകയും ചെയ്യുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ കേരളവെതര്‍ ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ജൂണ്‍ അഞ്ച് വരെയുള്ള കാലവര്‍ഷ കണക്ക് പ്രകാരം മഴയില്‍ 70 ശതമാനം കുറവാണുള്ളത്. കഴിഞ്ഞ വേനലില്‍ 55 ശതമാനം മഴയും കുറഞ്ഞു. രണ്ട് ദിവസമായി തെക്കന്‍ കേരളത്തില്‍ മഴ ശക്തമായെങ്കിലും ഇന്നലെ അല്‍പം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം വടക്കന്‍ കേരളത്തില്‍ ഇന്നലെ മികച്ച മഴ ലഭിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ 251 സെ.മീ. മഴയാണ് സംസ്ഥാനത്ത് ശരാശരി ലഭിച്ചത്, 23 ശതമാനം കൂടുതല്‍. പിന്നീടെത്തിയ തുലാവര്‍ഷത്തില്‍ 46.5 സെ.മീ. മഴയും ലഭിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു
Kerala

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
Kerala

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

India

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

India

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

Kerala

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies