Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകദേവനായ പ്രാണന്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 8, 2019, 03:00 am IST
in Samskriti

അഞ്ചാമത്തെ അധികരണമായ ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്. കൗഷീതകി ബ്രാഹ്മണ ഉപനിഷത്തില്‍ അജാതശത്രുവും വാലാകിയും തമ്മില്‍ സംവാദമുണ്ട്. ഈ അധികരണത്തിന്റെ പേര് വാലാകിയുമായി ബന്ധപ്പെട്ടതാണ്. ആ സംവാദത്തിലെ കാര്യങ്ങളാണ് ഈ അധികരണത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

സൂത്രം  ജഗദ് വാചിത്വാത്

ജഗത്തിനെപ്പറ്റി പറഞ്ഞിട്ടുള്ളതുകൊണ്ട് അറിയേണ്ടത് ബ്രഹ്മം തന്നെയാണ്.

‘സൃഷ്ടി’ എന്നത് ജഗത്ത് ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ് പറയുന്നത്. സ്വതന്ത്രനായ ആ സൃഷ്ടികര്‍ത്താവ് പരമാത്മാവ് തന്നെയാണ്. അതിനെയാണ് അറിയേണ്ടത്.

കൗഷിതകി ബ്രാഹ്മണത്തില്‍  ‘യോ വൈ വാലാകേ ഏതേഷാം പുരുഷാണാം കര്‍ത്താ യസ്യ വൈതത് കര്‍മ്മ ,സ വൈ വേദിതവ്യ: ‘

ഹേ വാലാകി, ആദിത്യ ചന്ദ്രാദികളിലുള്ള പുരുഷന്‍മാരുടെ കര്‍ത്താവ് ആരാണോ, ഇത് ആരുടെ കര്‍മ്മമാണോ ആ കര്‍ത്താവിനെയാണ് അറിയേണ്ടത് എന്ന് അജാതശത്രു പറയുന്നു. 16 പുരുഷ സ്വരൂപങ്ങളെ വാലാകി പറഞ്ഞപ്പോള്‍ ഇവയെയൊന്നുമല്ല അറിയേണ്ടത് എന്ന് അജാതശത്രു പറയുകയാണ് ഇവിടെ. അവയെല്ലാം ആര്‍ക്കുവേണ്ടി കര്‍മ്മം ചെയ്യുന്നുവോ അതിനെ ഉപാസിക്കണം.

ഇവിടെ അറിയപ്പെടേണ്ടതായി പറഞ്ഞത് പ്രാണനോ? ജീവനോ? പരമാത്മാവോ? എന്ന സംശയത്തെ പൂര്‍വപക്ഷം ഉന്നയിക്കുന്നു.

പ്രാണനെയാണ്  അറിയേണ്ടത് എന്ന് പൂര്‍വപക്ഷം ആദ്യം പറയുന്നു. കര്‍മ്മം ആരുടെ എന്ന് ചോദിക്കുന്നതു തന്നെ ഇതിന് കാരണം. ചലനലക്ഷണമായ കര്‍മ്മം പ്രാണനെ ആശ്രയിച്ചിരിക്കുന്നു. ‘ അഥാസ്മിന്‍ പ്രാണ ഏ ഏകധാ ഭവതി’ എന്നതില്‍ സുഷുപ്തി അവസ്ഥയില്‍ ദ്രഷ്ടാവ് പ്രാണനില്‍ ഏകീഭവിക്കുന്നതിനാല്‍ പ്രാണശബ്ദത്തിനെ മുഖ്യ പ്രാണന്‍ എന്ന് വിളിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍ മുതലായവകളിലുള്ള പുരുഷന്‍മാരും പ്രാണന്റെ അവസ്ഥാവിശേഷ സ്വരൂപങ്ങളാണ്.

 ബൃഹദാരണ്യകത്തില്‍   ‘കതമ ഏകോ ദേവ ഇതി, പ്രാണ ഇതി സ ബ്രഹ്‌ത്യേദിത്യാചക്ഷതേ’ എന്നതില്‍ ഇവരില്‍ ഒരു ദേവന്‍ ആരാണ് ചോദിക്കുമ്പോള്‍ അത് പ്രാണനാണെന്നും ബ്രഹ്മമാണെന്നുമാണ് ഉത്തരം. ഇതുപോലെ മറ്റ് ഉപനിഷത്തുകളിലും പ്രാണനെ ഏകദേവനായി പറയുന്നു. അതിനാല്‍ പ്രാണനെയാണ് അറിയേണ്ടത് എന്നാണ് പൂര്‍വപക്ഷം വാദിക്കുന്നത്.

 ഇതല്ലെങ്കില്‍ ജീവനെ അറിയണം എന്ന് പറയാം എന്നതാണ് അവരുടെ അടുത്ത വാദം. ധര്‍മ്മ, അധര്‍മ്മ ലക്ഷണമായ കര്‍മ്മം ജീവന്റെയാണ് എന്നും പറയാം. അതിനാല്‍ അറിയേണ്ടത് ജീവനെയാണ്. ജീവന്‍ അനുഭവിക്കുന്നതാകയാല്‍ ഭോഗ ഉപകരണങ്ങളെ തരുന്ന പുരുഷന്‍മാരുടെ കര്‍ത്താവാകുന്നതില്‍ തെറ്റില്ല.വാക്യവിശേഷണത്തിലും ജീവനാണ് എന്നതിന്റെ ലക്ഷണം കാണാം. ദേഹത്തില്‍ പ്രാണനും ജീവനും സഹകരിച്ചാണ് കുടിയിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ പ്രാണനേയോ ജീവനേയോ ആണ് അറിയേണ്ടവനായി പറയേണ്ടത് എന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

 എന്നാല്‍ ഈ രണ്ടു  വാദങ്ങളും ശരിയല്ല. ഈ മന്ത്രത്തില്‍ അറിയപ്പെടേണ്ടവനായി പറയുന്നത് ബ്രഹത്തെ തന്നെയാണ്. അറിയേണ്ടത് പ്രാണനേയോ ജീവനേയോ അല്ല. ഇവ ബ്രഹ്മത്തിന്റെ കര്‍മ്മത്തെ പുരുഷരൂപത്തില്‍ നടപ്പാക്കുന്നവ മാത്രമാണ്.

ബ്രഹ്മ തേ ബ്രവാണി എന്ന് പറഞ്ഞാണ് സംവാദം തുടങ്ങുന്നത്. അതിനാല്‍ ബ്രഹ്മത്തെ പറ്റി തന്നെ പറയണം.

‘ യസ്യ വൈതത് കര്‍മ്മ എന്ന് പറയുന്നത് ചലനാത്മക കര്‍മ്മമോ ധര്‍മ്മാധര്‍മ്മ ലക്ഷണമായ കര്‍മ്മമോ അല്ല ഉദ്ദേശിക്കുന്നത്. സന്ദര്‍ഭമനുസരിച്ച് ജഗത് സൃഷ്ടിരൂപമായ കര്‍മ്മമാണ് ഉദ്ദേശിക്കുന്നത് എന്നറിയണം. ജഗത് സൃഷ്ടിയ്‌ക്ക് പരബ്രഹ്മത്തിന് മാത്രമേ കഴിയൂ. സൂര്യന്‍, ചന്ദ്രന്‍ മുതലായവയിലുള്ള പുരുഷന്‍മാരുടെ കര്‍ത്താവും ബ്രഹ്മമല്ലാതെ മറ്റൊന്നാകാന്‍ തരമില്ല.

എതത് എന്ന സര്‍വ്വനാമം ഉപയോഗിച്ചത് എല്ലാ ലോകങ്ങളുടെയും സൃഷ്ടി ആരുടെ കര്‍മ്മമാണ് എന്ന് കാണിക്കാനാണ്. പരമാത്മാവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്. ആ പരബ്രഹ്മത്തെയാണ് അറിയേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.