Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പണം പിരിക്കാന്‍ പലവഴി

ഉത്തരന്‍ by ഉത്തരന്‍
May 29, 2019, 04:21 am IST
in Vicharam

കടംവാങ്ങി ധൂര്‍ത്തടിക്കുക, കടത്തിന്റെ പലിശ കണ്ടെത്താന്‍ തെണ്ടുക, കേരളം കാലങ്ങളായി അനുവര്‍ത്തിക്കുന്ന സമീപനമാണിത്. ലോട്ടറി പണം സമ്പാദിക്കാന്‍ നല്ല മാര്‍ഗമാണെന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആ വഴിയില്‍ നീങ്ങി. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ രണ്ടാം മന്ത്രിസഭയാണ് സര്‍ക്കാര്‍ ലോട്ടറി തുടങ്ങിയത്. തുടര്‍ന്ന് വന്ന അച്യുതമേനോന്‍ സര്‍ക്കാരും അത് തുടര്‍ന്നു.

പണ്ട് കൊല്‍ക്കത്തയില്‍ ഒരു ലോട്ടറിയുണ്ടായിരുന്നു. കല്‍ക്കത്ത ഷോഡതി എന്നായിരുന്നു അതിന്റെ പേര്. അതുതന്നെയാകാം കേരളം മാതൃകയാക്കിയത്. ഒരു ദിവസംകൊണ്ട് ഒരാള്‍ ലക്ഷാധിപതിയാകുന്നത് സോഷ്യലിസത്തിന് എതിരല്ലെ എന്ന് മുഖ്യമന്ത്രി അച്യുതമേനോനോട് ഒരു കുസൃതിചോദ്യമുന്നയിച്ചിരുന്നു. ഉത്തരംപറയാന്‍ മേനോന് കുറച്ച് ആലോചിക്കേണ്ടിവന്നു. അദ്ദേഹം നല്‍കിയ മറുപടി ‘സോവ്യറ്റ് യൂണിയനിലും ലോട്ടറിയുണ്ട്’ എന്നാണ്. മോസ്‌കോയില്‍ മഴപെയ്താല്‍ ഇവിടെ കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് ആക്ഷേപിക്കപ്പെടുമ്പോഴായിരുന്നു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ വിചിത്രമായ മറുപടി. 

കാലം ഏറെ മാറി. സോവിയറ്റ് യൂണിയന്‍ തന്നെ തകര്‍ന്ന് തരിപ്പണമായി. കോണ്‍ഗ്രസ് സര്‍ക്കാര്‍ പണം സംഭരിക്കാന്‍ വേറിട്ട ഒരു രീതി പരിഗണിച്ചത് മറക്കാറായിട്ടില്ല. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ജില്ലകള്‍ തോറും യേശുദാസിന്റെ ഗാനമേള നടത്തുകയുണ്ടായി. അതിനെതിരെ ഒരു മുദ്രാവാക്യമുയര്‍ന്നിരുന്നു. ‘പാട്ടുപാടി ഭരിക്കാമെങ്കില്‍ യേശുദാസ് ഭരിച്ചാല്‍ പോരെ.’ പിണറായി വിജയന്റെ സര്‍ക്കാര്‍ ലോട്ടറികളുടെ വൈവിധ്യവല്‍ക്കരണം തന്നെയുണ്ടാക്കി. കൂടാതെ പണത്തിനായി ചിട്ടിയും തുടങ്ങുന്നു. എല്ലാം പ്രവാസികളെ പിഴിയലാണ്.

സംസ്ഥാനത്തിന്റെ സമ്പദ്ഘടന നിലനില്‍ക്കുന്നത് ഗള്‍ഫ് പണം കൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗള്‍ഫില്‍നിന്ന് പണംവരവ് നിന്നാല്‍ കേരളം തകര്‍ന്നടിയുമെന്ന് സര്‍വരും പറയുന്നു. പണം ഇങ്ങോട്ട് വന്നില്ലെങ്കില്‍ അങ്ങോട്ടുപോയി പണം വാങ്ങുക. സര്‍ക്കാര്‍ ഇത് തുടരുന്നു. ചില പാര്‍ട്ടി നേതാക്കളും അത് പിന്‍തുടരുന്നു. സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കപ്പെട്ടാല്‍ ഉടന്‍ ഗള്‍ഫിലേക്ക് പോകും. പണക്കാരെയും പണിക്കാരെയും കണ്ട് പണം വാങ്ങും. പണം തന്നവരെ പിന്നെ ഓര്‍ക്കാന്‍ ആര്‍ക്കും നേരമില്ല. 

ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം ചിട്ടി നടത്തുക എന്നതാണ്. പ്രവാസി ചിട്ടി എന്നൊരു തന്ത്രം  കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പണംകിട്ടിയോ എന്നൊക്കെ അറിയാനിരിക്കുന്നതേയുള്ളു. അതിനിടയില്‍ മറ്റൊരു ചിട്ടി കൂടി തുടങ്ങാന്‍ പോകുന്നു. അതിന്റെ പേരാണ് കൗതുകം ഉളവാക്കുന്നത്. ‘ഹലാല്‍ ചിട്ടി’ ലക്ഷ്യം വയ്‌ക്കുന്നത് ആരെയെന്ന് വ്യക്തം. പലിശവാങ്ങുന്നതും നല്‍കുന്നതും ഹറാമെന്ന് വിശ്വസിക്കുന്നവരെ ഹലാല്‍ എന്ന പുല്‍ക്കൊടികാട്ടി വശീകരിക്കുക. ചിട്ടിയുടെ വിശദാംശങ്ങള്‍ക്ക് രൂപംനല്‍കാന്‍ ഇപ്പോള്‍ ചിട്ടി നടത്തുന്ന കെഎസ്എഫ്ഇയും ശരിയത്ത് പണ്ഡിതരും അടങ്ങുന്നവരുടെ സമിതി രൂപീകരിക്കും.

ചിട്ടിക്ക് ലേലം ഉണ്ടാകില്ല. പകരം സമവായപ്രകാരം തുകനല്‍കും. ശരിയത്ത് നിയമപ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ക്കാകും ലാഭം ഉപയോഗിക്കുക. 500 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രളയാനന്തര കേരളം പുനര്‍നിര്‍മിക്കാനാണ് പണ സമാഹരണമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പലഭാഗത്തുനിന്നും ലഭിച്ച പണം എവിടെ എങ്ങനെ ചെലവായി എന്നൊന്നും ചോദിച്ചേക്കരുത്. ദുരന്തം പേറിയവര്‍ക്കായി ഇവിടെ എത്തിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും കെട്ടുനാറുകയാണെന്ന വാര്‍ത്തകള്‍ പടരുന്നു. ആദ്യഗഡു 10,000 രൂപ അര്‍ഹതപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചിട്ടില്ല. പുനരധിവാസം സാധ്യമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ കേരളീയരെ പിഴിയാന്‍ ഉത്തരവ്കൂടി ഇറങ്ങി. ജൂണ്‍ ഒന്നുമുതല്‍ സാധനങ്ങള്‍ക്ക് ഒരുശതമാനം തീരുവ ഈടാക്കാനാണ് തീരുമാനം. കൊട്ടിഘോഷിച്ച് തുടങ്ങിയ കിഫ്ബിയും മസാലാ ബോണ്ടും വിവാദക്കുരുക്കിലാണ്. ലോകബാങ്ക് വായ്‌പയും എഡിബി വായ്‌പയുമൊക്കെ ചരടുള്ളതാണെന്നുമൊക്കെ ആക്ഷേപിച്ച പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടിയാണ് കൂടിയ പലിശയ്‌ക്ക് വായ്‌പയെടുക്കാന്‍ തീരുമാനിച്ചത്. നിയമസഭയില്‍ ചര്‍ച്ച വന്നപ്പോള്‍ നാലാള്‍ കേട്ടാല്‍  വ്യക്തമാകുന്ന മറുപടി പോലും ധനമന്ത്രിക്കുണ്ടായില്ല. എന്നിട്ടാണിപ്പോള്‍ പുതിയ ചിട്ടി! 

ചിട്ടി നടത്തി പണം കണ്ടെത്തി കേരളം ഭരിക്കണമെങ്കില്‍ ഭരണസിരാകേന്ദ്രം മുത്തൂറ്റിനെയും ഗോകുലത്തെയും ഏല്‍പ്പിക്കുന്നതാകും നന്നാവുക. ചിട്ടിപൊട്ടിയാല്‍  അവരെ പിടിക്കാമല്ലൊ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ സ്വർണ്ണവില കുറഞ്ഞു

Football

തുടരെ ഏഴ് ലോകകപ്പ് മത്സരങ്ങളിലും ഗോള്‍ നേടി മെസി

Kerala

തൃശൂരിൽ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടി ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനി ജീവനൊടുക്കി

Kerala

പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗം: ‘ബോസ് സ്‌കാമി’നെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Kerala

സിപിഎം പിന്തുണയ്‌ക്കില്ല; തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.