Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കനല്‍ തരി പോലുമില്ല; കമ്മ്യൂണിസ്റ്റ് മോഹങ്ങള്‍ക്ക് ദാരുണാന്ത്യം

എം. സതീശന്‍byഎം. സതീശന്‍
May 24, 2019, 10:25 am IST
inVicharam

എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാന്‍ പോലും ഭയക്കുംവിധമുള്ള കൂട്ടത്തോല്‍വിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ടത്. നിലപാടുകളോ നയങ്ങളോ ഇല്ലാതെ ആരെയൊക്കെയോ തോല്‍പ്പിക്കാന്‍ മാത്രം കച്ചകെട്ടി ഗോദയില്‍ ഗോഗ്വാ വിളികളുമായി നിറഞ്ഞ ഇടത് പാര്‍ട്ടികളുടെ തോല്‍വി അപ്രതീക്ഷിതമല്ലെങ്കിലും കേരളത്തിലെ അന്തം വിട്ട പാര്‍ട്ടി അണികള്‍ക്കും ഇല്ലാത്തത് പൊലിപ്പിച്ചുകാട്ടി പ്രസംഗിച്ചുനടന്ന നേതാക്കള്‍ക്കും ഈ തോല്‍വി വിശ്വസിക്കാനാവുന്നില്ലെന്നതാണ് അത്ഭുതം.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കനല്‍ തരി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയാണ്. അകെയെന്തെങ്കിലും അവശേഷിച്ചിരുന്ന കേരളത്തില്‍ പിണറായി ഇഫക്ട് ആഞ്ഞടിച്ചപ്പോള്‍ ആലപ്പുഴയിലൊതുങ്ങി ആ കെട്ടുവള്ളം. അതും തീവ്രമുസ്ലീം വോട്ടിന്റെ പിന്‍ബലത്തില്‍.

ബംഗാള്‍ – പൂജ്യം, ത്രിപുര – പൂജ്യം, കേരളം- ഒന്ന് എന്നതാണ് സിപിഎമ്മിന്റെ നില. തമിഴ്‌നാട്ടില്‍ നിന്ന് സ്റ്റാലിന്‍ എറിഞ്ഞുകൊടുത്ത രണ്ട് എല്ലിന്‍ കഷ്ണമാണ് പട്ടിണിമാറ്റാന്‍ ആകെയുള്ളത്. സിപിഐ അടപടലം ചാരമായി. കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ചത് അറുപത്തേഴ് സീറ്റിലാണ്. ജയിച്ചത് തൃശൂരില്‍ നിന്ന് സിഎന്‍. ജയദേവന്‍ മാത്രം. ഇക്കുറി അതുമില്ല. 

ആഫ്റ്റര്‍ നെഹ്‌റു ഇഎംഎസ് എന്നും ചെങ്കോട്ടയില്‍ ചെങ്കൊടി പാറും എന്നൊക്കെ ഒരു കാലത്ത് ആവേശം കൊണ്ടവര്‍ ഒരിക്കല്‍ പോലും രാജ്യം ഭരിക്കാനാവശ്യമായ സീറ്റുകളില്‍ മത്സരിച്ചിട്ടേയില്ല. അന്നേ മുദ്രാവാക്യങ്ങളില്‍പോലും ഒരിക്കലും നടക്കാത്ത കാര്യങ്ങളായിരുന്നു സിപിഎം വിളിച്ചിരുന്നതെന്ന് സാരം. 2014ലാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ പാര്‍ട്ടി മത്സരിച്ചത്. അന്ന് മത്സരിച്ച 97 സ്ഥാനാര്‍ത്ഥികളില്‍ എണ്‍പത്തെട്ടും തോറ്റു. 

പാര്‍ട്ടി രൂപം കൊണ്ടതിന് ശേഷം 67ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ 59 സീറ്റില്‍ മത്സരിച്ചു. ജയിച്ചത് 19 സീറ്റില്‍. പിന്നെ കുറേക്കാലം ബംഗാള്‍ സിപിഎമ്മിന്റെ ചുമലിലായിരുന്നു മോഹങ്ങളത്രയും. എന്നാലും എംപിമാരുടെ എണ്ണത്തില്‍ ഒരിക്കല്‍ പോലും അമ്പതിലേക്ക് പാര്‍ട്ടി എത്തിയിട്ടില്ല. 2004ല്‍ നേടിയ 43 സീറ്റാണ് ഏറ്റവും കൂടിയത്. വോട്ട് ശതമാനത്തിന്റെ കാര്യത്തിലാണെങ്കില്‍ ദേശീയതലത്തില്‍ 6-7 ശതമാനത്തിനപ്പുറത്തേക്ക് കടക്കാനേ കഴിഞ്ഞിട്ടില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. എന്നിട്ടും മോഹം രാജ്യം ഭരിക്കാനായിരുന്നു.

52 മുതലുണ്ട് സിപിഐ രംഗത്ത്. 64ല്‍ പാര്‍ട്ടി പിളരുന്നതുവരെയുള്ള ഏറ്റവും വലിയ ടോട്ടല്‍ 62ല്‍ നേടിയ 29 സീറ്റാണ്. 137 സീറ്റില്‍ മത്സരിച്ചാണ് പാര്‍ട്ടി ഈ വമ്പന്‍നേട്ടം ഉണ്ടാക്കിയത്. പാര്‍ട്ടി രണ്ടായതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐ നേടിയ വളര്‍ച്ച ആരെയും തളര്‍ത്തിക്കളയും. 23, 7, 10, 6,  12, 14, 12, 9, 4, 10, 4, 1 ഇങ്ങനെയാണ് 1967 മുതല്‍ 2014 വരെയുള്ള സ്‌കോര്‍ കാര്‍ഡ്. ഇത്തവണ സം’പൂജ്യ’മായി പാര്‍ട്ടി അരിവാളും നെല്‍ക്കതിരും  താഴെ വെച്ചിരിക്കുന്നു.

ബിജെപിയുടെ പ്രകടനമാണ് സ്വന്തം തോല്‍വിയേക്കാള്‍ അവരെ ഏറെ നിരാശരാക്കുന്നത്. 1980ല്‍ മാത്രം രൂപം കൊണ്ട ബിജെപി നേരിട്ട അഞ്ചാമത്തെ തെരഞ്ഞെടുപ്പില്‍ത്തന്നെ അധികാരത്തിലേറി. പത്താമത്തെ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ സുസ്ഥിരമായ ഒരു ഭരണം എന്ന വിശ്വാസം ആ പാര്‍ട്ടി ആര്‍ജ്ജിച്ചിരിക്കുന്നു. 1984ല്‍ വെറും രണ്ട് സീറ്റില്‍ നിന്നാണ് ബിജെപിയുടെ തുടക്കം. 2014ല്‍ 282 സീറ്റുനേടി പാര്‍ട്ടി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി. ഇക്കുറി അതുക്കും മേലെ. 

സിപിഎം

1967-19

1971-25

1977-22

1980-30

1984-22

1989-33

1991-35

1996-32

1998-32

1999-33

2004-43

2009-16

2014-09

2019-03

ബിജെപി

1984-2

1989-85

1991-120

1996-161

1998-182

1999-182

2004-138

2009-116

2014-282

2019 -303

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

Kerala

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.