Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കനല്‍ തരി പോലുമില്ല; കമ്മ്യൂണിസ്റ്റ് മോഹങ്ങള്‍ക്ക് ദാരുണാന്ത്യം

എം. സതീശന്‍ by എം. സതീശന്‍
May 24, 2019, 10:25 am IST
in Vicharam

എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാന്‍ പോലും ഭയക്കുംവിധമുള്ള കൂട്ടത്തോല്‍വിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ടത്. നിലപാടുകളോ നയങ്ങളോ ഇല്ലാതെ ആരെയൊക്കെയോ തോല്‍പ്പിക്കാന്‍ മാത്രം കച്ചകെട്ടി ഗോദയില്‍ ഗോഗ്വാ വിളികളുമായി നിറഞ്ഞ ഇടത് പാര്‍ട്ടികളുടെ തോല്‍വി അപ്രതീക്ഷിതമല്ലെങ്കിലും കേരളത്തിലെ അന്തം വിട്ട പാര്‍ട്ടി അണികള്‍ക്കും ഇല്ലാത്തത് പൊലിപ്പിച്ചുകാട്ടി പ്രസംഗിച്ചുനടന്ന നേതാക്കള്‍ക്കും ഈ തോല്‍വി വിശ്വസിക്കാനാവുന്നില്ലെന്നതാണ് അത്ഭുതം.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കനല്‍ തരി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയാണ്. അകെയെന്തെങ്കിലും അവശേഷിച്ചിരുന്ന കേരളത്തില്‍ പിണറായി ഇഫക്ട് ആഞ്ഞടിച്ചപ്പോള്‍ ആലപ്പുഴയിലൊതുങ്ങി ആ കെട്ടുവള്ളം. അതും തീവ്രമുസ്ലീം വോട്ടിന്റെ പിന്‍ബലത്തില്‍.

ബംഗാള്‍ – പൂജ്യം, ത്രിപുര – പൂജ്യം, കേരളം- ഒന്ന് എന്നതാണ് സിപിഎമ്മിന്റെ നില. തമിഴ്‌നാട്ടില്‍ നിന്ന് സ്റ്റാലിന്‍ എറിഞ്ഞുകൊടുത്ത രണ്ട് എല്ലിന്‍ കഷ്ണമാണ് പട്ടിണിമാറ്റാന്‍ ആകെയുള്ളത്. സിപിഐ അടപടലം ചാരമായി. കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ചത് അറുപത്തേഴ് സീറ്റിലാണ്. ജയിച്ചത് തൃശൂരില്‍ നിന്ന് സിഎന്‍. ജയദേവന്‍ മാത്രം. ഇക്കുറി അതുമില്ല. 

ആഫ്റ്റര്‍ നെഹ്‌റു ഇഎംഎസ് എന്നും ചെങ്കോട്ടയില്‍ ചെങ്കൊടി പാറും എന്നൊക്കെ ഒരു കാലത്ത് ആവേശം കൊണ്ടവര്‍ ഒരിക്കല്‍ പോലും രാജ്യം ഭരിക്കാനാവശ്യമായ സീറ്റുകളില്‍ മത്സരിച്ചിട്ടേയില്ല. അന്നേ മുദ്രാവാക്യങ്ങളില്‍പോലും ഒരിക്കലും നടക്കാത്ത കാര്യങ്ങളായിരുന്നു സിപിഎം വിളിച്ചിരുന്നതെന്ന് സാരം. 2014ലാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ പാര്‍ട്ടി മത്സരിച്ചത്. അന്ന് മത്സരിച്ച 97 സ്ഥാനാര്‍ത്ഥികളില്‍ എണ്‍പത്തെട്ടും തോറ്റു. 

പാര്‍ട്ടി രൂപം കൊണ്ടതിന് ശേഷം 67ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ 59 സീറ്റില്‍ മത്സരിച്ചു. ജയിച്ചത് 19 സീറ്റില്‍. പിന്നെ കുറേക്കാലം ബംഗാള്‍ സിപിഎമ്മിന്റെ ചുമലിലായിരുന്നു മോഹങ്ങളത്രയും. എന്നാലും എംപിമാരുടെ എണ്ണത്തില്‍ ഒരിക്കല്‍ പോലും അമ്പതിലേക്ക് പാര്‍ട്ടി എത്തിയിട്ടില്ല. 2004ല്‍ നേടിയ 43 സീറ്റാണ് ഏറ്റവും കൂടിയത്. വോട്ട് ശതമാനത്തിന്റെ കാര്യത്തിലാണെങ്കില്‍ ദേശീയതലത്തില്‍ 6-7 ശതമാനത്തിനപ്പുറത്തേക്ക് കടക്കാനേ കഴിഞ്ഞിട്ടില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. എന്നിട്ടും മോഹം രാജ്യം ഭരിക്കാനായിരുന്നു.

52 മുതലുണ്ട് സിപിഐ രംഗത്ത്. 64ല്‍ പാര്‍ട്ടി പിളരുന്നതുവരെയുള്ള ഏറ്റവും വലിയ ടോട്ടല്‍ 62ല്‍ നേടിയ 29 സീറ്റാണ്. 137 സീറ്റില്‍ മത്സരിച്ചാണ് പാര്‍ട്ടി ഈ വമ്പന്‍നേട്ടം ഉണ്ടാക്കിയത്. പാര്‍ട്ടി രണ്ടായതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐ നേടിയ വളര്‍ച്ച ആരെയും തളര്‍ത്തിക്കളയും. 23, 7, 10, 6,  12, 14, 12, 9, 4, 10, 4, 1 ഇങ്ങനെയാണ് 1967 മുതല്‍ 2014 വരെയുള്ള സ്‌കോര്‍ കാര്‍ഡ്. ഇത്തവണ സം’പൂജ്യ’മായി പാര്‍ട്ടി അരിവാളും നെല്‍ക്കതിരും  താഴെ വെച്ചിരിക്കുന്നു.

ബിജെപിയുടെ പ്രകടനമാണ് സ്വന്തം തോല്‍വിയേക്കാള്‍ അവരെ ഏറെ നിരാശരാക്കുന്നത്. 1980ല്‍ മാത്രം രൂപം കൊണ്ട ബിജെപി നേരിട്ട അഞ്ചാമത്തെ തെരഞ്ഞെടുപ്പില്‍ത്തന്നെ അധികാരത്തിലേറി. പത്താമത്തെ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ സുസ്ഥിരമായ ഒരു ഭരണം എന്ന വിശ്വാസം ആ പാര്‍ട്ടി ആര്‍ജ്ജിച്ചിരിക്കുന്നു. 1984ല്‍ വെറും രണ്ട് സീറ്റില്‍ നിന്നാണ് ബിജെപിയുടെ തുടക്കം. 2014ല്‍ 282 സീറ്റുനേടി പാര്‍ട്ടി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി. ഇക്കുറി അതുക്കും മേലെ. 

സിപിഎം

1967-19

1971-25

1977-22

1980-30

1984-22

1989-33

1991-35

1996-32

1998-32

1999-33

2004-43

2009-16

2014-09

2019-03

ബിജെപി

1984-2

1989-85

1991-120

1996-161

1998-182

1999-182

2004-138

2009-116

2014-282

2019 -303

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.