Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കൃപാസന’ത്തിനെതിരെ ധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2019, 07:03 am IST
in Kerala

ആലപ്പുഴ: സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചവിട്ടുനാടക പാരമ്പര്യ മ്യൂസിയത്തില്‍ രോഗശാന്തി ശുശ്രൂഷയും, പത്രക്കടലാസ് അഭിഷ്ടകാര്യലബ്ധിയുടെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും വിവാദമാകുന്നു. കലവൂരില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കൃപാസനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം. ഗോപകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി. 

ഇടതുവലതു സര്‍ക്കാരുകള്‍ ചവിട്ടുനാടകം അടക്കമുള്ള തീരദേശ പാരമ്പര്യകലകളുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് സ്ഥാപനത്തിന് അനുവദിച്ചത്. എന്നാല്‍ ഇപ്പോള്‍ അവിടം കേന്ദ്രീകരിച്ച് ആത്മീയ കച്ചവടമാണെന്ന വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ വിമര്‍ശനം. 

കൃപാസനം ആത്മീയ കേന്ദ്രത്തില്‍ ഏകദിന ശുശ്രൂഷകള്‍ ആരംഭിക്കുന്നത് 2001ലാണ്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന അക്രൈസ്തവ സമാശ്വാസ കൂട്ടായ്‌മയ്‌ക്കെതിരെ വ്യാപക ആക്ഷേപങ്ങളും ഉയരുന്നു. മതപരിവര്‍ത്തന ശ്രമങ്ങളാണ് ഇതിന്റെ മറവിലെന്നാണ് ആരോപണം.    

കൃപാസനത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയുരുന്നുണ്ട്. കൃപാസനം കൊണ്ട് പൊതിഞ്ഞപ്പോള്‍ പൊട്ടിയ അസ്ഥി കൂടിച്ചേര്‍ന്നുവെന്നും, ഡെങ്കിപ്പനി ബാധിച്ച മകള്‍ക്ക് കൃപാസനം പത്രത്തില്‍ കിടത്തിയപ്പോള്‍ രോഗശാന്തി ലഭിച്ചുവെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് വിമര്‍ശനത്തിനിടയാക്കുന്നത്. മന്ത്രിമാരും, ജനപ്രതിനിധികളും അടക്കം സന്ദര്‍ശിക്കുന്ന ഇവിടത്തെ പ്രവര്‍ത്തനങ്ങളെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തന്നെ വിമര്‍ശിച്ചത് ചര്‍ച്ചയായി. 

ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ മുഴുവന്‍ രൂപം: 

”കൃപാസനത്തിലെ ജോസഫ് എന്നു പേരായ പുരോഹിതനെ വളരെ നേരത്തെ പരിചയമുണ്ട്. തീരദേശ നസ്രാണി സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായ ചേതോഹരമായ ഒരു കലാരൂപത്തെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്ന വ്യക്തി എന്ന തരത്തിലാണ് പരിചയപ്പെട്ടത്. ചവിട്ടുനാടകം എന്ന കളര്‍ഫുളായ തീയറ്ററിനെ സംരക്ഷിക്കാന്‍ എടുക്കുന്ന എഫര്‍ട്ടില്‍ മതിപ്പു തോന്നിയിട്ടുമുണ്ട്. 

ഇന്ന് ഫാ. ജോസഫ് പുകള്‍പെറ്റ അന്ധവിശ്വാസ വിതരണക്കാരനായി മാറിയിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. പത്രക്കീറില്‍ പൊതിഞ്ഞ പരിഹാര വിതരണമാണ് വിദ്യ. രോഗശാന്തിയും ഉദ്ദിഷ്ടകാര്യസിദ്ധിയും എല്ലാം ഉള്‍ക്കൊള്ളുന്ന ലക്ഷണമൊത്ത മാജിക്കല്‍ റെമഡി ശാലയായി കൃപാസനം മാറിയിരിക്കുന്നു. ചവിട്ടുനാടക പാരമ്പര്യ മ്യൂസിയം സര്‍ക്കാര്‍ സഹായത്തോടെ നിലവില്‍ വന്നതാണെന്നതാണ് ഓര്‍മ്മ. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ (മാജിക്കല്‍ റെമഡി)ക്ക് അവിടം വേദിയായിക്കൂട. 

പത്രത്തില്‍ പൊതിഞ്ഞ സകലരോഗ സംഹാര സിദ്ധിക്കും അഭീഷ്ട കാര്യലബ്ധിക്കും ഈശ്വരാരാധനയുമായോ ആരാധനാ സ്വാതന്ത്ര്യവുമായോ പുലബന്ധമുണ്ടെന്നു കരുതുന്നില്ല. പള്ളിക്കൂടവും ആതുരാലയവും നടത്തിയും ആധുനിക ജീവിത വ്യവഹാര രീതികള്‍ പരിചയപ്പെടുത്തിയും ആരാധനാ വഴികള്‍ തീര്‍ത്തും  മനുഷ്യര്‍ക്ക് സമാധാനവും ആശ്വാസവും പകര്‍ന്ന മിഷനറി പാരമ്പര്യത്തില്‍ നിന്നും ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായ സമൂഹമാണിത് എന്നതോര്‍ക്കണം. അവിടെ വലിയ അപകടമായി വളരുകയാണ് ഇവ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.