എണ്‍പത്തിരണ്ടാം ദശകം : (ബാണാസുരയുദ്ധം)
ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നന്റെ ചരിതം, അനിരുദ്ധന് ബാണാസുരപുത്രി ഉഷയെ വിവാഹം കഴിക്കുന്നതും അനിരുദ്ധനെ തടവിലാക്കിയ ബാണാസുരനെ അങ്ങ് വധിക്കാതെ കൈകള്‍ ഛേദിച്ച് സ്വന്തം ഭക്തനാക്കി മാറ്റിയതും വിവരിക്കുന്നു. ജീവിതത്തിലങ്ങ് എല്ലാവരേയും ജയിച്ചു. അത്രക്കും മഹത്വമുള്ളവനായി ലോകം അങ്ങയെ ഭക്തി പുരസ്സരം വന്ദിച്ചു. എന്റെ രോഗങ്ങളകറ്റേണമേ.
എണ്‍പത്തിമൂന്നാം ദശകം: (പൗണ്ഡ്രക വധം) കൃത്രിമമായ ചക്രവും,. രൂപഭാവങ്ങളും കൃത്രിമ ശ്രീവത്സവുമെല്ലാമുണ്ടാക്കി താനാണ് യഥാര്‍ഥ വാസുദേവനെന്ന് അഹങ്കരിച്ച് പൗണ്ഡ്രകവാസുദേവനെ അങ്ങ് വധിച്ചെങ്കിലും ഞാനും
അങ്ങും ഒന്നാണെന്ന ബോധത്തോടെ വിരാജിച്ച പൗണ്ഡ്രകന് അങ്ങ് മോക്ഷം കൊടുത്തു. ദുഷ്പ്രവൃത്തരായ കൃത്യയേയും സുദക്ഷിണനേയും അങ്ങ് വധിച്ചു. ബലരാമന് വിവിദന്‍ എന്ന വാനരനെ വധിച്ചതും ഇവിടെ വിവരിച്ചു ഗുരുവായൂരപ്പനോട് മേല്പുത്തൂര് പ്രാര്‍ഥിക്കുന്നു.
എണ്പത്തിനാലാം ദശകം: (സമന്തക പഞ്ചയാത്ര) കൃഷ്ണന് സമന്തകപഞ്ചയാത്രയാണതിലെ വിഷയം. തീര്‍ഥത്തെ ശുദ്ധിയാക്കി, ജ്ഞാനികളെ ആദരിച്ചു, പാഞ്ചാലിയും കൃഷ്ണപത്നിമാരുമായി സമയം ചെലവഴിച്ച്, വിരഹദു:ഖത്താല്‍ തകര്‍ന്ന ഗോപസ്ത്രീകളെ സന്തോഷിപ്പിച്ച്, ആശ്വസിപ്പിച്ച്, ഗോപന്മാരേയും ആനന്ദിപ്പിച്ച്, അഹങ്കാരമില്ലാത്ത രാധയെ പ്രത്യേകം ആശ്വസിപ്പിച്ച് അവരോടെല്ലാം ഞാന്‍ സര്‍വന്തര്യാമിയായ ആത്മാവു മാത്രമാണെന്ന് നിങ്ങളെല്ലാവരും എല്ലായ്പ്പോഴും ഓര്‍ക്കണമെന്നും നിര്‍ദേശിച്ചു. അങ്ങയെ അന്വേഷിച്ച് ഒരിടത്തും പോകേണ്ടതില്ലെന്നും അവരവരുടെ ഉള്ളിലുള്ള ചൈതന്യം
അങ്ങു തന്നെയാണെന്നും ഓരോരുത്തരേയും ഓര്‍മിപ്പിച്ചു. ഉദ്ധവന് കൃഷ്ണനെക്കുറിച്ച് ഗോപികമാരോട് പറഞ്ഞതും കൃഷ്ണന് പറഞ്ഞതും ഒന്നു തന്നെയാകയാല്‍ ഗോപസ്ത്രീകള്‍ വിരഹദു:ഖത്താഅല് ആത്മാവബോധത്തിലേക്കുണര്ന്ന് വസുദേവരെക്കൊണ്ട് ഋഷിമാര്‍, കൃഷ്ണോപദേശ പ്രകാരം യാഗം ചെയ്യിച്ചു. യാദവകുലം കൃഷ്ണനെയോര്ത്ത് ആനന്ദിച്ചു. ദ്വാരകയിലേക്ക് യാത്ര പറയും മുമ്പ് നിഷ്കളങ്കയായ രാധയെ ഗാഢമായി പുണര്‍ന്നു കൊണ്ടാണ് കൃഷ്ണന് യാത്ര പറഞ്ഞത്. ഏറെ സന്തോഷത്തോടെ മടങ്ങിയ ഗുരുവായൂരപ്പാ അടിയന്റെ രോഗമകറ്റേണമേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: