Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ് ഭീകരാക്രമണം: സൈനിക ഇന്റലിജന്‍സും കേരളത്തില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 6, 2019, 03:55 am IST
in Kerala

കൊച്ചി: ശ്രീലങ്കയില്‍ മുന്നൂറിലേറെ പേരുടെ ജീവനെടുത്ത ഇസ്ലാമിക ഭീകരരുടെ ചാവേറാക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുമ്പോള്‍ മൂന്നു സേനാ വിഭാഗങ്ങളുടേയും രഹസ്യാന്വേഷണ സംഘങ്ങള്‍ കേരളത്തിലെത്തി. കര,നാവിക,വ്യോമ സേനകളുടെ ഇന്റലിജന്‍സ് സംഘമാണ് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ക്യാമ്പ് ചെയ്യുന്നത്. ഐബിക്കും എന്‍ഐഎയ്‌ക്കും പുറമേയാണ് സൈനിക ഇന്റലിജന്‍സ് സംഘത്തേയും കേന്ദ്രം അയച്ചിരിക്കുന്നത്. 

കേരളത്തില്‍ ക്യാമ്പ് ചെയ്ത് സുരക്ഷാ കാര്യങ്ങള്‍ ഏകോപിപ്പിക്കാനും സംഘത്തിന് നിര്‍ദേശം നല്‍കിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. അഫ്ഗാനിലെ ഐഎസ് കേന്ദ്രമായ കാബൂളില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന മലയാളികള്‍ നാട്ടിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ സംസ്ഥാന പോലീസിനും അറിവുള്ളതാണ്. പോലീസ് നടപടികളൊന്നും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടി. 

സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സംഘം. ഒരേ സമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രണം നടത്തി വരവറിയിക്കുന്നതിനുള്ള പദ്ധതിയാണ് ഐഎസ് സംഘം തയാറാക്കുന്നതെന്ന് ഇന്റലിജന്‍സ് വിഭാഗം സേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ ഭീകരാക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് സൈനിക ഇന്റലിജന്‍സിന്റെയും കണ്ടെത്തല്‍. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടി സേനകളുടെ നേതൃത്വത്തില്‍ മോക് ഡ്രില്ലുകളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എന്‍എസ്ജി കമാന്‍ഡോ സംഘം മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. 

എന്‍ഐഎയുടെ നേതൃത്വത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും നിരീക്ഷണം തുടരുകയാണ്. ഐഎസ് ബന്ധം കണ്ടെത്തി പാലക്കാട് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ അനുയായികളായ 20 പേരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിട്ടുണ്ട്. റിയാസിനോട് അനുഭാവം പുലര്‍ത്തിയിരുന്നവരാണ് ഇവര്‍.

ഈ സംഘം കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. സംശയമുള്ളവരുടെ ഐപി അഡ്രസ്സുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്ത റിയാസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 

കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ കൂടുതല്‍ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ച് കൂട്ടാളികളെ കൂടി അറസ്റ്റ് ചെയ്യാനാണ് എന്‍ഐഎ നീക്കം. റിയാസുമായി ബന്ധപ്പെട്ടവര്‍ രാജ്യം വിടാതിരിക്കാനുള്ള എല്ലാ നടപടികളും അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്റെ ആസൂത്രണത്തിലടക്കം കേരളത്തില്‍ ചിലര്‍ക്ക് പങ്കുണ്ടെന്ന സൂചനകള്‍ പുറത്തു വരുമ്പോള്‍  സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കോട്ടയം ജില്ലയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനു പിന്നാലെയാണിത്. തലയോലപ്പറമ്പ് സ്വദേശി ബോംബു സ്‌ഫോടനം നടത്തുമെന്നാണ് ഡിജിപിയുടെ ഓഫീസില്‍ അജ്ഞാത സന്ദേശം എത്തിയത്.

നാലു ദിവസം മുമ്പു ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് തലയോലപ്പറമ്പ് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വീടു പരിശോധന നടത്തി. ഇന്റര്‍നെറ്റിലൂടെയാണു ഫോണ്‍ ചെയ്തതെന്ന് ഡിജിപി ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊലപാതക കേസിലെ പ്രതിയാണു തലയോലപ്പറമ്പ് സ്വദേശി എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്നതിന് സമാനമായ രീതിയില്‍ കേരളത്തിലും സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്താകമാനം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ സിവില്‍ വേഷത്തില്‍ വിന്യസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.