Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിഷ്‌കളങ്ക ഭാവങ്ങളുടെ ആവിഷ്‌കരണം

പി.വി. കൃഷ്ണന്‍ കുറൂര്‍ by പി.വി. കൃഷ്ണന്‍ കുറൂര്‍
May 5, 2019, 05:37 am IST
in Varadyam

ഗോട്ടികളിച്ചും ഞണ്ടിനെപിടിച്ചും അമ്പലക്കുളത്തില്‍ നീന്തിക്കുളിച്ചും തിമര്‍ത്തു നടക്കുന്ന നാലാം ക്ലാസ്സുകാരന്‍ ഹരിക്കുട്ടന്‍. നാലില്‍ തോറ്റ് പഠിത്തം നിര്‍ത്തിയ രാധേച്ചിക്ക് അവനെക്കാള്‍ രണ്ടു വയസ്സിന് മൂപ്പുണ്ട്. സ്‌കൂളില്‍ ചേരാന്‍ പുത്തനുടുപ്പുകളും സ്ലേറ്റും പെന്‍സിലും ഒന്നാം പാഠപുസ്തകവും ലഭിച്ചതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടുന്ന അപ്പു. മക്കള്‍ക്ക് രണ്ടുനേരവും കഞ്ഞിയും കറിയും വെച്ചുകൊടുക്കാന്‍ കഷ്ടപ്പെടുന്ന അച്ഛനും അമ്മയും. ഇവരുടെ കൊച്ചു കൊച്ചു ദുഃഖങ്ങളുടെയും സന്തോഷങ്ങളുടെയും കഥയാണ് കുട്ടനും പള്ളിക്കൂടവും എന്ന ലഘുനോവല്‍.

പൂരപ്പറമ്പിലെ വീണ വില്‍പ്പനക്കാരി ശ്രുതിമധുരമായി തംബുരു മീട്ടുന്നു. ഒരെണ്ണം വാങ്ങണമെന്നുണ്ട് ഹരിക്കുട്ടന്. പക്ഷേ, അമ്മ ഏല്‍പ്പിച്ച പണം റേഷന്‍ വാങ്ങാന്‍ തികഞ്ഞില്ലെങ്കിലോ? തിരികെ വരുമ്പോള്‍ നാലണ ബാക്കിയുണ്ടാവുമോ വീണ വാങ്ങാന്‍-നാലണ മിച്ചം കിട്ടിയാല്‍ത്തന്നെ, അമ്മ വഴക്കു പറയുമോ എന്ന പേടി. ഉത്സവപ്പറമ്പില്‍ വില്‍പ്പനയ്‌ക്കു വച്ചിരിക്കുന്ന കണ്ണടയും വാച്ചും ബെല്‍റ്റും പന്തുമൊക്കെ അവനെ കൊതിപ്പിക്കുന്നുണ്ട്.

ചൂരലിനെക്കാളും മുഴുത്ത വടിയുമായി ക്ലാസിലേയ്‌ക്കെത്തുന്ന നാലാം ക്ലാസ്സിലെ പിള്ള സാര്‍, അവനു മാത്രമല്ല, കൂട്ടുകാര്‍ക്കെല്ലാം പേടി സ്വപ്‌നമാണ്. കര്‍ക്കശക്കാരനായ പിള്ളസ്സാര്‍, അടുത്തിരിക്കുന്നവരോട് മിണ്ടിപ്പോയാല്‍ ബെഞ്ചില്‍ കയറ്റിനിര്‍ത്തും. ക്ലാസില്‍ അല്‍പം വൈകിയെത്തിയാലോ, ഒരു പിരീഡ് വെളിയില്‍ നിര്‍ത്തും. പാഠങ്ങള്‍ പഠിച്ചു വന്നില്ലെങ്കില്‍ അടിയുടെ പൂരമായിരിക്കും. നിര്‍ത്തിപ്പൊരിക്കുന്ന ചോദ്യം ചെയ്യലും. മൂന്നാം ക്ലാസിലെ സൂസി ടീച്ചര്‍ എത്ര സ്‌നേഹമയിയായിരുന്നു-ഇങ്ങനെ പോകുന്നു ഹരിക്കുട്ടന്റെ ജീവിതാവസ്ഥകള്‍.

ഹോംവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ അവന്‍ പ്രാര്‍ത്ഥിക്കും, ”സാറ് പനിപിടിച്ച് വരാതിരിക്കണേ” എന്ന്. കുര്യാക്കോസ് പുണ്യാളന് മെഴുകുതിരി നേരുകയും ചെയ്യും. ഇങ്ങനെ പലപ്പോഴായി ആഗ്രഹം സാധിപ്പിച്ചു തന്നതിന് 24 കൂട് മെഴുകുതിരി ഉപകാരസ്മരണയായി പള്ളിയില്‍ കത്തിക്കണം. ഒരു കൂട് പോലും ഇതേവരെ കത്തിക്കാന്‍ സാധിച്ചിട്ടില്ല. ഒന്നും മനപ്പൂര്‍വ്വമല്ല; കഴിയാഞ്ഞിട്ടാണ്. തന്നെ കളിപ്പിക്കാനാണെന്ന് ദൈവം വിചാരിക്കാതിരുന്നാല്‍ മതിയായിരുന്നു! ഹരിക്കുട്ടന്റെ വികൃതികളും വിനോദങ്ങളും ചിന്താ വ്യാപാരങ്ങളും അയത്‌നലളിതമായ ഭാഷയിലാണ് വേണു കടുങ്ങല്ലൂര്‍ ആവിഷ്‌കരിക്കുന്നത്.

സ്‌കൂളില്‍ പോകാന്‍ മടിയുള്ള ദിവസം അപ്പുവിന് വയറു വേദന വരും. എങ്കിലും ഓണപ്പരീക്ഷയ്‌ക്ക് കണക്കിന് എഴുപത്തി അഞ്ചും മലയാളത്തിന് എണ്‍പത് മാര്‍ക്കും കിട്ടി അവന്. അമ്മയുടെ പ്രോത്സാഹനവും കിട്ടി. ഏട്ടന്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോട്ടിക്കായകള്‍ മോഷ്ടിച്ചെടുത്ത് കളിച്ച് തോല്‍ക്കുകയും എല്ലാം നഷ്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഹരിക്കുട്ടന് അപ്പുവിന്റെ നേരെ വന്ന ദേഷ്യത്തിന് അതിരില്ല. അഞ്ചു പൈസയുടെ കപ്പലണ്ടിക്കായി മോഹിച്ച് കറക്കുകമ്പനിക്കാരന്റെ പറ്റിക്കലിന് വിധേയനാവുന്നതും, ബാക്കിയുണ്ടായിരുന്ന ഒരു പൈസയ്‌ക്ക് പുഴുങ്ങിയ ചക്കക്കുരു വാങ്ങിത്തിന്നുന്നതുമായ രംഗങ്ങള്‍ ഏതു വായനക്കാരനെയും കരയിക്കും.

ഒടുവിലത്തെ അധ്യായത്തില്‍, അപ്പുവിന് പേപ്പട്ടിയുടെ കടിയേല്‍ക്കുന്ന രംഗമുണ്ട്. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ഒരു പ്രത്യേക മുറിയില്‍, കൂട്ടിലടച്ച പട്ടിയെപ്പോലെ കുരച്ചും നുരയും പതയും ഒലിപ്പിച്ചും കഴിയുന്ന അപ്പൂട്ടനെ നമുക്ക് മറക്കാനാവില്ല. സല്‍സ്വഭാവത്തിന്റെയും നിഷ്‌കളങ്കതയുടെയും സത്യസന്ധതയുടെയും അവതാരങ്ങളായി പിറക്കുന്ന കുരുന്നുകളെ, നന്മയുടെ മാര്‍ഗ്ഗത്തിലൂടെത്തന്നെ നയിക്കാന്‍ ഇത്തരം രചനകള്‍ പര്യാപ്തമാണ്.

 ബാല ഹൃദയങ്ങളിലെ തരളഭാവങ്ങളെ, വളച്ചുകെട്ടില്ലാതെ, സുന്ദരമായി ആഖ്യാനിക്കാന്‍ തനിക്കാവുമെന്ന് തെളിയിച്ചിരിക്കുന്നു നോവലിസ്റ്റ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.