Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാലിയന്‍വാലാബാഗിലെ വെടിയൊച്ചകള്‍ക്ക് നൂറാ@ിന്റെ മുഴക്കം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 13, 2019, 07:00 am IST
in India

ന്യൂദല്‍ഹി: വിശാലമായ മൈതാനത്തിന്റെ അങ്ങേത്തലയ്‌ക്കലെ ചുവരുകളില്‍ വെടിയുണ്ടകള്‍ തുളച്ചു കയറിയ പാടുകള്‍ ഇപ്പോഴുമുണ്ട്.   അവിടേക്ക് കാതോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം കേണല്‍ ഡയറിന്റെ ആക്രോശവും പാഞ്ഞുവരുന്ന വെടിയുണ്ടകളുടെ ഭീതിപ്പെടുത്തുന്ന ശബ്ദവും.

കണ്ണുകളടച്ച് ശ്വാസമിറുക്കിപ്പിടിച്ച് ശ്രദ്ധിച്ചാല്‍ ഭാരത് മാതാ കീ ജയ് വിളിച്ച് പിടഞ്ഞു വീണ നൂറുകണക്കിന് സ്വാതന്ത്ര്യസമരഭടന്മാരുടെ ശബ്ദം നമുക്കവിടെ കേള്‍ക്കാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയിട്ട് ഇന്ന് നൂറാണ്ട് തികയുന്നു. ഓരോ ദേശസ്‌നേഹിയുടേയും നെഞ്ചിലെ മാറാത്ത മുറിവാണ് ഒരു നൂറ്റാണ്ടിനിപ്പുറവും ജാലിയന്‍ വാലാബാഗ്. 

1919 ഏപ്രില്‍ 13; സ്വാതന്ത്ര്യസമര നേതാക്കളായിരുന്ന സത്യപാലിന്റെയും സൈഫുദ്ദീന്‍ കിച്‌ലിയുടേയും അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ അമൃതസറിലെ സുവര്‍ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ജാലിയന്‍ വാലാബാഗ് എന്ന മൈതാനിയില്‍ ആയിരക്കണക്കിന് സ്വാതന്ത്രസമരഭടന്മാര്‍ തിങ്ങിക്കൂടിയിരുന്നു. സമാധാനപരമായ പ്രതിഷേധമായിരുന്നു നിരായുധരായ അവരുടെ ലക്ഷ്യം. എന്നാല്‍ തൊട്ടുതലേദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ ലംഘനം ആരോപിച്ച് കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ഇവിടേക്ക് കുതിച്ചെത്തുന്നു. 

ഇടുങ്ങിയ പ്രവേശന കവാടമുള്ള നാലുപാടും ഉയര്‍ന്ന കെട്ടിടങ്ങളും പത്തടിയിലേറെ ഉയരമുള്ള മതിലുകളും നിറഞ്ഞ മൈതാനത്തിലെ ഏക പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കയറിയ സൈന്യം യാതൊരു മുന്നറിയിപ്പും നല്‍കാതെ വെടിവെയ്‌പ്പ് ആരംഭിച്ചു. സമരഭടന്മാരോട് പിരിഞ്ഞുപോകണമെന്ന് പോലും ആവശ്യപ്പെടാതെയായിരുന്നു വെടിവെയ്‌പ്പ്.

പത്തു മിനിറ്റ് നീണ്ട നടപടിയില്‍ 1650 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് ബ്രിട്ടീഷ് സൈനിക രേഖകള്‍ വ്യക്തമാക്കുന്നത്. അനുസരണയില്ലാത്ത ഇന്ത്യക്കാരെ ശിക്ഷിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നാണ് പിന്നീട് ഹണ്ടര്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ കേണല്‍ ഡയര്‍ പറഞ്ഞത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുതന്നെയാണ് ഡയറിനെ ബ്രിട്ടീഷ് സൈന്യം അവിടേക്ക് അയച്ചതെന്ന് വ്യക്തം. 

സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഒരിക്കലും വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും ആയിരത്തിയഞ്ഞൂറു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പതിനായിരത്തോളം പേര്‍ മൈതാനത്തുണ്ടായിരുന്നു. ഏഴു മാസം പ്രായമായ കുട്ടി അടക്കം 42 കുട്ടികള്‍ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടെന്ന് മദന്‍ മോഹന്‍ മാളവ്യ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മൈതാനത്തിന്റെ അകത്തുള്ള കിണറ്റില്‍ നിന്ന് 120 മൃതശരീരങ്ങളാണ് കണ്ടെത്തിയത്. വെടിവെയ്‌പ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാണരക്ഷാര്‍ഥം കിണറ്റില്‍ ചാടിയവരില്‍ ബഹുഭൂരിപക്ഷവും കൊല്ലപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിന്റെ എല്ലാ ക്രൂരതകളും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ട സംഭവമായിരുന്നിട്ടും നൂറുവര്‍ഷം വേണ്ടിവന്നു ബ്രിട്ടന്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിക്കാന്‍, 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.