Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

താമരശ്ശേരി ചുരമിറങ്ങുന്ന വെടക്കന്‍ സെല്‍ഫി

എമ്മെസ് by എമ്മെസ്
Apr 1, 2019, 04:04 am IST
in Vicharam

ഒടുവില്‍ ആ റോഡ് റോളര്‍ മ്മടെ താമരശ്ശേരി ചുരം ഇറങ്ങി വര്യാണ്… ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ തിരിഞ്ഞാല്‍ കൊക്കയല്ലെടൊ…. പറഞ്ഞിട്ട് കേള്‍ക്കണ്ടെ… യെച്ചൂരിയും പിണറായിയും സ്റ്റാലിനുമൊക്കെ നെഞ്ചത്തടിച്ച് നിലവിളിച്ചിട്ടും ഫലമുണ്ടായില്ല. സ്മൃതിയെ പേടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് ഒടുവില്‍ വയനാട് ചുരം കയറുന്നു. കെപിസിസിയിലെ സുലൈമാന്മാരെല്ലാം കൂടി സ്പാനറുമായി ദല്‍ഹിക്ക് പോയത് എന്തിനാന്നാ വിചാരിച്ചത്….

പുള്ളിക്കാരനെ പ്രധാനമന്ത്രിയാക്കാന്‍ പ്രകടനപത്രിക പടച്ചുണ്ടാക്കിയ ഇടതന്റെ പരിശ്രമമാണ് പാഴാകുന്നത്. രാജ്യത്തൊരിടത്തും നിന്നാല്‍ പച്ച തൊടില്ലെന്ന് കൃത്യമായ ബോധ്യമുണ്ടായപ്പോഴാണ് ആവശ്യത്തിലധികം പച്ചയുണ്ടെന്ന് കുഞ്ഞൂഞ്ഞും ആന്റണിയുമൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ച വയനാട്ടിലേക്ക് എടുത്ത് ചാടാന്‍ മോന്‍ജി തയ്യാറാകുന്നത്. 

മോദിയുടെ ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ രാഹുല്‍ജിക്ക് പറ്റിയ ഇടമാണ് വയനാടെന്ന് കേട്ടപ്പോഴേ തോന്നിയതാണ് അവിടെയിറങ്ങണമെന്ന്. എന്നാലും അമിത്ഷായെ വിശ്വസിക്കാന്‍ പ്രയാസമാണ്. അന്തരീക്ഷത്തിലും താമര വിരിയിക്കുന്ന പാര്‍ട്ടിയാണ്. പിന്നെ ലീഗും എസ്ഡിപിഐയും ആവശ്യത്തിന് മാവോയിസ്റ്റുകളും ഒക്കെ കൂടി ഉണ്ടെന്ന് കേട്ടതില്‍പ്പിന്നെയാണ് അല്പം ആശ്വാസമായത്. അപ്പൂപ്പന്‍ ചത്ത കുതിരയെന്ന് വിളിച്ചിട്ടുണ്ടെങ്കിലും ലീഗിന്റെ പച്ചയ്‌ക്ക് ഇപ്പോള്‍ മൊഞ്ച് കൂടുതലാണ്. അപ്പൂപ്പനറിയില്ലല്ലോ കൊച്ചുമോന്റെ വെപ്രാളം..

ബിജെപിയെയും മോദിയെയും തോല്‍പ്പിക്കാനാണ് രാഹുലിന്റെ ആഹ്വാനം. ആ ഒറ്റക്കാരണത്താലാണ് പിണറായി വിജയന്‍ കൂടെപ്പോയി വാളും ഊരിപ്പിടിച്ച് നിന്നത്. പണ്ട് വടിവാളിനിടയിലൂടെ നടന്നിട്ടുണ്ടെന്നൊക്കെ തള്ളിക്കയറ്റിയ കാലമൊക്കെ മാറി. സഖാവ് രാഹുല്‍ജി ഒപ്പമുണ്ടെങ്കില്‍ മോദിയെ ഒരു പാഠം പഠിപ്പിക്കാമെന്നായിരുന്നു പിണറായിയുടെ മനസ്സിലിരുപ്പ്. രാഹുല്‍ജിക്കായി മെനക്കെട്ടിരുന്ന് തയ്യാറാക്കിയ പ്രകടനപത്രികയില്‍ സര്‍ക്കാരുദ്യോഗത്തില്‍ നിന്ന് ആര്‍എസ്എസുകാരെ തുടച്ചുനീക്കുമെന്നൊക്കെ ആ ആവേശത്തില്‍ എഴുതിപ്പിടിപ്പിച്ചതാണ്. അമ്മാതിരി മോഹങ്ങളൊക്കെ കാറ്റില്‍പ്പറത്തിയാണ് രാഹുല്‍ജി വയനാട്ടിലേക്ക് വണ്ടി കയറുന്നത്. 

ഒരുമിച്ച് കണ്ട സ്വപ്‌നങ്ങളൊക്കെ ഇനിയെന്ത് ചെയ്യുമെന്ന അങ്കലാപ്പിലാണ് പിണറായിയും കൂട്ടരും. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കരാറൊപ്പിട്ട യെച്ചൂരി സഖാവ് ഇന്ന് കേരളത്തിലെത്തും. യെച്ചൂരിക്ക് വരാന്‍ പറ്റിയ ദിവസമാണ് ഏപ്രില്‍ ഒന്ന്. രാഹുലിന് പത്രിക സമര്‍പ്പിക്കാനും ഇതിനേക്കാള്‍ നല്ല ദിവസം വേറെയുണ്ടാവില്ല. ഒടുവില്‍ കേള്‍ക്കുന്നത്, രാഹുലിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിപിഎം നേതാക്കള്‍ ഗര്‍ജ്ജിക്കുന്നുവെന്നാണ്. 

എന്തെങ്കിലും കഴമ്പ് ആ പറയുന്നതിലുണ്ടെങ്കില്‍ ആ പാവം സുനീറിനെ പിന്‍വലിച്ച് യെച്ചൂരിയോ കാരാട്ട് കുടുംബക്കാരോ വയനാട്ടില്‍ വന്ന് വെയിലുകൊള്ളണം. അതല്ല മോദിയെ തകര്‍ക്കുകയാണ് ലക്ഷ്യമെങ്കില്‍ രാഹുലിനെ പിന്തുണച്ച് ഇടതുമുന്നണി സ്റ്റാന്റ് വിട്ടുപോകണം. ഇതൊരുമാതിരി കോടിയേരി ബാലേഷ്ണനെപ്പോലെ വീട്ടിനകത്ത് മന്ത്രവാദം, നാട്ടില്‍ നടന്ന് യുക്തിവാദം എന്ന പരുവത്തില്‍…. ശരിക്കും ഏതാ ഇനം എന്ന്  കൂടെനടന്ന് കൊടി പിടിക്കുന്നവര്‍ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്തം മുന്നണി നേതാക്കള്‍ക്കുണ്ട്.

എന്തായാലും ഇക്കുറി കുഞ്ഞൂഞ്ഞിനെ വെട്ടി ആന്റണിക്കാണ് രാഹുല്‍ജിയുടെ വരവറിയിക്കാന്‍ യോഗമുണ്ടായത്. ആ മുഹൂര്‍ത്തത്തിന്റെ രോമാഞ്ചത്തില്‍ നിന്ന് അദ്ദേഹം ഇനിയും മോചിതനായിട്ടില്ല. ശേഷിച്ച നേതാക്കന്മാരൊക്കെ രോമാഞ്ചമുണ്ടാക്കാനുള്ള പ്രയാസത്തിലാണ്. കോള്‍മയിരണിഞ്ഞ കോണ്‍ഗ്രസുകാരുടെ സിനിമാറ്റിക് ഡാന്‍സാണ് നാട്ടില്‍. അമ്മ സോണിയാജിയും പെങ്ങള്‍ജിയും അളിയന്‍ജിയുമൊക്കെ പെട്ടിയും തൂക്കി ജെസിബിയും ടിപ്പറുമായി വന്നിറങ്ങുന്നതിന്റെ ഉള്‍പ്പുളകം ഒന്നുവേറെയും. അമേത്തിയുടെ വിധി എഴുതിക്കഴിഞ്ഞ സ്ഥിതിക്ക് ഇത് വയനാടിന്റെ വിധിയെന്ന് കരുതിയാല്‍ തെറ്റ് പറയാനാവില്ലല്ലോ. ഇനി വയനാട്ടുകാര്‍ പറയേണ്ടി വരും, ”ദാ ഇപ്പ ശര്യാക്കിത്തരാം.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.