Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഹൊ; എന്തൊരു ചേയ്ഞ്ച്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 29, 2019, 10:28 am IST
in Local News

കൊച്ചി: മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ മുഖ്യമായി ചൂണ്ടിക്കാണിക്കാവുന്നവയില്‍ രണ്ടെണ്ണം ഊര്‍ജോല്‍പ്പാദനവും റെയില്‍വേ വികസനവുമാണ്. അതില്‍ റെയില്‍വേയുടെ കുതിപ്പ് അമ്പരപ്പിക്കും. പക്ഷേ, രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലേതുമായി നോക്കുമ്പോള്‍ കേരളം പിന്നിലാണ്. കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും. കുറ്റക്കാര്‍ പതിവുപോലെ ഇടത്-വലത് മുന്നണികള്‍. 

മാമൂല്‍ സംവിധാനങ്ങളല്ല, മിടുക്കുള്ള ആസൂത്രണവും നിര്‍വഹണവുമാണ് പദ്ധതികളുടെ വിജയത്തിന് അടിസ്ഥാനമെന്ന് തെളിയിക്കുന്നതാണ് റെയില്‍വേയുടെ വിജയകഥ. വൃത്തിയില്ലാത്ത പരിസരം, വ്യവസ്ഥയില്ലാത്ത വണ്ടിയോട്ടം, അസൗകര്യങ്ങളുടെ ആസ്ഥാനം, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളം… ഇങ്ങനെയൊക്കെയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയുടെ ചിലയിടങ്ങളിലെയെങ്കിലും സ്ഥിതി കുറേക്കാലം മുമ്പുവരെ. 

എന്നാല്‍ ഇന്നോ. സ്ഥിതിമാറി. വൃത്തിയുള്ള സ്‌റ്റേഷനുകള്‍. വ്യവസ്ഥയുള്ള ഓഫീസുകള്‍. ആവശ്യത്തിന് വണ്ടികള്‍. വണ്ടികളും ഏറെക്കുറേ ആധുനിക സംവിധാനങ്ങളുള്ളവ. സ്‌റ്റേഷനുകളില്‍ യന്ത്രഗോവണി, വെള്ളം, വെളിച്ചം, പ്രാഥമിക സൗകര്യങ്ങള്‍ക്ക് സംവിധാനം. 

ഇപ്പോള്‍ വണ്ടികാത്ത് യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ ഇരിക്കേണ്ട. വണ്ടി എവിടെയെത്തിയെന്നും എപ്പോളെത്തുമെന്നും അറിയാന്‍ സംവിധാനമുണ്ട്. ടിക്കറ്റ് എടുക്കാന്‍ നീണ്ട നിരയില്‍ കാത്തു നില്‍ക്കണ്ട, ബൊബൈലില്‍ ടിക്കറ്റ് എടുക്കാന്‍ സംവിധാനം. വണ്ടിയില്‍ ഏറ്റവും വൃത്തിയും ഗുണവുമുള്ള ഭക്ഷണം കിട്ടുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് ഇഷ്ടാനുസരണം യാത്ര ചെയ്യാം…. ഇങ്ങനെ എണ്ണമറ്റ സേവനങ്ങളാണ് മോദി സര്‍ക്കാര്‍ റെയില്‍വേ വഴി ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള എറണാകുളം ജങ്ഷന്‍, ടൗണ്‍ (നോര്‍ത്ത്) സ്‌റ്റേഷനുകളുടെ വികസനം അമ്പരപ്പിക്കുന്നതാണ്. അഞ്ചുവര്‍ഷം മുമ്പത്തെ ഈ സ്‌റ്റേഷനുകളും ഇപ്പോഴത്തെ വൃത്തിയും വ്യവസ്ഥയുമുള്ള സ്‌റ്റേഷനുകളും തമ്മിലുള്ള അന്തരം വലുതാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ സഹകരിക്കാത്തതിനാല്‍ റെയില്‍വേ വികസനം സംസ്ഥാനത്താകെ വീര്‍പ്പുമുട്ടി നില്‍ക്കുകയാണ്. 

വണ്ടികള്‍ ഏറെ, സര്‍വീസ് നടത്താന്‍ പാളങ്ങളില്ല എന്നതാണ് സ്ഥിതി. പാതയിരട്ടിപ്പിക്കാതെ കേരളത്തിലെ റെയില്‍വേയ്‌ക്ക് ഇനി വികസിക്കാനാവില്ല. പക്ഷേ, പാളം ഉണ്ടാക്കാന്‍ ഭൂമിഏറ്റെടുത്ത് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മാറിമാറി വന്ന ഇടത്- വലത് സര്‍ക്കാരുകള്‍ അക്കാര്യത്തില്‍ വേണ്ട ശരിയായ നടപടികള്‍ സമയത്ത് കൈക്കൊള്ളുന്നില്ല. അതുകൊണ്ടുതന്നെ പലവര്‍ഷം പിറകിലാണ് കേരളത്തില്‍ റെയില്‍വേ വികസനം. 

ഏറ്റെകാലമായി പാളം ഇരട്ടിപ്പിക്കാത്തതിനാല്‍ ഗതാഗത തടസമുണ്ടായിരുന്ന കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്ര ഈ മാസം അവസാനത്തോടെ സുഗമമാകും. കുറുപ്പന്തറ- ഏറ്റുമാനൂര്‍ വഴിയിലെ രണ്ടാം പാത മാര്‍ച്ച് 31 ന് തുറക്കും. വര്‍ഷങ്ങളായി സ്ഥലമെടുപ്പ് നടക്കാഞ്ഞതിനാല്‍ മുടങ്ങിക്കിടന്നതാണ് ഈ പദ്ധതി. എറണാകുളം ജങ്ഷന്റെയും ടൗണ്‍ സ്‌റ്റേഷന്റേയും വികസനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമുണ്ടെങ്കില്‍ എളുപ്പത്തില്‍ നടപ്പാക്കാവുന്ന ഒട്ടേറെ പദ്ധതികള്‍ റെയില്‍വേയ്‌ക്കുണ്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.