Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചരാചരങ്ങളെ സംഹരിക്കുന്നത് പരമാത്മാവ്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 14, 2019, 05:41 am IST
in Samskriti

അത്ത്രധികരണം

രണ്ടാം പാദത്തിലെ രണ്ടാം അധികരണമായ അത്ത്രധികരണത്തില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്. അത്താവെന്ന് പറഞ്ഞത് പരമാത്മാവിനെ തന്നെയാണെന്ന് സ്ഥാപിക്കുകയാണ് ഈ സൂത്രങ്ങളിലൂടെ.

സൂത്രം- അത്താ ചരാചരഗ്രഹണാത്

ഭക്ഷിക്കുന്നവന്‍ ചരങ്ങളേയും അചരങ്ങളേയും ഗ്രഹിച്ചിട്ടുള്ളതുകൊണ്ട്.

ചരാചര സ്വരൂപമായ ജഗത്തിനെ ഗ്രഹിച്ചിട്ടുള്ളതിനാല്‍ അത്താവ് ബ്രഹ്മം തന്നെയാണ്.

അത്താവ് എന്നാല്‍ കഴിക്കുന്നവന്‍, ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥം.

ശ്രുതി വാക്യങ്ങളെ ഉദ്ധരിച്ച് പൂര്‍വ്വ പക്ഷം പരമാത്മാവ് അത്താവല്ല എന്ന് വാദിക്കുന്നു. കഠോപനിഷത്തില്‍ ‘യസ്യബ്രഹ്മ…വേദയത്ര സ: ‘എന്ന മന്ത്രത്തില്‍ ബ്രഹ്മവും ക്ഷത്രവും ആര്‍ക്ക് അന്നമായിരിക്കുന്നുവോ സര്‍വ്വ സംഹാരകനായ മൃത്യു ആര്‍ക്ക് ഉപദംശമായിരിക്കുന്നുവോ ആ അത്താവ് എവിടെയിരിക്കുന്നുവെന്ന് ആര്‍ക്കറിയാം എന്ന് പറയുന്നു.ഇവിടെ പറഞ്ഞതായ അത്താവ് ആരാണ് എന്നാണ് സംശയം. ബൃഹദാരണ്യകത്തില്‍ ‘അഗ്‌നിരന്നാദ:’എന്ന് പറയുന്നതിനാലും എല്ലാം കഴിക്കുന്നവനായി അഗ്‌നിയെ കണക്കാക്കുന്നതിനാലും അത്താവ് അഗ്‌നിയെന്ന് കരുതണമെന്നാണ് പൂര്‍വ പക്ഷം വാദിക്കുന്നത്.

മുണ്ഡകത്തില്‍ ‘തയോരന്യ: പിപ്പലം സ്വാദ്വത്തി’ എന്ന മന്ത്രത്തില്‍ ജീവന്‍ കര്‍മഫലത്തെ സ്വാദുള്ളതായി കഴിക്കുന്നു എന്ന് പറഞ്ഞതിനാല്‍ അത്താവ് ജീവന്‍ ആണെന്നും കരുതാം. ഒരിക്കലും പരമാത്മാവാകില്ല എന്നാണ് ഇവരുടെ വാദം. കാരണം ‘അനശ്‌നന്നന്യോ അഭിചാകശീതി’ എന്നിടത്ത് അന്യനായ പരമാത്മാവ് ഒന്നും കഴിക്കാതെ ശോഭിച്ചിരിക്കുന്നു എന്ന് പറയുന്നുണ്ട്. അതിനാല്‍ പരമാത്മാവിനെ അത്താവെന്ന് വിളിക്കാനാവില്ലെന്ന് പൂര്‍വ്വപക്ഷം പറയുന്നു.

എന്നാല്‍ ഈ വാദങ്ങളെ പൊളിക്കുകയാണ് സൂത്രം. അത്താവായി സ്വീകരിക്കേണ്ടത് പരമാത്മാവിനെയാണ്. എന്തെന്നാല്‍ ചരാചരങ്ങളായ എല്ലാ വസ്തുക്കളേയും സംഹരിക്കുന്നത് പരമാത്മാവാണ്. എല്ലാറ്റിനെയും ഇല്ലാതാക്കുന്ന മൃത്യുവിനെ തൊട്ടുകൂട്ടുന്ന കറിയായി പറഞ്ഞിട്ടുള്ളതിനാല്‍ ആ മൃത്യുവിനെ കൂടി സംഹരിക്കുന്നത് പരമാത്മാവാണ്.

 ജഗത്തിനെ സംഹാര കാലത്തില്‍ തന്നില്‍ ലയിപ്പിക്കുന്നു എന്നുള്ളതിനെയാണ് ഇവിടെ ഭോക്തൃത്വത്തിന്റെ ലക്ഷണമായി പറയുന്നത്. എന്നാല്‍ അത് സുഖദു:ഖരൂപത്തിലുള്ള സംസാരഫലങ്ങളെ അനുഭവിക്കുന്നത് പോലെയുള്ള ഭോക്തൃത്വമല്ല. നാനാത്വത്തിന്റെ സംഹാരമാണ്.

ജീവനെപ്പോലെ കര്‍മ്മഫലത്തെ അനുഭവിക്കുന്നവനല്ല എന്നാണ് മനസ്സിലാക്കേണ്ടത്. മൃത്യുവിനെ ഭക്ഷിക്കുകയെന്നാല്‍ ചരാചര പ്രപഞ്ചത്തെ മുഴുവന്‍ ഗ്രഹിക്കുന്നുവെന്നറിയണം.ഭോക്തൃത്വ ശബ്ദം ഉപയോഗിച്ചത് ചമത്കാരത്തിന് വേണ്ടി മാത്രമാണ്. ഈശ്വരന്‍ അഭോക്താവ് തന്നെയാണ്.

സൂത്രം – പ്രകരണാച്ച

(പ്രകരണാത് ച)

പ്രകരണം കാരണമായും.

പരമാത്മാവിനെപ്പറ്റി പറയുന്ന ഭാഗത്ത് തന്നെയാണ് അത്താവിനെപ്പറ്റി പറയുന്നത് എന്നതിനാല്‍ പരമാത്മാവ് തന്നെയാണ് അത്താവ് എന്ന് അറിയണം.

കഠോപനിഷത്തിലെ രണ്ടാം വല്ലിയിലെ 20 മുതല്‍ 24 ഉള്‍പ്പെടെയുള്ള മന്ത്രങ്ങളില്‍ പരമാത്മാവിനെ പറയുന്നു. തുടര്‍ന്നുള്ള മന്ത്രത്തിലാണ് അത്താവിനെക്കുറിച്ച് പറയുന്നത്.

ആദ്യ മന്ത്രങ്ങളില്‍ ഈശ്വര മഹിമ, കാരുണ്യം, ദാതൃത്വം, ആശ്രിത വാല്‍സല്യം തുടങ്ങിയ ഗുണങ്ങള്‍ പറയുന്നു. പിന്നീട് ഈശ്വരനെ അറിയാനുള്ള വിഷമവും ഭഗവദ് ദര്‍ശനത്തിന്റെ ദുര്‍ല്ലഭതയും കാണിക്കുന്നു. ഈശ്വരാനുഗ്രഹം, കരുണ എന്നിവയാലേ അദ്ദേഹത്തെ അറിയാനാകൂ. ഇങ്ങനെ പൂര്‍വ്വാപരബന്ധം (മുന്‍പും പിന്നെയും പറഞ്ഞത്) ഉള്ളതിനാല്‍ ഈ പ്രകരണം കൊണ്ട് ഇവിടെ പരമാത്മാവിനെ തന്നെയാണ് പറഞ്ഞത് എന്ന് ഉറപ്പായും ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.