Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്ത് കുറുപ്പില്‍ അഭയംതേടി സിപിഎം

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Mar 6, 2019, 09:47 am IST
in Kerala

കോട്ടയം: ജനതാദളില്‍നിന്ന് തിരിച്ചുപിടിച്ച  കോട്ടയം ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ ജനപ്രിയ നേതാക്കളില്ലാത്തത് സിപിഎമ്മിനെ വലയ്‌ക്കുന്നു. ജനസ്വാധീനമുള്ള പുതുനേതൃനിരയുടെ അഭാവംമൂലം മൂന്നര പതിറ്റാണ്ടുമുമ്പ് വിജയം നേടിയ വ്യക്തിയെതന്നെ കളത്തിലിറക്കുകയാണ് ഉചിതമെന്ന നിലപാടാണ് സിപിഎം  നേതൃത്വത്തിനുള്ളത്. 

ഒന്നിലധികം തവണ ലോക്‌സഭയിലേക്ക് കോട്ടയത്തിന്റെ പ്രതിനിധിയായി വിജയിക്കുകയും അതുപോലെതന്നെ പരാജയപ്പെടുകയും ചെയ്തിട്ടുള്ള കെ. സുരേഷ്‌കുറുപ്പിലാണ് സിപിഎം നേതൃത്വം ഇപ്പോള്‍ അഭയംകാണുന്നത്. 1984ല്‍  ഇന്ദിരാതരംഗത്തെ അതിജീവിച്ച് കൈവരിച്ച വിജയമാണ്  കുറുപ്പിനെ ശ്രദ്ധേയനാക്കിയത്. 89ല്‍ ചെന്നിത്തലയോട് അടിതെറ്റിയെങ്കിലും ഹാട്രിക് നേടിയ ചെന്നിത്തലയെ തോല്‍പ്പിച്ച് വീണ്ടും കുറുപ്പ് ലോക്‌സഭയിലെ കോട്ടയത്തിന്റെ പ്രതിനിധിയായി. പിന്നീട് മൂന്നുവട്ടം വിജയം ഒപ്പം നിര്‍ത്തിയ കുറുപ്പിന്റെ ചുവടുപിഴപ്പിച്ചത് കേരളാകോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് മുന്നിലാണ്. ഇതോടെ ലോക്‌സഭാ അങ്കം മതിയാക്കി നിയമസഭയിലേക്ക് തിരിഞ്ഞ കെ. സുരേഷ് കുറുപ്പ് ഇപ്പോള്‍ ഏറ്റുമാനൂരില്‍ നിന്നുള്ള നിയമസഭാംഗമാണ്. 

സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പരിഗണിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ മൂന്നുപേരില്‍  മുന്‍ഗണനയുള്ളതും മുന്‍ എംപിയും ഇപ്പോള്‍ എംഎല്‍എയുമായ കെ. സുരേഷ് കുറുപ്പിനാണ്. സിപിഎം ജില്ലാസെക്രട്ടറി വി.എന്‍. വാസവന്‍, അഡ്വ. പി.കെ. ഹരികുമാര്‍ എന്നിവരാണ് മറ്റ് രണ്ട് പേരുകാര്‍. വാസവന്‍ മുന്‍എംഎല്‍എയും പിണറായി-കോടിയേരി അച്ചുതണ്ടിന്റെ ഇഷ്ടക്കാരനുമാണ്.

കഴിഞ്ഞതവണ ലക്ഷത്തിനുമേല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേരളാ കോണ്‍ഗ്രസ് വൈസ്‌ചെയര്‍മാന്‍ ജോസ് കെ. മാണി ഇവിടെ വിജയിച്ചത്. എന്നാല്‍ കേരളാകോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളും മാണിവിഭാഗത്തോടുള്ള കോട്ടയം ഡിസിസിയുടെ അമര്‍ഷവും പരമാവധി മുതലെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന് മുമ്പിലുള്ളത്. ഇതാണ് സീറ്റ് തിരിച്ചെടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതും.

1984ലെ പ്രസരിപ്പോ ഊര്‍ജസ്വലതയോ നിയമസഭാംഗമെന്ന നിലയില്‍ സുരേഷ്‌കുറുപ്പിന്റെ പ്രകടനത്തില്‍ കാണാനില്ലെന്ന ആക്ഷേപം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വ്യാപകമാണ്. ജനകീയ പിന്തുണയില്‍ വന്‍ ഇടിവ് സംഭവിച്ചുവരികയാണെന്ന് പാര്‍ട്ടി നേതൃത്വം തന്നെ വിലയിരുത്തിവരുന്നതിനിടയിലാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് കുറുപ്പ് കയറിയത്.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുള്ള എന്‍എസ്എസ്സിന്റെ നിലപാടുകളെ മയപ്പെടുത്തിക്കുന്നതിനും, ഭൂരിപക്ഷ ജനവിഭാഗത്തിന്റെ പിന്തുണ ആര്‍ജ്ജിക്കുന്നതിനും ഒരു ഹിന്ദു നാമധാരി തന്നെയായിരിക്കണം സ്ഥാനാര്‍ത്ഥിയാകേണ്ടതെന്ന നിലപാടും സിപിഎമ്മിനുണ്ട്. ഇതിലൂടെ കോട്ടയം ഒരിക്കല്‍കൂടി തിരിച്ചുപിടിക്കാന്‍ കഴിുമെന്ന പ്രതീക്ഷയാണ് സിപിഎം നേതൃത്വത്തിനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.