Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വജ്ഞനും സര്‍വശക്തനുമായബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 22, 2019, 05:03 am IST
in Samskriti

സര്‍വ്വജ്ഞനായ ബ്രഹ്മം ജഗത്കാരണമെന്ന് എന്തുകൊണ്ട് പറയുന്നു എന്നതിനെ അടുത്ത സൂത്രത്തില്‍ വിശദീകരിക്കുന്നു.

സൂത്രം- ശ്രുതത്വാച്ച

ശ്രുതത്വാത് ച എന്നാല്‍ ശ്രുതിയില്‍ പറഞ്ഞതുകൊണ്ടും

സര്‍വ്വജ്ഞനായ ഈശ്വരന്‍ ജഗത്കാരണമാണെന്ന് ശ്രുതി സ്വയം പറഞ്ഞിട്ടുള്ളതിനാല്‍ പ്രധാനം അഥവാ പ്രകൃതിയല്ല ജഗത്കാരണം.

 ശ്രുതികളില്‍ ജഗത്കാരണമായി ബ്രഹത്തെ മാത്രമാണ് പറഞ്ഞിട്ടുള്ളത്. ശ്വേതാശ്വതരോപനിഷത്തില്‍ ‘സ കാരണം കാരണാധിപോ ന ചാസ്യ കശ്ചിജ്ജനിതാ ന ചാധിപ:’- സര്‍വ്വജ്ഞനായ ആ ഈശ്വരന്‍ ജഗത്കാരണവും ഇന്ദ്രിയാദി സംഘാധിപനാ

യ ജീവന്റെ അധിപനുമാണ്. അവനെ ജനിപ്പിച്ച ഒരുവനുമില്ല. അവന് അധിപനായും മറ്റാരുമില്ല.

ആ പരമാത്മാവ് എല്ലാറ്റിനും പരമകാരണവും കാരണങ്ങള്‍ക്ക് അധിഷ്ഠാനവും അധിപതിയുമാണ്. ആര്‍ക്കും പരമാത്മാവിനെ ജനി

പ്പിച്ച സ്ഥാനമോ ആധിപത്യമോ ഇല്ല.

ശ്വേതാശ്വതത്തില്‍ തന്നെ ‘സ വിശ്വകൃത്’ അദ്ദേഹം ജഗത്തിന്റെ കര്‍ത്താവാണ് എന്ന് പറയുന്നുണ്ട്. മുണ്ഡകത്തില്‍ ‘അതഃ സമുദ്രാ: ഗിരയശ്ച സര്‍വ്വേ’ – ഈ പരമാത്മാവില്‍ നിന്ന് എല്ലാ സമുദ്രങ്ങളും പര്‍വ്വതങ്ങളുമുണ്ടായി എന്ന് പറയുന്നു

ഇങ്ങനെ ശ്രുതി പലയിടത്തായി സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ബ്രഹ്മം ആണ് ജഗത് കാരണം എന്ന് പറഞ്ഞിരിക്കുന്നു.

അതിനാല്‍ എല്ലാറ്റിനും ആധാരമായ ബ്രഹ്മം തന്നെയാണ് ജഗത്തിന് കാരണം. ഒരിക്കലും അത് പ്രധാനമോ അഥവാ ജഡപ്രകൃതിയോ ആകില്ല എന്ന് സംശയമില്ലാതെ ഉറപ്പാക്കുന്നു.

കഴിഞ്ഞ 5 അധികരണങ്ങളിലും 11 സൂത്രങ്ങളിലുമായി ജഗത്തിന്റെ കാരണം, ജഗത്തിന്റെ ഉല്‍പ്പത്തി, സ്ഥിതി, ലയം എന്നിവയുടെ സ്ഥാനം തുടങ്ങിയവയെല്ലാം സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ബ്രഹ്മം തന്നെയാണെന്ന് യുക്തിയുക്തമായി സ്ഥാപിച്ചു. എന്നാല്‍ ഇനി സൂത്രങ്ങളുടെ ആവശ്യമില്ലെന്ന് തോന്നാം. അതിന്റെ സ്വാധാനമാണ് തുടര്‍ന്നുള്ള സൂത്രങ്ങളിലൂടെ പറയുന്നത്.

ബ്രഹ്മത്തെ രണ്ടു തരത്തിലാണ് കണക്കാക്കുന്നത്.

1. സഗുണബ്രഹ്മം- നാമരൂപങ്ങളാകുന്ന ഉപാധികളോട് കൂടിയത്.

2 നിര്‍ഗുണബ്രഹ്മം- ഉപാധികളൊന്നുമില്ലാതെയിരിക്കന്നത്.

 ബൃഹദാരണ്യകത്തിലും ഛാന്ദോഗ്യത്തിലുമുള്ള മന്ത്രങ്ങളില്‍ ഇതിനെപ്പറ്റി വിവരിക്കുന്നുണ്ട്.

സാക്ഷാത്കാര അവസ്ഥയില്‍ എല്ലാം ബ്രഹ്മം തന്നെ എന്ന അനുഭൂതി ഉണ്ടാകുമ്പോള്‍ ആര് ആരെ കാണും? ആ അവസ്ഥയില്‍ തന്നില്‍ നിന്ന് അന്യമായ ഒന്നിനെ കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ല. അതിന് ‘ഭൂമാ’ എന്നാണ് പേര്.

 മറ്റൊന്നിനെ കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നത്  അല്പമാണ്. അതിന് നാശുള്ളതാണ്. എന്നാല്‍ ഭൂമാ എന്നതിന് നാശമില്ല. ബ്രഹ്മത്തിന്റെ ഈ രണ്ട് അവസ്ഥയും ഉപനിഷത്തില്‍ കാണാം.

അതില്‍ ഏതാണ് ശരിയായ ബ്രഹ്മം എന്ന് സംശയമുണ്ടായേക്കാം.

അറിയേണ്ടതും ഉപാസ്യവുമായ ബ്രഹ്മം ഏതാണെന്ന് നിര്‍ണയിക്കണം. ജ്ഞാനം നേടേണ്ടത് ഏത് വിധത്തില്‍ എന്നതും സംശയമുണ്ടാക്കുന്നതാണ് . സോപാധിക മാര്‍ഗത്തിലൂടെയോ പരാപര വിഷയത്തിലൂടെയോ? ഇത്തരം സംശയങ്ങളെ പരിഹരിക്കാനും വേദവാക്യങ്ങളുടെ ഗതിയെ പറയാനും വേണ്ടിയാണ് ബ്രഹ്മസൂത്രത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

ഉപാധികളൊന്നുമില്ലാത്ത നിരുപാധിക ബ്രഹ്മത്തെയാണ് അറിയേണ്ടതെങ്കില്‍ ഉപാധികളുമായി ചേര്‍ന്നിക്കുന്ന സോപാധിക ബ്രഹ്മത്തെക്കുറിച്ച് പറയുന്നതെന്തിനാണെന്നും സംശയം തോന്നാം. അതിനും സമാധാനം തുടര്‍ന്ന് കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.