Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തകരുടെ ചോരയ്‌ക്ക് പുല്ലുവില; സിപിഎം സഖ്യം തുടരാന്‍ കോണ്‍ഗ്രസ്

കെ.സുജിത് by കെ.സുജിത്
Feb 19, 2019, 01:46 am IST
in Kerala

ന്യൂദല്‍ഹി: രണ്ട് പ്രവര്‍ത്തകരെ അരുംകൊല ചെയ്‌തെങ്കിലും സിപിഎമ്മുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം പുനഃപരിശോധിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലാണ് ഇരുപാര്‍ട്ടികളും പ്രധാനമായും സഖ്യവും ധാരണയും തീരുമാനിച്ചിട്ടുള്ളത്. കാസര്‍കോട്ടെ കൊലപാതകത്തിന് ശേഷം സിപിഎമ്മുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന ശക്തമായ വികാരം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. നിരവധി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും തങ്ങളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ചു. പ്രധാന നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ഇവര്‍ അസഭ്യവര്‍ഷമുള്‍പ്പെടെ നടത്തുകയാണ്. എന്നാല്‍ ഇത് അവഗണിച്ച് മുന്നോട്ട് പോകാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. 

കേരളത്തിലെ നേതാക്കള്‍ മാത്രമാണ് കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിക്കാന്‍ തയാറായത്. രാഹുല്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ സിപിഎമ്മിനെ പരാമര്‍ശിക്കുക പോലും ചെയ്തില്ല. കണ്ണൂരില്‍ ശുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തുടക്കം മുതല്‍ സിപിഎമ്മിനെ കടന്നാക്രമിച്ചിരുന്നു. ദല്‍ഹിയില്‍ പ്രതിഷേധം തെരുവിലെത്തി. ഇത്തവണ രണ്ട് കൊലപാതകം നടന്നിട്ടും കോണ്‍ഗ്രസ് അനുഭാവമുള്ള മലയാളി സംഘടനകള്‍ പോലും മൗനത്തിലാണ്. കേരളത്തിലും കാര്യമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ ഉടക്കി സിപിഎമ്മുമായി ബന്ധം വഷളാകരുതെന്ന ജാഗ്രതയിലാണ് കോണ്‍ഗ്രസ്. 

പ്രധാനമന്ത്രി പദവി സ്വപ്നം കാണുന്ന രാഹുലിന് ഇത്തവണ ലക്ഷ്യം പരമാവധി സീറ്റുകളാണ്. ഏതാനും ദിവസം മുന്‍പ് രാഹുലും യെച്ചൂരിയും നടത്തിയ കൂടിക്കാഴ്ചയില്‍ ബംഗാളിലും ത്രിപുരയിലും സഖ്യത്തിനും കേരളത്തില്‍ ധാരണയ്‌ക്കും തീരുമാനിച്ചിരുന്നു. ദല്‍ഹിയില്‍ ഇ.അഹമ്മദ് അനുസ്മരണ പരിപാടിയില്‍ സഖ്യത്തെ പിന്തുണച്ച് യെച്ചൂരിയുടെ സാന്നിധ്യത്തില്‍ എ.കെ. ആന്റണി സംസാരിക്കുകയും ചെയ്തു. സിപിഎമ്മുമായി കേരളത്തിലും യോജിക്കാന്‍ തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടുത്തിടെ പറഞ്ഞു. എങ്ങനെയെങ്കിലും ലോക്‌സഭയില്‍ അംഗബലമുയര്‍ത്തുക എന്നത് മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. 

ബംഗാളില്‍ മൂന്നരപ്പതിറ്റാണ്ട് കാലത്തെ സിപിഎം ഭരണത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. സിപിഎമ്മിന് പുറമെ ഇപ്പോള്‍ അതേ ശൈലി സ്വീകരിക്കുന്ന തൃണമൂലും കോണ്‍ഗ്രസ്സിന്റെ സൃഹൃത്തുക്കളാണ്. ത്രിപുരയില്‍ മണിക് സര്‍ക്കാരിന്റെ കാലത്ത് അയ്യായിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അവിടെയും അതേ പാര്‍ട്ടിയുമായി കൈകോര്‍ക്കുകയാണ് രാഹുല്‍. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലും കണ്ണൂരിലുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയതായി കാണാം. അധികാരത്തിനായി പ്രവര്‍ത്തകരെ ബലിയാടാക്കുകയാണ് ഹൈക്കമാന്‍ഡ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.