Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോശം പ്രകടനം ; എംപിമാരില്‍ പലര്‍ക്കും സീറ്റില്ല

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 12, 2019, 07:30 am IST
in Kerala

തൃശൂര്‍: പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നതോടെ സിറ്റിങ് എംപിമാര്‍ക്ക് പലര്‍ക്കും ഇക്കുറി സീറ്റ് നഷ്ടമാകും. കൂടുതല്‍ പേര്‍ക്ക് ചുവപ്പ്കാര്‍ഡ് കൊടുത്ത് കയറ്റിവിടുന്നത് സിപിഎമ്മാണ്. രണ്ടുവട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് സീറ്റില്ല എന്ന ന്യായം പറഞ്ഞാണ് ഒഴിവാക്കുന്നതെങ്കിലും യഥാര്‍ഥ കാരണം മോശം പ്രകടനം. രണ്ടുവട്ടം പൂര്‍ത്തിയാക്കിയ ചിലര്‍ക്ക് സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയാറുമാണ്. കാസര്‍കോട്ടെ പി. കരുണാകരന്‍, ആലത്തൂരില്‍ പി.കെ. ബിജു, ചാലക്കുടിയിലെ ഇന്നസെന്റ് എന്നിവരെല്ലാം ഇക്കുറി ഗാലറിയിലേക്ക് മടങ്ങുമെന്നാണ് സൂചന. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എംപി പി.കെ. ശ്രീമതിയെ ഒഴിവാക്കണമെന്ന നിലപാടിലാണ് ജില്ലാകമ്മിറ്റി.  ശ്രീമതിയെ കാസര്‍കോട്ട്  നിര്‍ത്തണമെന്ന നിര്‍ദേശവുമുണ്ട്.  

എം.ബി. രാജേഷ് പാലക്കാട് രണ്ട് ടേം പൂര്‍ത്തിയാക്കിയെങ്കിലും ഒരു വട്ടംകൂട്ടി മത്സരിപ്പിക്കണമെന്നാണ് സംസ്ഥാനനേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. പക്ഷേ ജില്ലാക്കമ്മിറ്റിയില്‍ ഒരുവിഭാഗം രാജേഷ് സ്ഥാനാര്‍ത്ഥി ആകുന്നതിനെതിരാണ്. ചാനല്‍ ചര്‍ച്ചകളിലല്ലാതെ എംപിയെ മണ്ഡലത്തിലെ വികസനകാര്യങ്ങളില്‍ കാണാനില്ലെന്ന പരാതി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുണ്ട്. പത്ത് വര്‍ഷം എംപി ആയിരുന്നിട്ടും മണ്ഡലത്തില്‍ പെടുന്ന അട്ടപ്പാടിയില്‍ കാര്യമായൊന്നും ചെയ്യാന്‍ രാജേഷിനായില്ല. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു അരി മോഷ്ടിച്ചതിന് കൊല്ലപ്പെട്ടതും ആവര്‍ത്തിക്കുന്ന ശിശുമരണങ്ങളും ദേശീയതലത്തില്‍തന്നെ എംപിയുടെ പ്രതിഛായ മോശമാക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതി ദേശീയ നേതൃത്വത്തിന്റെയും മാധ്യമങ്ങളുടേയും മുന്നിലെത്തിച്ചത് രാജേഷാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ട്. 

സിപിഐയുടെ ഏക സിറ്റിങ്‌സീറ്റായ തൃശൂരില്‍ സി.എന്‍. ജയദേവനെ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. കെ.പി. രാജേന്ദ്രന്റെ പേര്  ഉയര്‍ന്നെങ്കിലും അദ്ദേഹത്തിന് വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളുടെ പ്രചരണച്ചുമതലയുണ്ട്. സിപിഐയിലെ കാനം വിരുദ്ധപക്ഷത്ത് നില്‍ക്കുന്നയാളാണ് ജയദേവന്‍. ജയദേവന് പകരം മറ്റൊരാളെ സിപിഐ നേതൃത്വം തേടാനുമിടയുണ്ട്. സാമുദായികഘടന പരിഗണിച്ച് രാജാജി മാത്യു തോമസിനെ പരിഗണിച്ചേക്കാം. ചാലക്കുടിയില്‍ ഇന്നസെന്റിനെ ഇക്കുറി ഒഴിവാക്കണമെന്ന് പാര്‍ട്ടി ആലോചിച്ചിരുന്നു. പാര്‍ട്ടിതീരുമാനത്തിന് മുന്‍പ് ഇന്നസെന്റ് പിന്മാറുകയും ചെയ്തു. 

എംപിയെ മണ്ഡലത്തില്‍ കാണാനില്ല എന്ന പരാതിയാണ് പി.കെ. ബിജുവിനെക്കുറിച്ച് ആലത്തൂരുകാര്‍ക്കുള്ളത്. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ ബിജുവിനെ കാണാന്‍ കിട്ടുന്നില്ലെന്ന് കാണിച്ച് പാര്‍ട്ടിക്കാര്‍തന്നെ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു. പകരം കെ. രാധാകൃഷ്ണനെ കളത്തിലിറക്കാനാണ് പാര്‍ട്ടി ആലോചന. കോണ്‍ഗ്രസില്‍ ആന്റോ ആന്റണി, കെ.വി. തോമസ് എന്നിവരുടെ നിലയും പരുങ്ങലിലാണ്. കെപിസിസി പ്രസിഡന്റായതിനെ തുടര്‍ന്ന് മത്സരിക്കുന്നില്ല എന്ന നിലപാടിലാണ് വടകര എംപിയായ മുല്ലപ്പള്ളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

Kerala

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

ഇന്ന് ലോക വനദിനം: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

ഡീഗോ ഗാർസിയ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ; യുഎസ്, യുകെ നിയന്ത്രണത്തിലുള്ള താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.