Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധിക്ഷേപം, രാജേന്ദ്രന്റെ രാഷ്‌ട്രീയ കുതന്ത്രം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 11, 2019, 04:29 am IST
in Kerala

മൂന്നാര്‍: മൂന്നാറിലെ തമിഴ്-മലയാളം ഇടകലര്‍ന്ന രാഷ്‌ട്രീയത്തിന് ജനസേവനത്തിനപ്പുറം കൈയേറ്റങ്ങളുടെ കഥയാണ് പറയാനുള്ളത്. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ മുന്‍ ഇടത് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയും ഇത് പാതിവഴിയില്‍ നിലയ്‌ക്കുകയും ചെയ്തത് ഇതിനുദാഹരണമാണ്. നിയമം നോക്കി നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ ജനസമക്ഷം അധിക്ഷേപിച്ച് കാര്യങ്ങള്‍ നേടിയെടുക്കുക എന്ന രാഷ്‌ട്രീയമാണ് ഇവിടെ എക്കാലവും നടന്നിട്ടുള്ളത്. 

ദേവികുളം എംഎല്‍എ അധിക്ഷേപിച്ചിട്ടും കുലുങ്ങാതെ നടപടികളുമായി മുന്നോട്ട് പോകാന്‍ കാണിച്ച ധൈര്യമാണ് സബ് കളക്ടര്‍ ഡോ. രേണുരാജിന് വിവിധ കോണുകളില്‍ നിന്ന് പിന്തുണ കൂടാന്‍ കാരണമായത്. വിവാദം കത്തി നിന്നപ്പോഴും ഇക്കാ നഗറിലെ എംഎല്‍എയുടെ വീടിന് സമീപത്ത് അനധികൃതമായി മണ്ണടിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ ശനിയാഴ്ച രാത്രി പരിശോധന നടത്തിയിരുന്നു. മണ്ണിട്ട് നികത്തിയ സ്ഥലം കൈയേറ്റ ഭൂമിയാണോ എന്നത് പരിശോധിക്കാന്‍ മൂന്നാര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാര്‍ജെടുത്ത് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മാത്രം മേഖലയിലെ വന്‍കിട-ചെറുകിട കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സബ് കളക്ടര്‍ തുടര്‍ന്നത്. വിവിധ ചെറുകിട കൈയേറ്റങ്ങള്‍ പൊളിച്ചതിനൊപ്പം വലിയ കെട്ടിടങ്ങള്‍ക്ക് പോലും സ്‌റ്റോപ്പ് മെമ്മോയും നല്‍കി. 

എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ മോശം പരാമര്‍ശത്തിന് വിധേയമാകുന്ന നാലാമത്തെ വ്യക്തിയാണ് ഡോ. രേണുരാജ്. മുന്‍ സബ് കളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് ഇതിന് മുന്‍പ് വിവാദ പരാമര്‍ശങ്ങള്‍ക്ക് വിധേയരായവര്‍. പാപ്പാത്തി ചോലയിലെ കുരിശുമാറ്റിയത്, മൂന്നാറിലെ ഒഴിപ്പിക്കല്‍ എന്നീ സംഭവങ്ങളിലാണ്, റവന്യൂ മന്ത്രി വിവരമില്ലാത്തവനാണെന്ന് എംഎല്‍എ പറഞ്ഞത്. 

ദേവികുളത്തെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കുന്നത് തടഞ്ഞ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതിനെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ കൈയും കാലുമില്ലാതെ ഇഴഞ്ഞ് മൂന്നാറില്‍ നിന്ന് പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയതിനെതിരെയാണ് വി.ആര്‍. പ്രേംകുമാറിനെതിരെയും എംഎല്‍എ പരാമര്‍ശമുന്നയിച്ചത്. കോപ്പിയടിച്ച് ഐഎഎസ് നേടിയ പ്രേംകുമാര്‍ മന്ദബുദ്ധിയാണെന്നായിരുന്നു പരാമര്‍ശം. 

അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മുതലിങ്ങോട്ട് ഇവിടെയെത്തിയ ഉദ്യോഗസ്ഥരെല്ലാം കൈയേറ്റങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്നപ്പോഴും ഇടതും വലതും ഇതിനെ ഒരുപോലെ എതിര്‍ത്തു. മന്ത്രി എം.എം. മണി അടക്കമുള്ളവരും രൂക്ഷമായ ഭാഷയില്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഒരു സുപ്രഭാതത്തില്‍ മുമ്പിരുന്ന രണ്ട് സബ് കളക്ടര്‍മാരെയും സ്ഥലം മാറ്റിയിരുന്നു. നിലവിലെ വിവാദം കെട്ടടങ്ങുന്നതിന് പിന്നാലെ രേണുരാജിനും ഇടുക്കി വിടേണ്ടിവരുമെന്ന് ഇത് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.