ന്യൂദല്‍ഹി: ഒടുവില്‍ പ്രിയങ്ക ഗാന്ധിയും ദേശീയ രാഷ്ട്രീയത്തിലേക്ക്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ ഹൈക്കമാന്‍ഡ് നിയമിച്ചു. എഐസിസിയുടെ വാര്‍ത്താക്കുറിപ്പിലാണ് പ്രിയങ്കയുടെ നിയമനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒപ്പം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ജ്യോതിരാദിത്യ സിന്ധ്യയേയും നിയമിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ പ്രിയങ്കയുടെ സ്വാധീനവും ഇടപെടലും ഏറെ ഉണ്ടായിരുന്നുവെന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന വിവരം.
പ്രിയങ്കയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും പുറമേ കെ.സി.വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. കര്‍ണാടകയുടെ ചുമതലയിലും വേണുഗോപാല്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: