Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പീഡനത്തില്‍ സിപിഎം ദേശീയ തലത്തിലേക്ക്

Janmabhumi Online by Janmabhumi Online
Dec 21, 2018, 03:45 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സ്ത്രീപീഡനത്തിനു കര്‍ണാടകത്തില്‍ സംസ്ഥാന സെക്രട്ടറി പുറത്താക്കപ്പെടുമ്പോഴും സിപിഎമ്മിനു സമാധാനിക്കാം. അക്കാര്യത്തിലെങ്കിലും പാര്‍ട്ടി ദേശീയതലത്തിലേക്ക് വളരുകയാണ്. ചുരുങ്ങിച്ചുരുങ്ങി കേരളത്തിലേക്ക് ഒതുങ്ങുന്ന പാര്‍ട്ടിക്ക് ഇവിടെ പീഡന സഖാക്കളെ തട്ടാതെ നടക്കാന്‍ വയ്യാതെയായിട്ടു കുറച്ചുനാളായി. അത് കേരളത്തില്‍ പാര്‍ട്ടിക്കു ഭരണമുള്ളതുകൊണ്ടാണെന്ന് ആരും തെറ്റിധരിക്കേണ്ട എന്നുകരുതിയായിരിക്കാം കര്‍ണാടകയിലും സമാനമായൊരു പ്രകടനം നടത്തിയത്. നടത്തുമ്പോള്‍ ഭംഗിയായിത്തന്നെ വേണമല്ലോ.

അതുകൊണ്ടു സംസ്ഥാന സെക്രട്ടറിതന്നെ ആ ചുമതല ഏറ്റെടുത്തു. മുന്‍ എംഎല്‍എ കൂടിയായ ശ്രീരാമ റെഡ്ഡി കര്‍ണാടക സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമാണു പുറത്തായത്. പരാതിക്കാരി പാര്‍ട്ടി അംഗം തന്നെ. അക്കാര്യത്തില്‍ കാര്യങ്ങള്‍ എല്ലായിടത്തും സമാനമാണെന്നത് ആ പാര്‍ട്ടിയുടെ സുചിന്തിതമായ ആഗോളകാഴ്ചപ്പാടിന് അടിവരയിടുന്നു. 

യെച്ചൂരി, കാരാട്ട് വിഭാഗങ്ങളുടെ വടംവലിയുടെ ഭാഗമാണ് നടപടിയെന്നൊക്കെ പിന്നാമ്പുറത്തു പതിവുപോലെ സംസാരവുമുണ്ട്. ഏതായാലും റെഡ്ഡിക്ക് ഇനി തത്ക്കാലം ജില്ലാക്കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാം. അതുകൊണ്ടു പ്രശ്നമൊന്നുമില്ല. തിരിച്ചുവരാന്‍ വേണ്ടത്ര പഴുതുകളുള്ളതാണ് സിപിഎമ്മിന്റെ കേഡര്‍ സംവിധാനം. നടപടിക്കാലം കഴിഞ്ഞാല്‍ സ്ഥാനക്കയറ്റത്തോടെയായിരിക്കും ചിലപ്പോള്‍ തിരിച്ചുവരവ്. അതെങ്ങനെയെന്നതിനു കേരളം തന്നെ തെളിവ്. ഗോപി കോട്ടമുറിക്കല്‍ എന്ന പീഡനസഖാവ് എവിടെയെത്തി നില്‍ക്കുന്നു എന്നു നോക്കിയാല്‍ മതി. പി. ശശി എന്ന മറ്റൊരു പരമമാന്യനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയാണെന്നാണ് സൂചന. പി.കെ. ശശി പുറത്തും അകത്തുമൊക്കെയായി വിലസി നടക്കുന്നു. ആറുമാസം മതി സര്‍വശക്തനായിട്ടുള്ള തിരിച്ചുവരവിന്. 

കഴിഞ്ഞയാഴ്ച കേന്ദ്രകമ്മിറ്റി വോട്ടെടുപ്പിലൂടെ എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കാനെത്തിയവരില്‍ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനുമൊപ്പം എസ്. രാമചന്ദ്രന്‍ പിള്ളയും എം.എ. ബേബിയുമുണ്ടായിരുന്നു. പിള്ളയ്‌ക്കും ബേബിക്കും ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്തു നല്ല ശീലമുണ്ടല്ലോ. അമേരിക്കയില്‍ ചായകുടിക്കുംപോലെയാണ് പീഡനം നടക്കുന്നതെന്ന് പണ്ട് നായനാര്‍ പറഞ്ഞതു കേരളത്തില്‍ സിപിഎമ്മിന് ബാധകമായിരിക്കുകയാണല്ലോ. 

കേന്ദ്രകമ്മിറ്റി നടപടിക്കെതിരെ കര്‍ണ്ണാടകസംസ്ഥാന കമ്മിറ്റിയില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. മേല്‍ക്കമ്മിറ്റിയുടെ തീരുമാനമായതുകൊണ്ടുമാത്രമാണ് വഴങ്ങിയതെന്നു ചില നേതാക്കള്‍ പിന്നീടു പറഞ്ഞുവത്രെ. ഇത്തരം കാര്യങ്ങള്‍ക്കൊന്നും വലിയെ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്നു പാര്‍ട്ടിക്കാര്‍ ചിന്തിച്ചാല്‍ തെറ്റുപറയാനില്ല. 

പാര്‍ട്ടിയില്‍ ഇതൊന്നും വലിയ കാര്യമല്ലാതായിക്കഴിഞ്ഞല്ലോ. സ്ത്രീകള്‍ സ്വകാര്യസ്വത്തല്ല എന്ന മാവോസൂക്തം ശരിക്കും ഉള്‍ക്കൊണ്ട നേതാക്കളാണിന്ന് ആ പാര്‍ട്ടിയിലുള്ളത്. പീഡനം സഖാക്കള്‍ക്കു ജന്മാവകാശമാണ് എന്നു വിശ്വസിക്കുന്നവര്‍. അവര്‍ പീഡിപ്പിക്കുക മാത്രമല്ല, എതിരഭിപ്രായം പറയുന്നവരെ പുലഭ്യംകൊണ്ടു വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്യും. നവോത്ഥാനത്തിന്റെ അത്യാധുനിക മാതൃക അവര്‍ക്കേ അറിയൂ. 

ഇനി ഈ നേതാക്കള്‍ കേരളത്തിലേയ്‌ക്കുവരും, വനിതാ സംരക്ഷണ മതില്‍ പണിയാന്‍. സ്ത്രീകളുടെ മാനത്തിന്റെ വിലയും കണ്ണീരിന്റെ ചൂടും അറിയാത്തവര്‍ അവരെ മതില്‍കെട്ടി സംരക്ഷിക്കുന്ന അത്ഭുതവിദ്യ ലോകത്ത് ഇവിടെ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം’; ജനീഷിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍

India

കർണി മാതാ ക്ഷേത്രം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി : എലികൾക്ക് പ്രശസ്തമായ ബിക്കാനീറിലെ ഈ പുണ്യ ക്ഷേത്രത്തിന്റെ ചരിത്രം ഒന്ന് അറിയാം

Kerala

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

Kerala

യുവാവിനെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Main Article

അമേരിക്കയുടെ ഇരട്ടമുഖം

പുതിയ വാര്‍ത്തകള്‍

പാകിസ്താന് സൈനിക പിന്തുണ: ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

ഫോറസ്റ്റ് സ്റ്റേഷനിലെ സിപിഎം വിളയാട്ടം

‘ ഓപ്പറേഷൻ സിന്ദൂർ വെറും പ്രഹസനം , മുകളിൽ കൂടി 3-4 വിമാനങ്ങൾ അയച്ചു , അവ തിരിച്ചുവന്നു ‘ : സൈനിക നടപടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എംഎൽഎ 

ഖലീജ് ടൈംസ്  സി ഇ ഒ  ചാൾസ് യാഡ്‌ലിയോടൊപ്പം ടാൽറോപ് ടീം

ടാൽറോപ്-ഖലീജ് ടൈംസ് ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20 ന് ദുബൈയിൽ

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മരിച്ചു

‘ഐഫോൺ ഇന്ത്യയിൽ തന്നെ നിർമ്മിക്കും’- ട്രംപിന്റെ നിർദ്ദേശം തള്ളി ആപ്പിൾ, കേന്ദ്രത്തിന് ഉറപ്പ് ലഭിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)

സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി: കശ്മീർ വിഷയത്തിലും വിട്ടുവീഴ്ചയെന്നു ഷഹബാസ് ഷെരീഫ്

ശ്രീഹരി ഭാരതത്തിന്റെ 86-ാം ഗ്രാന്‍ഡ് മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies