Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്‍ സ്രാവ് വലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 04:08 am IST
in Editorial

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചത് അഴിമതിവിരുദ്ധ ഗിരിപ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായി. എയര്‍സെല്‍-മാക്‌സിസ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഏഴു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മാക്‌സിസിന്റെ മൗറീഷ്യസിലെ ഉപകമ്പനിയായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് ആന്റ് സര്‍വീസസ് ഹോള്‍ഡിങ്ങിന് വിദേശനിക്ഷേപ പ്രോത്‌സാഹന ബോര്‍ഡിന്റെ അനുമതി നിയമവിരുദ്ധമായി നല്‍കിയതുവഴി 1.16 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ചിദംബരം കൂട്ടുനിന്നു എന്നതാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നേരത്തെ കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലടച്ച കാര്‍ത്തി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

കേന്ദ്ര ധനമന്ത്രിയായിരിക്കെ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സിന് വഴിവിട്ട് 3500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അനുമതി നല്‍കിയെന്ന കേസില്‍ ചിദംബരത്തെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. 2006-ലെ നയമനുസരിച്ച് 600 കോടി രൂപവരെയുള്ള നിക്ഷേപത്തിന് അനുമതി നല്‍കാനേ മന്ത്രിയെന്ന നിലയ്‌ക്ക് ചിദംബരത്തിന് അധികാരമുണ്ടായിരുന്നുള്ളൂ. തുക ഇതിന് മുകളിലാണെങ്കില്‍ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് പരിഗണിക്കേണ്ടത്. ഇതു ചെയ്യാതെ മകന് സാമ്പത്തികനേട്ടം ഉണ്ടാകുന്ന വിധത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് ചിദംബരത്തിനെതിരെയുള്ള ആരോപണം. ഈ കേസിലും മകന്‍ കാര്‍ത്തി പ്രതിയാണ്. അഴിമതി നടന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു.

പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്തെ അഴിമതികളുടെ മേല്‍ത്തുമ്പു മാത്രമാണിത്. ടുജി കേസ്, കല്‍ക്കരി കുംഭകോണക്കേസ്, അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ കേസ്, നാഷണല്‍ ഹെറാള്‍ഡ് കേസ് ഉള്‍പ്പെടെ ലക്ഷക്കണക്കിന് കോടിയുടെ അഴിമതികള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ അന്നത്തെ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയിലേക്കും നീളുകയുണ്ടായി. അഴിമതിയിലെ സോണിയാ കണക്ഷനാണ് ചിദംബരത്തെപ്പോലുള്ള നേതാക്കള്‍ക്ക് രക്ഷയായത്. അന്വേഷണം ശരിയായ ദിശയിലായാല്‍ സോണിയയും കുടുങ്ങുമെന്നുള്ളതാണ് മറ്റുള്ളവര്‍ക്ക് ധൈര്യം പകര്‍ന്നത്. സോണിയ കുടുങ്ങുമെന്നുള്ളതിനാല്‍ യുപിഎ ഭരണകാലത്ത് കേസുകള്‍ നിരന്തരം അട്ടിമറിക്കപ്പെട്ടു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അഴിമതിക്കേസുകള്‍ അന്വേഷിക്കാതിരിക്കാന്‍ ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസ്സ് നടത്തിയത്. മോദിസര്‍ക്കാര്‍ രാഷ്‌ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് സോണിയയും രാഹുലും അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ മുറവിളി കൂട്ടി. അഴിമതിക്കേസുകളില്‍ രാഷ്‌ട്രീയമായി ഇടപെടാതെ അന്വേഷണം വ്യവസ്ഥാപിതമായി മുന്നോട്ടുപോകട്ടെ എന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വാഭാവികമായും കാലതാമസമെടുത്തു. ഒടുവില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. അന്വേഷണം അവരുടെ വീട്ടുപടിക്കലെത്തി. അപ്പോള്‍ അവര്‍ അടവുമാറ്റി. ഇത്രനാളും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നായി ചോദ്യം.

എയര്‍സെല്‍-മാക്‌സിസ് കേസില്‍ കാര്‍ത്തി ചിദംബരം പിടിയിലായപ്പോള്‍ കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി ചിദംബരത്തിന് പിന്തുണ നല്‍കി. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാന്‍ വരുമ്പോഴൊക്കെ കാര്‍ത്തിക്ക് ജേതാവിന്റെ ഭാവമായിരുന്നു. സര്‍വശക്തനായ താന്‍ പുറത്തുണ്ടെന്നും, ഒന്നും ഭയക്കേണ്ട എന്നുമുള്ള സന്ദേശമാണ് ചിദംബരം മകന് നല്‍കിയത്. ആ അച്ഛനാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യമെടുത്ത് അറസ്‌റ്റൊഴിവാക്കി ജയിലില്‍ പോകാതിരിക്കാനാണ് ചിദംബരം ശ്രമിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ പിടിച്ചുനില്‍ക്കുക, അധികാരമാറ്റമുണ്ടായാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. ഈ തന്ത്രമാണ് പയറ്റുന്നത്. പക്ഷേ നിയമം പിടിമുറുക്കിക്കഴിഞ്ഞു. ചിദംബരത്തെപ്പോലുള്ള വന്‍സ്രാവുകള്‍ക്ക് ഇനി വല പൊളിക്കുക എളുപ്പമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.