Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമല സംഘര്‍ഷഭൂമിയാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 02:48 am IST
in Editorial

സുപ്രീംകോടതിവിധിയെ തുടര്‍ന്ന് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ ബഹുമുഖസമരത്തിലാണ്. വിവിധ ഹൈന്ദവ സംഘടനകളും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും തങ്ങളുടേതായ രീതിയില്‍ വിശ്വാസസംരക്ഷണത്തിനായി തെരുവില്‍ ഇറങ്ങിയിരിക്കുന്നു. സമാധാനപരമായി ജനാധിപത്യരീതിയിലാണ് സമരം. നാമജപവും ഭജനപ്പാട്ടും ഒക്കെയായിട്ടാണ് കേരളത്തിലങ്ങോളമിങ്ങോളം വിശ്വാസികളുടെ കൂട്ടായ്‌മകള്‍ രംഗത്തുവന്നിരിക്കുന്നത്. നിയമപരമായ വിഷയമെന്നതിലുപരി വിശ്വാസത്തിന്റെ പ്രശ്‌നമായി കണ്ട് പരിഹാരം കാണണമെന്നാണ് എല്ലാവരും പറയുന്നത്. സമരത്തിന്റെ പേരില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനില്ലെന്ന് ബിജെപിയും എന്‍എസ്എസും അയ്യപ്പസേവാസമാജവും അയ്യപ്പസേവാ സംഘവും ഉള്‍പ്പെടെ പൊതുജനപിന്തുണയുള്ള പ്രസ്ഥാനങ്ങളെല്ലാം പ്രസ്താവിച്ചുകഴിഞ്ഞു. ശബരിമലയിലെത്തുന്ന ആരെയും തങ്ങള്‍ തടയില്ലെന്ന് പറഞ്ഞശേഷമാണ് ബിജെപി അധ്യക്ഷന്‍ വിശ്വാസികളുടെ ആഗ്രഹസഫലീകരണത്തിനായി ലോംഗ് മാര്‍ച്ച് ആരംഭിച്ചത്.

എന്നാല്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിശ്വാസികളുടെ സമരത്തെ സവര്‍ണലഹളയായി ചിത്രീകരിച്ചുകൊണ്ട് സിപിഎം നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗ സമുദായങ്ങള്‍ സമരത്തിന് എതിരാണെന്ന പ്രചാരണവും നടക്കുന്നുണ്ട്. ബിജെപിയുടെ ലോംഗ്മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ആയിരുന്നുവെന്നതും യോഗാംഗങ്ങള്‍ വിശ്വാസമനുസരിച്ച് സമരത്തില്‍ പങ്കെടുക്കുന്നതിന് എതിരല്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതും മറന്നുകൊണ്ടാണ് ഇത്തരം പ്രചരണം.

പരമോന്നത കോടതിവിധിയായതിനാല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്ന നിലപാടിലാണ് സിപിഎമ്മും സര്‍ക്കാരും. വിധി ആവേശത്തോടെ നടപ്പാക്കാന്‍ ഒരുമ്പെട്ട് പരാജയപ്പെട്ടപ്പോഴാണ് ഈ ചുവടുമാറ്റും. സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ നേട്ടമായിട്ടാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്. വനിതാ പോലീസിനെ ഉള്‍പ്പെടെ വിന്യസിച്ച് വിധി നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. ശരിക്കും പ്രകോപനമുണ്ടാക്കിയത് സര്‍ക്കാരിന്റെ ഈ എടുത്തുചാട്ടമായിരുന്നു. വിധിയുടെ പകര്‍പ്പ് കിട്ടുംമുന്‍പ് ശബരിമല പിടിച്ചെടുക്കാന്‍ ഈശ്വരവിശ്വാസികളല്ലാത്ത സിപിഎമ്മുകാര്‍ ശ്രമിക്കുന്നുവെന്ന ധാരണ സാധാരണ വിശ്വാസികള്‍ക്കുണ്ടായി. അതിന് ആക്കംകൂട്ടുന്നതായിരുന്നു മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പ്രഖ്യാപനങ്ങളും പ്രവൃത്തികളും. പ്രതീക്ഷ തെറ്റിച്ച് വിശ്വാസികള്‍ സര്‍ക്കാരിനെതിരെ കൂടി തിരിഞ്ഞതോടെ നിലപാടു മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന പ്രസ്താവനയുണ്ടായി. പക്ഷേ, സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിനാല്‍ സമരരംഗത്തുള്ള സംഘടനകള്‍ ഇത് തള്ളി. 

കേസുമായിപ്പോയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന കള്ളപ്രചരണം ദേവസ്വം മന്ത്രി തന്നെ നടത്തി. അതും പൊളിഞ്ഞു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പുനര്‍പരിശോധനാ ഹര്‍ജി നല്‍കണമെന്ന വിശ്വാസികളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം എന്‍എസ്എസിന്റെ പുനപരിശോധനാ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനില്ലെന്നും സമവായത്തിന് ശ്രമിക്കുന്നുവെന്നും പറയുന്നവര്‍ തന്നെയാണ് ഇത്തരം നീക്കം നടത്തുന്നത്. പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളും സമരത്തെ ദോഷകരമായേ ബാധിക്കൂ എന്ന് വിശ്വാസികള്‍ തിരിച്ചറിയണം. സിപിഎമ്മിനും സര്‍ക്കാരിനും പറഞ്ഞുനില്‍ക്കാന്‍ ഇത് സഹായകമാവുകയേയുള്ളൂ. സമാധാനത്തിന്റെ മാര്‍ഗം തേടുന്നതിന് പകരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗങ്ങള്‍ നടക്കുന്നതും എരിതീയില്‍ എണ്ണയൊഴിക്കാനേ സഹായകമാവൂ. വിശ്വാസത്തിന്റെ പേരിലായാലും അവിശ്വാസത്തിന്റെ പേരിലായാലും ശബരിമലയുടെ പേരില്‍ സംഘര്‍ഷമുണ്ടാകുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ശബരിമലയുടെ മഹത്വവും മഹിമയും ഇല്ലാതാകണമെന്ന് കാലാകാലങ്ങളായി ആഗ്രഹിക്കുകയും അതിനായി വിവാദങ്ങളും കള്ളക്കളികളും പ്രചരിപ്പിക്കുകയും ചെയ്യുന്നുവര്‍ക്കുമാത്രമാരിക്കും അത് ഗുണം ചെയ്യുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.