Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അത് ഔദാര്യമല്ല, അര്‍ഹതപ്പെട്ട പണം

Janmabhumi Online by Janmabhumi Online
Oct 12, 2018, 01:08 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

വരുമാനം നോക്കി ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയും വന്‍ വരുമാനം ഉണ്ടായിട്ടും അതു ക്ഷേത്രങ്ങളുടെ ഉന്നതിക്കു വേണ്ടിയോ ഹൈന്ദവ സംസ്‌കാരത്തിന്റെ നന്‍മയ്‌ക്കോ ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ എന്നും വിവാദവിഷയമാട്ടുണ്ട്. ദേവസ്വങ്ങളുടെ ഭരണച്ചുമതല ദേവസ്വം ബോര്‍ഡിനാണുള്ളത്. സര്‍ക്കാരിനു കീഴിലാണെങ്കിലും അതിനു സ്വതന്ത്ര പ്രവര്‍ത്തനച്ചുമതലയുണ്ട്. ദേവസ്വങ്ങളുടേയും വിശ്വാസികളുടേയും താത്പര്യ സംരക്ഷണവും ക്ഷേത്രങ്ങളുടെ ഉന്നമനവും അതില്‍പ്പെടും. ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നുതന്നെ വരുന്ന കോടികള്‍ എവിടെപ്പോകുന്നു എന്ന ചോദ്യവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. നിത്യനിദാനത്തിനു പോലും പാടുപെടുന്ന ക്ഷേത്രങ്ങളെ സഹായിക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ലെന്ന സത്യവും നിലനില്‍ക്കുന്നു. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വിവാദമായതോടെ ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ക്കു പുതിയ മാനം കൈവരുകയും ചെയ്തു. ഇതിനെ ചെറുക്കാനാണ് ക്ഷേത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിവരുന്നതായി പ്രചാരമുണ്ടായിരിക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നതായാണ് അവകാശവാദം. പക്ഷേ, ഇതു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണെന്നു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അക്കാര്യമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രങ്ങള്‍ക്കു പ്രത്യേക നികുതിചുമത്തുകയും ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രാജഭരണത്തില്‍ തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ക്കു നല്‍കിയിരുന്ന ഭൂസ്വത്തുക്കളാണു  ബ്രിട്ടീഷ് സര്‍ക്കാര്‍ പിടിച്ചെടുത്തു കണ്ടുകെട്ടിയത്. ജംഗമ സ്വത്തുക്കളും പിടിച്ചെടുത്തിരുന്നു. നികുതി വ്യവസ്ഥതന്നെ മറ്റുള്ളവരെ അപേക്ഷിച്ചു ഹൈന്ദവ വിശ്വാസികള്‍ക്കു കനത്തതായിരുന്നു. ജനകീയ സര്‍ക്കാര്‍ വന്നശേഷവും ഈ വിവേചനത്തിനു കാര്യമായ പരിഹാരമുണ്ടായില്ല. പിടിച്ചെടുത്ത സ്വത്തുക്കളെക്കുറിച്ച് പഠിച്ചു പരിഹാരം ചെയ്യുന്നതിനു പകരമായി ഏര്‍പ്പെടുത്തിയ ഉടമ്പടി പ്രകാരമുള്ള തുകയെയാണ് ഗ്രാന്റായി വിശേഷിപ്പിക്കുന്നത്. അതു ക്ഷേത്രങ്ങള്‍ക്കു കിട്ടേണ്ട അര്‍ഹതപ്പെട്ട തുകയാണ്. ഗ്രാന്റല്ല. ഭാരത സര്‍ക്കാരും തിരുവിതാംകൂര്‍ മഹാരാജാവുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം വര്‍ഷം തോറും 49.5 ലക്ഷം രൂപയാണു നല്‍കുന്നത്. ഇത് ദേവസ്വംബോര്‍ഡിനും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടിയുള്ളതാണ്. ആറു ലക്ഷം രൂപ പത്മനാഭസ്വാമി ക്ഷേത്രത്തിനും ബാക്കി ദേവസ്വം ബോര്‍ഡിനും. 2004ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഇത് 80 ലക്ഷമായി പുതുക്കുകയും ചെയ്തിരുന്നു. 

വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കണ്ട ദേവസ്വംബോര്‍ഡും സര്‍ക്കാരും ഇന്നും അവരോടു കാണിക്കുന്ന നിഷേധാത്മക നിലപാടുകള്‍ വിദേശ ഭരണാധികാരികള്‍കാണിച്ചു പോന്നതിനു സമാനം തന്നെയാണ്. നിലനില്‍പ്പിനു പാടുപെടുന്ന ക്ഷേത്രങ്ങളെ സഹായിക്കാന്‍ ഇനിയും പദ്ധതികളൊന്നുമില്ല. അതേസമയം ഗുരുവായൂരിലും മറ്റും കണ്ടതുപോലെ, വനുമാനമോ സ്വത്തുക്കളോ ഉള്ള ക്ഷേത്രങ്ങള്‍ ബലമായി പിടിച്ചെടുക്കും. ഇതര മതസ്ഥര്‍ക്കു സൗജന്യം നല്‍കുമ്പോള്‍ ശബരിമല അയ്യപ്പന്‍മാര്‍ക്ക് യാത്രാക്കൂലി ഇരട്ടിയോളമാക്കും. വഴിപാടു നിരക്കുകകള്‍ തോന്നുംപോലെ വര്‍ധിപ്പിക്കും. ഇതിനൊക്കെ പുറമെ, സര്‍ക്കാര്‍ വകുപ്പുകള്‍ വഴി ശബരിമലയില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ സംവിധാനമുള്‍പ്പെടെയുള്ളവയുടെ ചെലവുപോലും ഭക്തരുടെ പണത്തില്‍ നിന്നു ദേവസ്വം ബോര്‍ഡാണു കണ്ടെത്തുന്നത്. വൈദ്യുതി, ജലം, ഗതാഗതം എന്നിവയൊക്കെ ഇതില്‍പ്പെടും. ഫലത്തില്‍ ഭക്തരുടെ പണംകൊണ്ടു സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുകയാണു ചെയ്തുപോരുന്നത്. പണം വാങ്ങുക എന്നതിനപ്പുറം ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ദേവസ്വങ്ങളോടോ വിശ്വാസികളോടോ ഒരു ബാധ്യതയുമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഓരോ വര്‍ഷവും മണ്ഡലകാലം വരുന്നതിനു തൊട്ടുമുമ്പ് റോഡുകള്‍ ഓടിച്ചിട്ടു പണിതീര്‍ക്കുന്ന ശൈലിയ്‌ക്ക് ഇന്നും വലിയ മാറ്റമില്ല. സന്നിധാനത്തെ സൗകര്യങ്ങളുടെ കാര്യത്തില്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നത് അല്‍പം ആശാവഹം.

ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഹിന്ദുമത പാഠശാലകള്‍ വേണമെന്ന ആവശ്യത്തോടു സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണു തുടരുന്നത്. ഹിന്ദുക്കള്‍ മതപാഠങ്ങളും ഹൈന്ദവ സംസ്‌കാരവും പഠിക്കേണ്ടതില്ലെന്നതാണ് നിലവിലെ സര്‍ക്കാരിന്റെ നിലപാട്. സ്വയമേവ തുടങ്ങിയിടത്ത് പാര്‍ട്ടി ഇടപെടലോടെ നിര്‍ത്തിക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്യുന്നു. അസംഘടിത ഹിന്ദു സമൂഹം അറിഞ്ഞോ അറിയാതെയോ കാര്യമാക്കാതെ പോയതാണ് ഇതൊക്കെ. ശബരമല വിഷയത്തില്‍ ഹൈന്ദവ വിശ്വാസികള്‍ ഒരുമിച്ചു നില്‍ക്കുമ്പോള്‍ നല്ലപിള്ള ചമയാനാണ് സര്‍ക്കാര്‍, ഹിന്ദുവിന് ഉടമ്പടി പ്രകാരം അര്‍ഹതപ്പെട്ട തുകയെ ഗ്രാന്റ് ആയി ചിത്രീകരിക്കുന്നത്. വലിയ ഔദാര്യം ചെയ്യുന്നതു പോലെ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)
World

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

Kerala

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

Kerala

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

India

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies