Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാനല്ല…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:05 am IST
in Special Article

കേരളത്തെ അവഗണിച്ചുവെന്ന് പരാതിപ്പെട്ടുകൊണ്ട് രാജ്യത്തെ സര്‍വകലാശാലാ ക്യാമ്പസുകളില്‍ ബ്രേക്കിംഗ് ഇന്ത്യ ബ്രിഗേഡുകള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ ക്യാമ്പസുകളില്‍ നിന്നും കരുതലും കനിവുമായി ഒരു സംഘം. ഫേസ്ബുക്കില്‍ ‘കേരളത്തോടൊപ്പം’ എന്ന് ഹാഷ്ടാഗ് ഇട്ട് നിര്‍വൃതിയടയുകയായിരുന്നില്ല സുനന്ദയും നിമിഷയും. ക്യാമ്പസുകളിലെ പഠനകാല സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വയനാട്ടിലെ ഗോത്രസമൂഹത്തിനും ദുരിതമനുഭവിക്കുന്ന മറ്റുള്ളവര്‍ക്കും കൈത്താങ്ങാകുകയായിരുന്നു അവര്‍. എം.എയും എംഫിലും പൂര്‍ത്തിയാക്കി,  ഗോത്രവര്‍ഗസമൂഹത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് പ്രവര്‍ത്തിക്കുന്ന, പീപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് പണിയ സമുദായത്തില്‍പ്പെട്ട കണിയാമ്പറ്റയിലെ ഒ.ബി. സുനന്ദ. എം.എസ്.ഡബ്ല്യു പഠനത്തിന്റെ ഭാഗമായി പീപ്പുമായി ബന്ധപ്പെട്ട ഫറൂക്കിലെ പി. നിമിഷയും  ചേര്‍ന്ന് സുനന്ദ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയായിരുന്നു. മദ്രാസ് സര്‍വകലാശാല ക്യാമ്പസ്സില്‍ നിന്നും  ‘ഞങ്ങള്‍ കുറച്ചു പണം അയച്ചുതരാമെന്ന’ വാഗ്ദാനം വിദ്യാര്‍ത്ഥികള്‍ നല്‍കിയപ്പോള്‍ പണം വേണ്ട, പകരം സാധനസാമഗ്രികള്‍ അയച്ചുതന്നാല്‍ മതിയെന്നായിരുന്നു ഇവരുടെ മറുപടി. 500 പായയാണ് ആ ക്യാമ്പസില്‍ നിന്ന് മാത്രമായി എത്തിയത്. 

‘പീപ്പി’ന്റെ സജീവ പ്രവര്‍ത്തകനായ ചടയന്‍”

നിമിഷയുടെ കുടുംബ സുഹൃത്തുക്കളുടെ ബന്ധത്തില്‍ നിന്നും കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് 150 ഓളം വീടുകളിലേക്കുള്ള അത്യാവശ്യ സാമഗ്രികള്‍ വാഹനത്തില്‍ എത്തി. അവ രണ്ടുപേരും ചേര്‍ന്ന് നേരിട്ട് കോളനികളില്‍ എത്തിക്കുകയായിരുന്നു. 

കോളനികളിലെ തകര്‍ന്നുപോയ വീടുകള്‍ പുനരുദ്ധരിക്കാനാവശ്യമായ സാധനസാമഗ്രികള്‍ എത്തിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് കോയമ്പത്തൂരില്‍ നിന്നുള്ള സംഘം മടങ്ങിയത്. പണിയ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള വിവിധ പദ്ധതികളുമായി ഇവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ തിരക്കിലാണ് വയനാടിനെ തകര്‍ത്തെറിഞ്ഞ പ്രളയം കുതിച്ചെത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ സുനന്ദക്കും നിമിഷക്കും വിശ്രമിക്കാന്‍ സമയമില്ലായിരുന്നു. സംഭരണകേന്ദ്രങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ അടുക്കിവെയ്‌ക്കുന്നതിനിടയില്‍ വീണ് പരിക്കുപറ്റിയ കാലിലെ നീര്‍ക്കെട്ടും വേദനയും മറന്നാണ് സുനന്ദ കോളനിയില്‍ നിന്നും കോളനിയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്. എംഎസ്ഡബ്ല്യു ബിരുദം അക്കാദമിക യോഗ്യതയായി എടുത്ത് ജോലിനേടി ശീതീകരണ മുറികളില്‍ ഇരുന്ന് സാമൂഹ്യ പ്രവര്‍ത്തനത്തെക്കുറിച്ച് തിസീസുകള്‍ തയ്യാറാക്കുകയല്ല നിമിഷ. പിന്നാക്ക കോളനികളിലെ പിന്നാക്കം പോയ ഒരു ജനതയുടെ മുഖത്ത് പുഞ്ചിരി വിരിയുന്ന കാലത്തിനുവേണ്ടി പ്രയത്‌നിക്കുകയാണ്.  മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കലാണ് ഒരു ജനതയെ മുഖ്യധാരയിലേക്ക് ആനയിക്കാനുള്ള ഏകസൂത്രവാക്യമെന്ന് ധരിച്ചവരുടെ കൂട്ടത്തിലല്ല ഇവര്‍. വയനാട്ടിലെത്തിയ ദേശീയമാധ്യമങ്ങളടക്കമുള്ളവര്‍ക്കാര്‍ക്കും മുമ്പില്‍ ഇവര്‍ തിക്കിത്തിരക്കിയെത്തി മുഖം കാണിച്ചില്ല. കാരണം അവര്‍ ഒരു ജനതയുടെ കണ്ണീരൊപ്പുന്ന തിരക്കിലാണ്.

“ചടയന്‍ കോളനികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയില്‍”

പീപ്പിന്റെ ചടയേട്ടന്‍

73 വയസ്സുണ്ട് ചടയന്. എന്നാല്‍ പ്രായത്തിന്റെ അവശതകള്‍ ഏശാത്ത മനസ്സുമായി ചടയനുമുണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍. എല്ലാം കൈനീട്ടി വാങ്ങാന്‍ മാത്രമുള്ളവരാണ് വയനാട്ടിലെ ഗോത്രജനത എന്ന് പരിഹസിക്കുന്നവരുടെ മുന്നില്‍ ചടയന്‍ മറുപടി നല്‍കുന്നത് സ്വയം ജീവിച്ചുകൊണ്ടാണ്. വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലക്കുന്ന് മേലെ അപ്പണവയല്‍ കോളനിയിലാണ് ചടയന്‍. പീപ്പ് എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍. കോളനികളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി പോകുന്ന തിരക്കിലാണ് ചടയന്‍. മൂന്നു കോളനികളിലേക്കുള്ള സാധനസാമഗ്രികള്‍ എത്തിക്കുന്ന തിരക്കില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. 

രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് ചടയനുള്ളത്. വീട്ടില്‍ ഭാര്യയും ഇളയമകനും ഒന്നിച്ചാണ് താമസം. സപ്തതി ആഘോഷവും വിശ്രമജീവിതവും നയിക്കുന്ന നമ്മുടെ 70 കാരുടെ കൂട്ടത്തിലല്ല ചടയന്‍. താനുള്‍ക്കൊള്ളുന്ന സമുദായത്തിന്റെ പുരോഗതിക്കായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനമാണ് ചടയനെ പീപ്പിലെത്തിക്കുന്നത്. പീപ്പിന്റെ ഡയറക്ടര്‍ എസ്. രാമനുണ്ണിയുടെ കൂടെ സജീവമാണ് പീപ്പിന്റെ ചടയേട്ടന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

Cricket

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

Main Article

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.