Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടലാഴമുള്ള സ്‌നേഹത്തിന്റെ മക്കള്‍

Janmabhumi Online by Janmabhumi Online
Aug 22, 2018, 03:16 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കടലാഴത്തോളം കരുതലും കരുത്തും കാരുണ്യവുമുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ അത് അക്ഷരം പ്രതി ശരിവെക്കുന്ന നേര്‍ക്കാഴ്ചയാണ് പ്രളയകാലത്തുണ്ടായത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് ദുരന്തമുഖത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ നിസ്സഹായരുടെ മുമ്പില്‍ ദൈവത്തെപ്പോലെയായിരുന്നു. കടലമ്മയുടെ ലാളനയും രൗദ്രതയും വേണ്ടുവോളം കണ്ടും അനുഭവിച്ചും ഇരുത്തം വന്ന കടലിന്റെ മക്കള്‍ ആര്‍ത്തിരമ്പിയെത്തുന്ന വെള്ളപ്പാച്ചിലില്‍ നെടുങ്കോട്ടയായാണ് ഭൂരിപക്ഷം മനുഷ്യജീവിതങ്ങള്‍ക്കും രക്ഷ നല്‍കിയത്. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും ഒത്തൊരുമയ്‌ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ എല്ലാ തടസ്സങ്ങളും ഒഴിവാകുകയായിരുന്നു.

മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന ചുമതലയുള്ളവരും പ്രവര്‍ത്തകരും അതിന് പുറത്തുള്ള മത്സ്യത്തൊഴിലാളികളും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ജീവന്‍ വെടിഞ്ഞ ഹതഭാഗ്യരുടെ എണ്ണം വളരെ കുറഞ്ഞത്. അല്ലായിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാവുമായിരുന്നു. ആരുടെയെങ്കിലും ആഹ്വാനമോ, വാഗ്ദാനമോ, സമ്മാനമോ പ്രതീക്ഷിച്ചായിരുന്നില്ല അവര്‍ ഇക്കാര്യത്തിനായി ഇറങ്ങിത്തിരിച്ചത്. ദുരിതത്തിന്റെ തീവ്രതയും വേദനയും ഇത്രത്തോളം അറിഞ്ഞ മറ്റൊരു സമൂഹമുണ്ടാവില്ല. 

എന്നാല്‍ അവരുടെ വേദനകളിലേക്ക് ചെറിയൊരു കണ്ണോട്ടം പോലും നടത്താത്തവരാണ് ബഹുഭൂരിപക്ഷം പേരുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. അവഗണനയുടെ ചതുപ്പു നിലങ്ങളില്‍ നിസ്സഹായരായി കഴിയുന്ന അവര്‍ക്ക് അര്‍ഹിക്കുന്നവ പോലും നല്‍കാന്‍ അധികൃതര്‍ തയാറാവാറില്ല എന്ന ദുഃഖസത്യം കൂടി ഇതിനൊപ്പം ചേര്‍ത്തുവെക്കണം. ഇത്രയൊക്കെ വേദനയ്‌ക്കും അവഗണനയ്‌ക്കും വിധേയരായി കഴിയുന്ന അവരാണ് ദുരന്തത്തിന്റെ ആദ്യ വിവരം ലഭിച്ചപ്പോള്‍ തന്നെ അവിടേക്ക് കുതിച്ചതെന്നറിയുമ്പോള്‍ അഭിമാനം കൊണ്ട് രോമാഞ്ചമണിഞ്ഞുപോവുന്നു. 

ദുരന്ത സമയത്ത് സുഖസുന്ദരമായി മൊബൈല്‍ ഫോണില്‍ കമന്റിട്ട് രസിച്ചിരിക്കുന്നവരുടെ മുമ്പില്‍ ഈ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ പ്രവൃത്തിയെ വിശേഷിപ്പിക്കുവാന്‍ വാക്കുകളില്ല തന്നെ. കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ്, അജാനൂര്‍,കണ്ണൂരിലെ നീര്‍ക്കടവ്, തലശ്ശേരി, ന്യൂമാഹി, ഗോപാലപേട്ട, തലായ്, കോഴിക്കോട് ജില്ലയിലെ കാപ്പാട്, ഗുരുകുലം ബീച്ച്,  കണ്ണങ്കടവ്, വെള്ളയില്‍, പയ്യോളി, പുതിയാപ്പ, കൊല്ലം, മലപ്പുറത്തെ പരപ്പനങ്ങാടി, താനൂര്‍, തൃശൂര്‍ ജില്ലയിലെ ചാവക്കാട്, വാടാനപ്പള്ളി, നാട്ടിക, കൊടുങ്ങല്ലൂര്‍ കാരകടപ്പുറം, എറണാകുളത്തെ ചെല്ലാനം, ഇടക്കൊച്ചി, പെരുമ്പടപ്പ്, മുനമ്പം, വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, ആലപ്പുഴയിലെ ചേര്‍ത്തല, അരൂര്, തോട്ടപ്പള്ളി, പുന്നപ്ര, പുറക്കാട്, കൊല്ലത്തെ കായംകുളം, കരുനാഗപ്പള്ളി, നീണ്ടകര, തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നാണ് പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് സാമഗ്രികളുമായി ഇറങ്ങിത്തിരിച്ചത്. 

സ്വയംസന്നദ്ധരായി പോയവര്‍ പ്രളയം അടങ്ങിയ ശേഷം ആരുടേയും ഭംഗിവാക്കിനും പാരിതോഷികങ്ങള്‍ക്കും കാത്തു നില്‍ക്കാതെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിക്കുകയും ചെയ്തു. അതില്‍ ഏതാണ്ട് ആറു പേര്‍ക്കാണ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ വെടിയേണ്ടിവന്നത്.

ഓഖി, സുനാമി വേളകളില്‍ കണ്ണീരും കൈയുമായി ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടന്നുപോവാന്‍ വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരന്മാരോട് പൊതു സമൂഹം എന്തു നിലപാടു സ്വീകരിച്ചുവെന്ന് ഇത്തരുണത്തില്‍ ഓര്‍ത്താല്‍ നന്ന്. ഔദ്യോഗിക സംവിധാനങ്ങളോ ഫണ്ടോ ഇല്ലാതെ സ്വന്തം കൈയിലുള്ള പണമെടുത്താണ് ദുരന്തമുഖത്ത് അവര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതെന്നോര്‍ക്കുമ്പോള്‍ കടലമ്മയുടെ മക്കള്‍ക്ക് എന്ത് നല്‍കിയാണ് നാം കടം വീട്ടുക? തിരിച്ചറിവിന്റെ തീര്‍ഥയാത്രയില്‍ അവരെ നമുക്കൊപ്പം ചേര്‍ത്തു നിര്‍ത്തുകയത്രെ പുണ്യം. താനൂര്‍ ചാപ്പപ്പടിയിലെ ജൈസല്‍ എന്ന മത്സ്യത്തൊഴിലാളി സ്വന്തം ശരീരം ചവിട്ടുപടിയാക്കി രക്ഷാ ബോട്ടിലേക്ക് ആളുകളെ കയറ്റിയ പ്രവൃത്തിയെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയുന്നില്ല.

ഒന്നും ആഗ്രഹിക്കാത്ത മത്സ്യത്തൊഴിലാളി സഹോദരന്മാര്‍ തങ്ങളുമായി രക്തബന്ധമില്ലാത്ത ആയിരങ്ങളെ സ്വസഹോദരങ്ങളെപ്പോലെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ജീവിതത്തിന്റെ സുരക്ഷാ പാതയിലേക്ക് കൊണ്ടുവന്നതില്‍ നാട് ഒന്നടങ്കം അഭമാനിക്കുകയാണ്. എന്നും കടലിന്റെ കാര്‍ക്കശ്യത്തിന് വിധേയരായി കഴിയുന്ന അവര്‍ക്കുവേണ്ടി സകലരുടെയും ഹൃദയത്തില്‍ ഒരിത്തിരി സ്ഥലം നീക്കിവെക്കണം. ഓരോ പ്രഭാതം പൊട്ടിവിടരുമ്പോഴും പേരറിയാത്ത, എവിടെയോ കഴിയുന്ന മത്സ്യത്തൊഴിലാളി സഹോദരനെ നന്ദിയോടെ സ്മരിക്കണം. അവര്‍ക്ക് അതു മതി, ഏതുപഹാരത്തിനും അഭിനന്ദനത്തിനും മുകളില്‍ അത് സൂര്യതേജസ്സോടെ ജ്വലിച്ചുനില്‍ക്കും. അവുടെ പേരില്‍ ഞങ്ങളും അഭിമാനം കൊള്ളുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

Kerala

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
World

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

Kerala

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

Kerala

തെന്നല: പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

പുതിയ വാര്‍ത്തകള്‍

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ

കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി (വലത്ത്)

മോദിയെ തളയ്‌ക്കാനാവില്ല മക്കളേ…കാനഡയിലെ ജി7 യോഗത്തില്‍ മോദിയെ ക്ഷണിച്ചില്ലെന്ന വ്യാജപ്രചാരണം പൊളിഞ്ഞു, മോദിക്ക് ക്ഷണമുണ്ട്

മത്സരയോട്ടം നടത്തി: സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, അപ്പന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും..; സാന്ദ്ര തോമസിന് വധഭീഷണി

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികം ബാകുവില്‍

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)

അദാനിയ്‌ക്ക് ഡിബിഎസ് നല്‍കുക 1286 കോടി രൂപ; അദാനിയ്‌ക്ക് വായ്പ നല്‍കാന്‍ മടിക്കാതെ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍

വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂര്‍ണമാകൂ: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

‘നരേന്ദ്രന്‍ സറണ്ടര്‍’ ചെയ്തിട്ടില്ല….പാകിസ്ഥാന് കീഴടങ്ങിയത് രാഹുല്‍ ഗാന്ധി

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ടെലികോം പച്ചക്കൊടി; ഇന്ത്യയ്‌ക്ക് അതിവേഗ ഉപഗ്രഹഇന്‍റര്‍നെറ്റ്, സിനിമ ഡൗണ്‍ലോഡ് ഒരു മിനിറ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies