Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുട്ടിസഖാക്കളുടെ സമരവീര്യം ചോര്‍ന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 03:02 am IST
in Editorial

കേരളത്തെ നടുക്കിയ സംഭവമാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊല. അഭിമന്യുവിന്റെ നെഞ്ചില്‍ കത്തിയിറക്കി കൊന്നിട്ട് മാസം ഒന്ന് പിന്നിട്ടു. എസ്എഫ്‌ഐ നേതാവായിരുന്ന പാവപ്പെട്ട കുടുംബാംഗത്തെ കൊന്നിട്ടും സിപിഎം നയിക്കുന്ന ഭരണത്തിന് പ്രധാന പ്രതികളെ മുഴുവന്‍ പിടിക്കാന്‍ കഴിഞ്ഞില്ല എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. മുഖ്യപ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തത് രാഷ്‌ട്രീയ താല്‍പ്പര്യപ്രകാരമാണെന്ന് പരക്കെ കരുതുകയാണ്.

കൊലയാളികള്‍ കാമ്പസ് ഫ്രണ്ടുകാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികള്‍ക്ക് ഒത്താശചെയ്തവര്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. കൊന്നതാരാണെന്ന് കാമ്പസ് ഫ്രണ്ടിനെ പോറ്റുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വത്തിന് നന്നായി അറിയാം. അന്വേഷണം അവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല എന്നുവേണം കരുതാന്‍. എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും മണിക്കൂറുകള്‍ക്കകം അവരെ മോചിപ്പിക്കേണ്ടിവന്നത് രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ്

ജൂലൈ ഒന്നിന് രാത്രിയിലാണ് അഭിമന്യുവിനെ കാമ്പസ്ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 15 പേരാണ് പിടിയിലായത്. അറസ്റ്റിലായവരെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളായവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. എന്നാല്‍ അഭിമന്യുവിന്റെ കൊലയാളിയെക്കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കേസില്‍ പ്രധാന തെളിവായ കത്തി കണ്ടെത്താനാവാത്തതും പോലീസിന്റെ വീഴ്ചയാണെന്ന് സിപിഎം പ്രവര്‍ത്തകര്‍പോലും കരുതുന്നു. മെട്രോ നഗരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ  അരുംകൊല നടന്നിട്ടും കൊലയാളിയെ പിടിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്. കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാത്തതും സംശയത്തിന് ഇട നല്‍കുന്നു. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ  കസ്റ്റഡി കൊലപാതക കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അഭിമന്യു വധത്തില്‍ കണ്‍ട്രോള്‍ റൂം എസിപി സി.ടി. സുരേഷ് കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ദൈനംദിന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടയിലാണ് പോലീസ് അഭിമന്യു കൊലപാതക കേസിന്റെയും അന്വേഷണം നടത്തുന്നത്. 

ഗൂഢാലോചനയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന് പങ്കുണ്ടെന്ന് പോലീസ് തന്നെ പറയുന്നു. എന്നാല്‍ ആ വഴിക്ക് അന്വേഷണം നടക്കുന്നില്ല. കേസിന്റെ തുടക്കത്തില്‍ പോലീസ് കാണിച്ച ശുഷ്‌കാന്തി പിന്നീടുള്ള അന്വേഷണത്തില്‍ ഉണ്ടായില്ല. ഇത് സിപിഎം-പോപ്പുലര്‍ ഫ്രണ്ട് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് സംശയം. വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ എല്ലാത്തരം ജാതി- ഉപജാതി വര്‍ഗീയപാര്‍ട്ടികളുമായി സൗഹൃദം സൃഷ്ടിക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ നടന്ന കൊലപാതകം സംബന്ധിച്ച് സര്‍ക്കാര്‍ തീവ്രനിലപാട് സ്വീകരിച്ചാല്‍ തന്ത്രങ്ങള്‍ പാളുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. 

ഒരു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റാല്‍പ്പോലും വിദ്യാഭ്യാസ ബന്ദും സമരപരമ്പരകളും സൃഷ്ടിക്കുന്നവരാണ് എസ്എഫ്‌ഐ ഡിവൈഎഫ്‌ഐയുമെല്ലാം. അഭിമന്യുവിന്റെ കാര്യത്തില്‍ ഒന്നും സംഭവിച്ചില്ല. ആകെ ചെയ്തത് ഏതാനും കവലകളില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്നെഴുതിയ ബോര്‍ഡ് വച്ചത് മാത്രം അഭിമന്യുവിനെ കൊന്നത് വര്‍ഗീയത മാത്രമല്ല, തീവ്ര ഭീകരപ്രവര്‍ത്തനമാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഇന്ത്യന്‍ അവതാരമാണിത്. അവരുമായി  സന്ധിചെയ്യുന്നത് രഹസ്യബാന്ധവത്തില്‍ ഏര്‍പ്പെടുന്നതും ആത്മഹത്യാപരമാണ്. ആ പാതയിലേക്കാണ് സിപിഎം നീങ്ങുന്നത്. 

അഭിമന്യു വിഷയത്തില്‍ മുട്ടുമടക്കുന്ന സിപിഎം ഭാവിയില്‍ വലിയ വിലനല്‍കേണ്ടിവരും. അഭിമന്യുവിന്റെ നെഞ്ച് പിളര്‍ന്നവരെ പിടികൂടുകതന്നെ വേണം. ആ കത്തി കണ്ടെത്തണം. അതിനുവേണ്ടി മുഴുവന്‍ മനുഷ്യസ്‌നേഹികളുടെയും ശബ്ദമുയരണം. സമരവീര്യം അവകാശപ്പെടുന്ന കുട്ടിസഖാക്കളുടെ ശബ്ദവും അധികാരികളുടെ കാതുകളില്‍ പ്രകമ്പനം കൊള്ളിക്കുകതന്നെവേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.