Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നുഴഞ്ഞുകയറ്റവും പ്രതിപക്ഷ ഇരട്ടത്താപ്പും; ഇന്ത്യ ഇന്ത്യക്കാര്‍ക്കുള്ളതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 02:55 am IST
in Vicharam

‘ഭാരതം തീര്‍ച്ചയായും ഒരു അസാധാരണമായ രഷ്‌ട്രമാണ്; അവിടെ രാജ്ഞി ഇറ്റലിയില്‍ നിന്ന് വരുന്നു; പിന്നെ വോട്ടര്‍മാര്‍ ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നും ….’. ഇന്ത്യയിലെ ഒരു പ്രമുഖ വ്യവസായ കുടുംബത്തിലെ നായികയുടെ ട്വീറ്റ് ആണിത്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടു പോകുന്ന ഒരു ബിസിനസ് കുടുംബത്തിലെ, അധികമൊന്നും ട്വീറ്റ് ചെയ്ത് കണ്ടിട്ടില്ലാത്ത, അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത് ഇന്ന് രാജ്യം ചര്‍ച്ചചെയ്യുന്ന എന്‍ആര്‍സി (ദേശീയ പൗരത്വ രജിസ്റ്റര്‍) എന്ന പ്രശ്നത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്നു. എന്‍ആര്‍സിയെ സംബന്ധിച്ച് എത്രയോ ആയിരം ട്വീറ്റുകള്‍ കണ്ടു. എന്നാല്‍ ഈ വിഷയത്തെ വളരെ തന്മയത്വത്തോടെ, അതേസമയം അതീവ ഗൗരവത്തോടെ, കണ്ടുകൊണ്ടുള്ള ഒരു പ്രതികരണം ഇതായിരുന്നു. എല്ലാം ആ രണ്ട് ചെറു വാചകങ്ങളില്‍ ഉണ്ട്.  

ആസാമില്‍ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച വിവാദം കൊടുമ്പിരിക്കൊള്ളുകയാണല്ലോ. ആ കണക്കെടുപ്പു വേണം എന്ന് നിര്‍ദ്ദേശിച്ചത് ബിജെപിയല്ല. 1985 ആഗസ്റ്റ് 15ന് രാജീവ് ഗാന്ധി പ്രധാനമന്ത്രി എന്ന നിലയ്‌ക്ക് ഒപ്പുവെച്ച ‘ആസാംകരാറി’ന്റെ ഭാഗമാണ്. നടപ്പിലാക്കാന്‍ അതിനുശേഷം സര്‍ക്കാരുകള്‍ തയ്യാറാവാതെ വന്നപ്പോള്‍ പ്രശ്നം സുപ്രീം കോടതിയിലെത്തി. 2005ല്‍ സര്‍ബാനന്ദ സോണോവാള്‍- യൂണിയന്‍ ഓഫ് ഇന്ത്യ’ കേസില്‍ അത് ഉടനെ നടപ്പിലാക്കാന്‍ ഉത്തരവുണ്ടാവുകയായിരുന്നു. 

അന്ന് സുപ്രീം കോടതി നടത്തിയ ഒരു നിരീക്ഷണം പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തതിന്റ സൂചനയാണ്. ‘വിദേശത്തുനിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം ഇന്നത്തേത് പോലെ തുടര്‍ന്നാല്‍ ആസാം താഴ്വരയിലെ ജില്ലകളെല്ലാം സുരക്ഷാ ദൃഷ്ടിയില്‍ ഇന്ത്യക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും; അവയൊക്കെ മുസ്ലിം ഭൂരിപക്ഷ മേഖലയായി മാറും’ എന്ന് അന്ന് കോടതി പറഞ്ഞിരുന്നു. ‘ജനസംഖ്യാപരമായ കടന്നാക്രമണം’ എന്ന പദമാണ് കോടതി ഉപയോഗിച്ചത്. അതിന് ശേഷമാണ് എന്‍ആര്‍സി സംബന്ധിച്ച നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശമുണ്ടായത്. അതിന്റെ കരട് പ്രസിദ്ധീകരിക്കുന്നതിന് കോടതി നിര്‍ദ്ദേശിച്ച തീയതിയാണ് ഇക്കഴിഞ്ഞ ജൂലായ് 31. ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് കരട് മാത്രമാണ്. ആക്ഷേപമുള്ളവര്‍ക്ക് അത് ഉന്നയിക്കാന്‍ അവകാശമുണ്ട്. അതിനുശേഷമാണ് അന്തിമ പട്ടിക തയ്യാറാവുക. അതുവരെ ആരെയും ആസാമില്‍ നിന്ന് പുറന്തള്ളുകയില്ല എന്ന് സര്‍ക്കാരും കോടതിയും വ്യക്തമാക്കിയിട്ടുമുണ്ട്. 

ആസാം കരാര്‍ എന്തിന് വേണ്ടിയായിരുന്നു എന്നു നോക്കാം. ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നുമൊക്കെ അനധികൃതമായി വിദേശികള്‍ നുഴഞ്ഞുകയറുകയും അവര്‍ വോട്ടര്‍ പട്ടികയിലും മറ്റും സ്ഥാനം കണ്ടെത്തുകയും ചെയ്യുന്നത് തടയണം എന്നും അവരെ കണ്ടെത്തി പുറത്താക്കണം എന്നുമായിരുന്നു ചരിത്രത്താളുകളിലുള്ള ആസാം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ അജണ്ട. അതിനോട് പിന്തിരിഞ്ഞുനിന്ന കേന്ദ്രത്തിലേയും ആസാമിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കണ്ടത് ഈ നുഴഞ്ഞുകയറ്റക്കാരുടെ വോട്ടാണ്. അവരിലേറെയും മുസ്ലിം സമുദായക്കാരായിരുന്നു. ഹിന്ദുക്കളും ഇല്ലാതില്ല, പക്ഷെ കുറവായിരുന്നു.

വിദേശ പൗരന്മാര്‍ തങ്ങളുടെ വോട്ട് ബാങ്ക് ആകുന്നുവെന്നും അവരെ നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും ആവശ്യമാണ് എന്നുമായിരുന്നു അന്ന് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. അതിനൊരു അറുതി വരുത്തിയത് 1985ലെ ആസാം കരാറാണ്. അതിലെ മൂന്ന് വ്യവസ്ഥകളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്: 1966 ജനുവരി ഒന്ന് വരെ കുടിയേറിയവരെ, വോട്ടര്‍ പട്ടികയില്‍ പേരുണ്ട് എങ്കില്‍, ഇന്ത്യ സംരക്ഷിക്കും.

1966 ജനുവരി ഒന്നു മുതല്‍ 1971 മാര്‍ച്ച് 24 വരെ നുഴഞ്ഞുകയറിയവരെ കണ്ടെത്തി ഫോറിനേഴ്‌സ് ആക്റ്റ്, ഫോറിന്‍ ട്രിബ്യൂണല്‍ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യും. അവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കും. മൂന്ന്: 1971 മാര്‍ച്ച് 25-ന് ശേഷം  എത്തിയവരെ കണ്ടെത്തി പുറത്താക്കും. അതിന്റെ ഭാഗമായിട്ടാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനം നടപ്പിലാക്കാനാണ് 2005ല്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയത്.  

 ഇത് കോണ്‍ഗ്രസും അംഗീകരിച്ചിരുന്നു. രാജീവ് ഗാന്ധി സര്‍ക്കാരാണല്ലോ ആസാം കരാറില്‍ ഒപ്പുവെച്ചത്. ആസ്സാമിലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇക്കാര്യം എടുത്തുപറയാറുണ്ട്. ഏറ്റവുമൊടുവില്‍, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ പറയുന്നത് നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാവും.’ എന്‍ആര്‍സി തയ്യാറായാല്‍ അനധികൃത വിദേശ പൗരന്മാരെ പുറത്താക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും’ എന്ന് വ്യക്തമായി അതിലെഴുതി വച്ചിരിക്കുന്നു. ‘സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം എന്ന് ആവശ്യപ്പെടും’ എന്നും അതിലുണ്ട്. 

പ്രകടനപത്രികയുടെ ഇന്‍ഡക്സില്‍ 46-ാമതായാണ് ഇത് ചേര്‍ത്തിരിക്കുന്നത്; ‘ആസാം കരാര്‍ നടപ്പിലാക്കല്‍’ എന്നാണ് അതിന് അവര്‍ കൊടുത്ത തലക്കെട്ട്. അതായത്, കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞത് തന്നെയാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. അത് തന്നെയാണ് നടപ്പിലാക്കുന്നത്. പക്ഷെ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ അത് അംഗീകരിക്കുന്നില്ല. അവര്‍ യഥാര്‍ഥത്തില്‍ രാഷ്‌ട്രത്തെ വഞ്ചിക്കുകയാണ്. രാജീവ് ഗാന്ധിയെ സ്വന്തം ഭാര്യയും മകനും പാര്‍ട്ടിയും പരസ്യമായി തള്ളിപ്പറയുന്നതല്ലേ ഇപ്പോള്‍ രാജ്യം കാണുന്നത്?  

മറ്റൊരു വലിയ എതിര്‍പ്പുകാരി മമത ബാനര്‍ജിയാണ്. ബംഗാള്‍ മുഖ്യമന്ത്രി. അനധികൃതമായി നുഴഞ്ഞുകയറിയ വിദേശ പൗരന്മാരെ കണ്ടെത്തി പുറത്താക്കിയാല്‍ കലാപമുണ്ടാകും എന്നാണ് അവര്‍ പ്രസ്താവിച്ചത്. ഇതേ മമത ബാനര്‍ജി 2005ല്‍ വിദേശ പൗരന്മാരെ അന്നത്തെ (സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള) പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നും അവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ആക്ഷേപിച്ചുകൊണ്ട്, അവരെയൊക്കെ പുറത്താക്കണം എന്നാവശ്യപ്പെട്ടു, ലോകസഭയില്‍ ബഹളമുണ്ടാക്കിയതാണ്. ഇന്നിപ്പോള്‍ ആ വിദേശികള്‍ മമതക്ക് വേണ്ടപ്പെട്ടവരായി. ആസാം കഴിഞ്ഞാല്‍ എന്‍ആര്‍സി ഉണ്ടാവേണ്ട സംസ്ഥാനം, സംശയമില്ല, ബംഗാളാണ്.  

നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. അതിന് ഒരു വലിയ തടസ്സം അതിര്‍ത്തികള്‍ വ്യക്തമല്ലാത്തതായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് പരിഹാരം കണ്ടുകഴിഞ്ഞു; വേലികെട്ടി അതിര്‍ത്തി തിരിക്കാവുന്ന അവസ്ഥ അതിര്‍ത്തികളില്‍ സംജാതമായി. വേലി നിര്‍മ്മാണം അവസാന ഘട്ടത്തിലുമാണ്. വിദേശ പൗരന്മാരുടെ കടന്നുവരവ് ബിജെപി സൃഷ്ടിച്ച വിഷയവുമല്ല. 1997 മെയ് 6ന് അന്നത്തെ ആഭ്യന്തര മന്ത്രി ഇന്ദ്രജിത് ഗുപ്ത ലോകസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് ഇന്ത്യയില്‍ ഏതാണ്ട് ഒരു കോടി അനധികൃത വിദേശികള്‍ (നുഴഞ്ഞുകയറ്റക്കാര്‍) ഉണ്ട് എന്നാണ്. അതില്‍ അഞ്ചരക്കോടിയോളം ബംഗാളിലും നാല് കോടി ആസാമിലുമാണ് എന്നും വ്യക്തമാക്കി. ഈ കണക്കുകളും സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഇന്ദ്രജിത് ഗുപ്ത സിപിഐക്കാരനായിരുന്നുവല്ലോ. അവരുടെ മനസിലും, അന്നത്തെ സര്‍ക്കാരിന്റെ കണ്ണിലും, അതൊരു വലിയ പ്രശ്നമായിരുന്നു. 

എന്നാലിപ്പോള്‍ ഇതിനെ ഒരു രാഷ്‌ട്രീയ മുതലെടുപ്പിനുള്ള സാധ്യതയായാണ് പ്രതിപക്ഷം കാണുന്നത്. അതിന് അവര്‍ സ്വന്തം നിലപാടുകളെപ്പോലും തള്ളിപ്പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നാം ഇത്തരം പ്രശ്നങ്ങള്‍ സാധാരണ കാണാറുണ്ടല്ലോ. അവിടെ രേഖകളില്ലാതെ ഒരാള്‍ പിടിക്കപ്പെട്ടാല്‍ ജയിലിലാവും; അല്ലെങ്കില്‍ നാടുകടത്തപ്പെടും. അതാണ് ലോകമെമ്പാടുമുള്ള രീതി. അവിടെ മനുഷ്യാവകാശ പ്രശ്നമൊന്നുമില്ല. അതൊക്കെ ഗള്‍ഫില്‍ നടക്കുമ്പോള്‍ കയ്യടിച്ച് അംഗീകരിക്കുന്നവരാണ് ഇവിടെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. 

ബംഗ്ലാദേശ് മുന്‍ രാഷ്‌ട്രപതി മുജീബുര്‍ റഹ്മാന്‍ ‘കിഴക്കന്‍ പാകിസ്ഥാന്‍; അതിന്റെ ജനസംഖ്യയും സമ്പദ് ഘടനയും’ എന്ന തന്റെ ഗ്രന്ഥത്തില്‍ ആസാം പാകിസ്ഥാന്റെ ഭാഗമാവണം എന്ന വാദമാണ് ഉന്നയിച്ചത്. ബംഗ്ലാദേശ് രൂപീകൃതമാവുന്നതിന് മുന്‍പെഴുതിയതാണ് ഗ്രന്ഥം. വനം, ധാതു ശേഖരം എന്നിവയേറെയുള്ള ആ ഭൂപ്രദേശം പാക്കിസ്ഥാനില്‍ ചേര്‍ന്നാലേ രാജ്യം സമ്പദ്‌സമൃദ്ധമാവൂ. അവരുടെ മനസ്സില്‍ ആസാം അന്നേ ഉണ്ടായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്? അത് നടന്നില്ല; ഇപ്പോള്‍ ബംഗ്ലാദേശികളും റോഹിങ്ക്യകളും നുഴഞ്ഞുകയറി ഒരു ജനതയെയും സംസ്‌കാരത്തെയും, തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നു. 

ഇത് അനുവദിക്കണോ എന്നതാണ് പ്രശ്നം. ഒരു കാര്യം കൂടി നാം ഓര്‍ക്കണം. ഇത്രയും നുഴഞ്ഞുകയറ്റക്കാരെ ഒരു രാജ്യത്തിനും സ്വീകരിക്കാന്‍ കഴിയില്ല. അഭയാര്‍ഥികളായി വരുന്നവര്‍ ഇതേ മത ന്യൂനപക്ഷത്തില്‍പെട്ടവരാണ് എങ്കില്‍ സ്വീകരിക്കാന്‍ വിദേശ രാഷ്‌ട്രങ്ങള്‍ മടിക്കുന്ന കാലഘട്ടത്തിലാണ് നാമുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

Kerala

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

പുതിയ വാര്‍ത്തകള്‍

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.