ചെന്നൈ: അന്തരിച്ച ജയലളിതയെ സ്വേച്ഛാധിപതിയെന്ന് പരാമര്‍ശിച്ചതിന് കമല്‍ഹാസനെതിരേ മാനഷ്ടക്കേസ്. വിജയ് ടിവിയുടെ ബിഗ്ബോസ് 2 വിലാണ് കമല്‍ഹാസന്റെ പരാമര്‍ശം വന്നത്. അഭിഭാഷകന് ലൂയിസല് രമേഷാണ് പരാതിക്കാരന്.
വിശ്വരൂപം രണ്ടാം ഭാഗം റിലീസാകാനിരിക്കെയാണ് ഈ് വിവാദം. വിശ്വരൂപത്തിന്റെ ഒന്നാം ഭാഗത്തില്‍ ഇസ്ലാം വിരുദ്ധ ദൃശ്യങ്ങളുണ്ടെന്ന് ആരോപിച്ച ഒരു വിഭാഗം ഭീഷണിയുമായി ഇറങ്ങിയപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ 2013 ല്‍ ജയലളിത സിനിമാ പ്രദര്‍ശനം നിരോധിച്ചിരുന്നു. ഇപ്പോള്‍ വിശ്വരൂപം രണ്ടാം ഭാഗം, വീണ്ടും ജയലളിതയുടെ പേരില്‍ സംവിധായകന് കമല്‍ ഹാസനിലൂടെ വിവാദമാകുകയാണ്.
അന്നത്തെ വിശ്വരൂപം നിരോധനത്തെക്കുറിച്ച് പരാമര്‍ശിക്കവേയാണ് കമല്‍ കുടുക്കില്‍ പെട്ടത്. ജയലളിതയോടുള്ള കടുത്ത രാഷ്ട്രീയ വിരോധം കമല്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കപ്പെടുന്നു. ആഗസ്ത് പത്തിനാണ് വിശ്വരൂപം രണ്ട് റിലീസ് ചെയ്യാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: