കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യൂ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഊര്‍ജിതമാണെന്ന സര്‍ക്കാര്‍ വാദം പൊള്ള. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര്‍ക്ക് എതിരെ സംസ്ഥാന വ്യാപകമായി പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെയും ഡിജിപിയുടെയും വിശദീകരണം. എന്നാല്‍ ഇത് വെറും പ്രഹസനമാണ്.
കരുതല്‍ തടങ്കലിലുള്ളവരെ നേതാക്കള്‍ തന്നെ സ്റ്റേഷനില്‍ ഹാജരാക്കാനാണ് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നിര്‍ദേശിക്കുന്നത്. മാത്രമല്ല, ഹാജരാക്കുന്നവരെ സ്റ്റേഷനില്‍ നിന്ന് ജാമ്യത്തിലെടുക്കാന്‍ രണ്ട് പേരെകൂടി കൊണ്ടുവരണമെന്നും സംഘടനാനേതാക്കളോട് പോലീസ് സ്റ്റേഷനിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്നുണ്ട്. സ്റ്റേഷനില്‍ ഹാജരാകേണ്ട സമയവും മുന്‍കൂട്ടി തന്നെ അറിയിക്കുന്നു. അഭിമന്യൂ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിന് ആളെ തികയ്ക്കാനാണ് ഈ നടപടിയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് നല്കിയ വിശദീകരണം.
കേസന്വേഷണം ഊര്‍ജിതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആഭ്യന്തരവകുപ്പ് കണ്ടെത്തിയ എളുപ്പവഴിയാണ് ഇത്. സംസ്ഥാനത്തെ ഓരോ പോലീസ്സ്റ്റേഷനും കരുതല്‍ തടവുകാരുടെ ക്വാട്ട നിശ്ചയിച്ചാണ് നടപടി. ക്വാട്ടയുടെ നിശ്ചിത ശതമാനം തികയ്ക്കണമെന്നാണ് എസ്ഐമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ ഭാഗമായിട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രാദേശിക നേതാക്കളോട് കേണപേക്ഷ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: