Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുപ്പിവെള്ളം വിഷവെള്ളം

Janmabhumi Online by Janmabhumi Online
Jun 18, 2018, 01:08 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളം ശുദ്ധജലമല്ലെന്ന വാര്‍ത്തകള്‍ ഇടയ്‌ക്കിടെ വരാറുണ്ട്. വെള്ളക്കുപ്പിയില്‍ പല്ലി ചത്തതും പുഴുക്കള്‍ നുരയ്‌ക്കുന്നതും ബോക്‌സ് വാര്‍ത്തകളായാണ് ഇടംപിടിക്കുന്നത്. രാജ്യത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ മൂന്നിലൊന്ന് വിഷമയമാണെന്ന് പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പോലും സമ്മതിച്ചിട്ടുണ്ട്. ഇത്തരം വെള്ളം വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നടപടികളെക്കുറിച്ചും വാര്‍ത്തകള്‍ വരും. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച പത്തു കമ്പനികളുടെ കുപ്പിവെള്ളം സുരക്ഷിതമല്ലെന്നാണ് ഏറ്റവും അവസാനം വന്ന റിപ്പോര്‍ട്ട്. പേരെടുത്ത ബഹുരാഷ്‌ട്രക്കമ്പനികളടക്കമുള്ളവയുടെ വെള്ളമാണ് ശുദ്ധമല്ലാത്തത്. മാരകമായ അസുഖങ്ങള്‍ പിടിപെടാവുന്ന ബാക്ടീരിയകളും കാല്‍ത്സ്യം ക്ലോറൈഡും മാരകമായ അളവില്‍ കുപ്പിവെള്ളത്തില്‍ കണ്ടെത്തിയിരിക്കുന്നു. മഞ്ഞപ്പിത്തം മുതല്‍ കിഡ്‌നി രോഗങ്ങള്‍ക്കുവരെ കാരണമാകാവുന്ന മലിനവെള്ളമാണ് പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍ക്കുന്നത്.

വിഷവെള്ളം വില്‍ക്കുന്ന കുപ്പിവെള്ള കമ്പനികള്‍ക്കെതിരെ നടപടി എടുത്തതായി ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. വെള്ളം വിതരണം നിര്‍ത്തിവയ്‌ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. കമ്പനികള്‍ മലിനജലമെന്ന് കണ്ടെത്തിയ ബാച്ചിലുള്ള കുപ്പിവെള്ളത്തിന്റെ വിതരണം മാത്രം നിര്‍ത്തിവയ്‌ക്കുകയും അവരുടെ മറ്റുപേരിലും ബാച്ചിലുമുള്ള വെള്ളം കച്ചവടം ചെയ്യുകയുമാണ് പതിവ്.  അമേരിക്കയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഭക്ഷ്യവസ്തുവില്‍ മായം ചേര്‍ത്താല്‍ ആ കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും നിരോധിക്കും. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയും ഉടമകളെ ജയിലിലടയ്‌ക്കുന്ന തരത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇവിടെ അത്തരം കര്‍ശന നിയമങ്ങള്‍ ഇല്ലാത്തതാണ് തട്ടിപ്പ് നടത്തുന്നവര്‍ക്ക് സഹായം.

142 കുപ്പിവെള്ള കമ്പനികളാണ് സംസ്ഥാനത്ത് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഇരട്ടിയലധികം വ്യാജന്മാരുമുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ ശക്തമായ നപടികള്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കാറില്ല. കുപ്പിവെള്ള ലോബിയുടെ ശക്തിതന്നെയാണ് കാരണം. അംഗീകൃത കമ്പനികള്‍ മാത്രം പ്രതിവര്‍ഷം 700 കോടിയിലധികം രൂപം സംസ്ഥാനത്തുനിന്നും വെള്ളം വിറ്റ് വരവുണ്ടാക്കുന്നുവെന്നാണ് കണക്ക്. ഒരു ലിറ്റര്‍ വെള്ളം ഉല്‍പ്പാദിപ്പിക്കാന്‍ ആറുരൂപയില്‍ താഴെയേ ചെലവ് വരൂ. വില്‍ക്കുന്നത് 20 രൂപയ്‌ക്ക്. അമിത വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാന സര്‍ക്കാരുകളും വിജ്ഞാപനവും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ബഹുരാഷ്‌ട്ര കമ്പനികളുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനാവൂ എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ കുപ്പിവെള്ളം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. വാട്ടര്‍ അതോറിറ്റി ശബരിമലയിലും മറ്റും പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നല്‍കുകയും ചെയ്തു. 10 രൂപയ്‌ക്ക് കുപ്പിവെള്ളം കൊടുക്കാനായി. പക്ഷേ, ആ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. പിന്നില്‍ കുപ്പിവെള്ള ലോബിയുടെ സ്വാധീനം തന്നെ. 

സംസ്ഥാനത്തിന്റെ ആരോഗ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. നിപയും ഡെങ്കുവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഒരുവശത്ത്.  മറുവശത്ത് സംസ്ഥാനം മുഴുവന്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍. ശുദ്ധമെന്ന് കരുതി പാലിനേക്കാള്‍ വിലനല്‍കി കുടിക്കുന്ന വെള്ളവും വിഷം. അത്യാഹിതം ഉണ്ടായതിനുശേഷം പ്രതിരോധത്തിന് ശ്രമിക്കുന്നിന് പകരം മുന്‍കരുതല്‍ ആണ് ഫലപ്രദം. വിഷവെള്ളം വില്‍ക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി ഉണ്ടാകണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

World

അമേരിക്ക ഇറാനിൽ ബോംബിട്ടതിൽ രോഷാകുലരായി ഹിസ്ബുള്ള ; യുഎസ് ഭീകരതയുടെ ഔദ്യോഗിക സ്പോൺസറാണെന്നും തീവ്രവാദ സംഘടന

Kerala

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

Kerala

ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

Kerala

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ ? സനാതൻ ധർമ്മത്തെ അപമാനിച്ച ഡിഎംകെയെ വിമർശിച്ച് പവൻ കല്യാൺ 

രണ്ടരക്കോടി തട്ടിയ കേസ്; അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്‌പെന്‍ഷന്‍

വിജയ് ദേവരകൊണ്ടയ്‍ക്കെതിരെ എസ്‍സി/ എസ്‍ടി അതിക്രമം തടയല്‍ നിയമ പ്രകാരം കേസ്

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസില്‍ എംഎ, എംഎസ്‌സി, പിഎച്ച്ഡി

ശക്തമായ നടപടി തുടരും; മാവോയിസ്റ്റുകളെ ഉറങ്ങാന്‍ അനുവദിക്കില്ല: അമിത്ഷാ

ദൽഹിയിൽ ഡാർക്ക് വെബ് വഴി അനധികൃത മയക്കുമരുന്ന് റാക്കറ്റിന്റെ പ്രവർത്തനം ; നൈജീരിയൻ സംഘം അറസ്റ്റിൽ

ഗുരുവചനം ശിരസാ വഹിച്ച്

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: വിമാനക്കമ്പനികള്‍ പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കുന്നു

ദേശസുരക്ഷയ്‌ക്ക് മാത്രമല്ല, മാനവികതയ്‌ക്കും വേണ്ടി….. അവയവങ്ങളുമായി പറന്ന് വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ബിടെക് മറൈന്‍ എന്‍ജിനീയറിങ് പാസിങ് ഔട്ട് ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേഡറ്റ് ദേവനന്ദയ്ക്ക് മികച്ച കേഡറ്റിനുള്ള പുരസ്‌കാരം നല്‍കുന്നു

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും നിറഞ്ഞവരെ: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies