Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മമതയുടെ ‘നാസി’ ക്യാമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 03:17 am IST
in Editorial

ബംഗാള്‍ നാസി ക്യാമ്പായി മാറുമ്പോള്‍ രാജ്യം നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നു. അക്കാദമിക് മികവിന്റെ പേരില്‍ ലോക ശ്രദ്ധ നേടിയ സംസ്ഥാനമാണു ബംഗാള്‍. ഇന്നിപ്പോള്‍ രാഷ്‌ട്രീയ ഗുണ്ടകളുടെ ക്രൂരമായ മനുഷ്യവേട്ടയാണതിന്റെ മുഖമുദ്ര. രാജ്യം തന്നെ നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ട സ്ഥിതിയിലേയ്‌ക്കാണ് അവിടത്തെ കാര്യങ്ങളുടെ പോക്ക്. ബിജെപിക്കാരനായാല്‍ അയാള്‍ മൗലികാവകാശങ്ങളെല്ലാം അടിയറ വച്ചുകൊള്ളണമെന്നതാണിപ്പോള്‍ ബംഗാളിലെ അലിഖിത നിയമം. ഒരു ദളിതന്‍ ബിജെപിക്കാരനായാല്‍ അയാള്‍ ദളിതനായി അംഗീകരിക്കപ്പെടുകയില്ല. അവര്‍ക്ക് എന്തു സംഭവിച്ചാലും ഒരു പത്രവും എഡിറ്റോറിയല്‍ എഴുതുകയുമില്ല, മാധ്യമങ്ങളൊന്നും അപലപിക്കില്ല, സ്വാതന്ത്ര്യസംരക്ഷകരെന്നു നടിക്കുന്ന സംഘടനകളൊന്നും ഒന്നുംതന്നെ ഉരിയാടില്ല, അംനെസ്റ്റി ഇന്ത്യ പോലും വായ്തുറക്കില്ല. ഇന്ത്യയില്‍ അംനെസ്റ്റി എന്നാല്‍ മോദി വിരുദ്ധരുടെ കൈമാത്രമായി മാറിയിട്ടു നാളുകുറച്ചായല്ലോ. 

കൊല്ലും കൊലയും തുടരുമ്പോഴും ഒരൊറ്റ പ്രതിപക്ഷ നേതാവുപോലും ഇന്നു വരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. ഒരു മാധ്യമവും പ്രതികരിച്ചു കാണുന്നില്ല. രാഷ്‌ട്രീയ പ്രതിയോഗികളും  താത്വിക എതിരാളികളും നിയമത്തിന്റെയോ ഭരണഘടനയുടേയോ സംരക്ഷണം അര്‍ഹിക്കുന്നില്ല എന്നതാണിപ്പോള്‍ മതേതര മുഖംമൂടി ധരിച്ചവരുടെ നിലപാട്. മോദിയോടും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ സംഘടനകളോടും ഉള്ള അസഹിഷ്ണുതയും യുദ്ധ പ്രഖ്യാപനവും എത്രശക്തമെന്ന്, മാധ്യമങ്ങളിലെ പക്ഷപാതപരമായ, നിറംപിടിപ്പിച്ച പ്രചാരണങ്ങളില്‍ നിന്നു തന്നെ വ്യക്തം. ഇടതു പക്ഷത്തിനും കോണ്‍ഗ്രസ്സിനും സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടതോടെയാണ് ഈ പ്രവണതയ്‌ക്കു ശക്തികൂടിയത്. 

ബംഗാളിലെ ബിജെപി പ്രവര്‍ത്തകനായ ത്രിലോചന്‍ മഹാതോ  എന്ന ദളിത് യുവാവിന്റെ കൊലപാതകം രക്തം മരവിപ്പിക്കുന്നത്ര ക്രൂരമായിരുന്നു. തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊന്നു കെട്ടിത്തൂക്കുകയായിരുന്നു ഈ ഇരുപതുകാരനെ. നിന്നെ നേരത്തേ നോക്കിവച്ചിരുന്നതാണെന്ന്  കുറിപ്പും. ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രീതി നോക്കൂ. അപ്പോള്‍ മനസ്സിലാകും നമ്മുടെ മതേതര മാധ്യമങ്ങളുടെ ശരിയായ മുഖം. 560 ഓളം വാക്കുകളില്‍ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി ഒരിടത്തുപോലും ദളിത് എന്നു പരാമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കാരണം ത്രിലോചന്‍ ബിജെപിക്കാരനായിരുന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തൃണമൂലിനു ക്ഷീണം തട്ടിയ പുരുലിയയില്‍നിന്നുള്ള പ്രവര്‍ത്തകനാണു താനും. രോഹിത് വെമുലയുടെ കാര്യത്തില്‍ ആവേശത്തോടെ ദളിത് വിഷയം പറഞ്ഞു വാദിച്ചവരാണെന്ന് ഓര്‍ക്കണം. വെമുല ദളിത് അല്ലായിരുന്നു എന്നതു വേറെ കാര്യം. ഇടത് അനുകൂല മാധ്യമങ്ങളുടെ എല്ലാം നിലപാട് ഇതു തന്നെയായിരുന്നു. 

വാര്‍ത്തയിലെ ഒരു വാചകം ഇങ്ങനെ- ഇക്കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു വേണ്ടി ത്രിലോചന്‍ മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നു എന്നു ബിജെപി അവകാശപ്പെട്ടു. 

ത്രിലോചനെ സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം അവകാശപ്പെട്ടതു മാത്രമായിരുന്നു റിപ്പോര്‍ട്ടില്‍. ഒന്നുകില്‍ ലേഖകന്‍ ഒന്നും പഠിക്കാന്‍ മെനക്കെട്ടില്ല. അല്ലെങ്കില്‍ അറിഞ്ഞതെല്ലാം മറച്ചുവച്ചു. ഇക്കണോമിക് ടൈംസ് മാത്രമാണതിന് അപവാദം. അവരുടെ റിപ്പോര്‍ട്ട് വ്യക്തമായിരുന്നു. ബിജെപിക്കാരനായ ദളിത് യുവാവിനെ കൊന്നു കെട്ടിത്തൂക്കി എന്നു തന്നെ അവര്‍ റിപ്പോര്‍ട്ടു ചെയ്തു. സമാധാനം! സത്യം പറയാന്‍ ചിലരെങ്കിലും ബാക്കിയുണ്ടല്ലോ. 

ഇന്ത്യന്‍ നിയമത്തിനു വഴങ്ങി ജീവിക്കുന്നവര്‍ക്കു ബംഗാളില്‍ കിട്ടുന്നത് ഇതൊക്കെയാണ്. പരിഗണനകളും അംഗീകാരങ്ങളും കശ്മീര്‍ ഭീകരര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ബുര്‍ഹാന്‍ വാനി എന്ന ഭീകരന്റെ മരണത്തില്‍ അനുശോചിച്ച ശൈലിമാത്രം മതി ദേശവിരുദ്ധര്‍ക്കും ദേശീയ വാദികള്‍ക്കും ലഭിക്കുന്ന പരിഗണനയുടെ വ്യത്യാസമറിയാന്‍. ഓര്‍ക്കണം- ത്രിലോചന്‍ ഒരിക്കലും ഒരു ഭീകരനായിരുന്നില്ല, ഭീകര സംഘത്തിലേയ്‌ക്ക് ആളെ കൂട്ടിയിരുന്നില്ല, ആയുധധാരിയായിരുന്നില്ല, അക്രമപ്രവര്‍ത്തകനുമായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും അനുസരിച്ചു ജീവിച്ച ഇന്ത്യന്‍ പൗരമായിരുന്നു. 

ദളിതന്‍ കൊല്ലപ്പെട്ടാല്‍ മതേതര കക്ഷികള്‍ വിലപിക്കണമെങ്കില്‍ കൃത്യമായ മോദി, ബിജെപി വിരുദ്ധതയുടെ മേല്‍വിലാസം വേണം. ത്രിലോചന്റെ കൊലപാതകത്തെ ഒരു ബിജെപി ഇതര കക്ഷിപോലും അപലപിച്ചു കണ്ടില്ല. തൃണമൂല്‍ ഗുണ്ടകള്‍ കൊന്നു തള്ളിയവര്‍ പിന്നെയും ഏറെയുണ്ട്. ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂലിനു വോക്കോവര്‍ വിജയമായിരുന്നുവത്രെ. ശരിയായിരിക്കാം. പക്ഷേ. അവര്‍ നടന്നു കയറിയത് എതിരാളികളുടെ ശവശരീരങ്ങളില്‍ ചവിട്ടിയാണെന്നു മാത്രം.

തരുണ്‍ വിജയ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

Kerala

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.