ഇന്നലെ രാവിലെ കെവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് എടുക്കുന്നതിന് മുമ്പേ സിപിഎം ജില്ലാസെക്രട്ടറി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറി വളഞ്ഞു. സുരേഷ് കുറുപ്പ് എംഎല്‍എയെയും വി.എന്‍. വാസവനെയും മാത്രമാണ് മോര്‍ച്ചറിക്ക് ഉള്ളില്‍ പ്രവേശിപ്പിച്ചുളളു.
മറ്റാരെയും അകത്തേക്ക് കടത്തിവിടാന്‍ സിപിഎമ്മുകാര്‍ തയ്യാറായില്ല. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രനെയും കടത്തി വിടാതെതടഞ്ഞു. ഒടുവില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന് അടക്കമുള്ളവര്‍ക്ക് മോര്‍ച്ചറിക്കുള്ളില്‍ പ്രവേശിക്കാനായത്.
പോസ്റ്റ്മോര്‍ട്ടവും തുടര്‍നടപടികളുടെയും നിയന്ത്രണം സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ നടത്താനാണ് നേതൃത്വം ഒരുങ്ങിയത്. ഇതിനെ ചോദ്യം ചെയ്തതോടെ സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തിരിഞ്ഞു. മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ച്കൂടിയ സിപിഎം പ്രവര്‍ത്തകര്‍ സിഎസ്ഡിഎസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു. സിപിഎം പ്രവര്‍ത്തകര്‍ രൂക്ഷമായ കല്ലേറും നടത്തി.
ഇതില്‍ എട്ടോളം സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റെടുക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ തിടുക്കംകാണിച്ചത് യുവമോര്‍ച്ച ,സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടത്. ഒടുവില്‍ പോലീസ് ലാത്തിവീശിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: